Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുംബൈ ഭീകരാക്രമണകാരികള്‍ക്ക്‌ ബോട്ട്‌ വിറ്റവര്‍ക്ക്‌ പാക്‌ കോടതിയുടെ സമന്‍സ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2013, 11:25 pm IST
in World

ഇസ്ലാമബാദ്‌: മുംബൈയില്‍ ആക്രമണം നടത്തിയ ഭീകരവാദികള്‍ ബോട്ട്‌ വിറ്റ കുറ്റത്തിന്‌ ആറ്‌ പൗരന്മാര്‍ക്ക്‌ പാക്കിസ്ഥാന്‍ കോടതി സമന്‍സയച്ചു.

കേസില്‍ വിചാരണ നടത്തുന്ന പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതിയാണ്‌ കേസിലുള്‍പ്പെട്ടിരിക്കുന്ന ഏഴുപേര്‍ക്കും ഹാജരാകാന്‍ സമന്‍സ്‌ അയച്ചത്‌.

ഹംസ ബിന്‍ താരീഖ്‌, മുഹമ്മദ്‌ അലി, മുഹമ്മദ്‌ സെയ്ഫുള്ള, ഉമര്‍ ദ്രാസ്‌, സാഖ്വിബ്‌ ഇക്ബാല്‍, ആതിഖ്‌ അഹമ്മദ്‌ എന്നിവര്‍ക്കെതിരെ ജഡ്ജി ചൗധരി ഹബീബ്‌ ഉള്‍ റഹ്മാനാണാണ്‌ സമന്‍സ്‌ പുറപ്പെടുവിച്ചതെന്ന്‌ പ്രോസിക്യൂട്ടര്‍ പറഞ്ഞു. സുരക്ഷാകാരണങ്ങളാല്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിനുള്ളിലെ അടച്ചിട്ട മുറിക്കുള്ളിലാണ്‌ വിചാരണ നടക്കുന്നത്‌. പ്രതികള്‍ ബോട്ട്‌, എന്‍ജിന്‍, മറ്റ്‌ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ഈ സ്വകാര്യസാക്ഷികളില്‍ നിന്നും വാങ്ങിയതായി മുഖ്യ പ്രോസിക്യൂട്ടര്‍ ചൗധരി സുള്‍ഫിക്കര്‍ അലി വിചാരണയ്‌ക്കുശേഷം വാര്‍ത്താ ഏജന്‍സികളോട്‌ പറഞ്ഞു. പാക്‌ ജുഡീഷ്യല്‍ കമ്മീഷനെ മുംബൈയിലെ നാല്‌ സാക്ഷികളുടെ മൊഴിയും മറ്റ്‌ രേഖകളും പരിശോധിക്കാന്‍ അനുവദിക്കണമെന്ന പാക്കിസ്ഥാന്റെ അപേക്ഷയോട്‌ ഇതുവരെ ഇന്ത്യന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ വിചാരണ തുടരണമെന്ന്‌ പ്രോസിക്യൂഷന്‍ ഇന്നലെ ജഡ്ജിയോട്‌ ആവശ്യപ്പെട്ടതായും സുള്‍ഫിക്കര്‍ അലിയെ ഉദ്ധരിച്ച്‌ ഏജന്‍സികള്‍ പറയുന്നു.

കേസില്‍ വളരെയധികം താമസം ഇപ്പോള്‍ തന്നെ നേരിട്ടിട്ടുണ്ട്‌. അതിനാല്‍ വിചാരണ തുടരുകയാണ്‌ വേണ്ടത്‌. വിചാരണയ്‌ക്കിടെ അലി ജഡ്ജിയോട്‌ അഭ്യര്‍ഥിച്ചു.

എല്ലാ ദിവസവും വിചാരണ വേണമെന്നും പ്രോസിക്യൂട്ടര്‍ ജഡ്ജിയോട്‌ അപേക്ഷിച്ചുവത്രെ. ജഡ്ജി കേസ്‌ ഏപ്രില്‍ ആറിലേക്ക്‌ മാറ്റിവച്ചതായി മാധ്യമപ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. പാക്‌ ജുഡീഷ്യല്‍ കമ്മീഷന്റെ ഇന്ത്യാ സന്ദര്‍ശനം ഇപ്പോള്‍ത്തന്നെ നിരവധി ആഴ്ചകള്‍ വൈകിയിട്ടുണ്ട്‌. കമ്മീഷന്‍ അംഗങ്ങള്‍ക്ക്‌ സാക്ഷികളെ എതിര്‍വിസ്താരം ചെയ്യാനവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഇസ്ലാമബാദ്‌ ഇപ്പോഴും.

നാല്‌ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനായി കമ്മീഷന്‍ രണ്ടാമതും മുംബൈ സന്ദര്‍ശിക്കേണ്ടതുണ്ട്‌. കാരണം ആദ്യ സന്ദര്‍ശനത്തിന്‌ ശേഷം കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ഭീകരവിരുദ്ധ കോടതി തള്ളിയിരുന്നു. കമ്മീഷനംഗങ്ങള്‍ക്ക്‌ എതിര്‍വിസ്താരം നടത്താന്‍ അനുമതിയില്ലെന്നു കാണിച്ചാണ്‌ റിപ്പോര്‍ട്ട്‌ തള്ളിയത്‌.

ലഷ്കര്‍ ഇ തോയിബ കമാന്റര്‍ സാക്കിര്‍ റഹ്മാന്‍ ലഖ്‌വി അടക്കമുള്ള ഏഴുപ്രതികളുടെ വിചാരണ തുടര്‍ച്ചയായി മാറ്റി വയ്‌ക്കുന്നതും നിരവധി സാങ്കേതിക തടസ്സങ്ങളാലും വളരെ സാവധാനം പുരോഗമിക്കുകയാണ്‌.

2008 നവംബറില്‍ നടന്ന ആക്രമണത്തിന്റെ ഗൂഢാലോചന, ധനസഹായം കൂടാതെ 166 പേരെ ആക്രമിച്ച്‌ കൊലപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

India

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

India

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

Kerala

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

India

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.