Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആറ്റുകാല്‍ പൊങ്കാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2013, 11:17 pm IST
in Samskriti

ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയ്‌ക്ക്‌ രാജ്യാന്തര പ്രശസ്തി. അലഹബാദിലെയോ ഹരിദ്വാറിലെയോ കുംഭമേളകളെ അനുസ്മരിപ്പിക്കുന്ന ഭക്തപ്രളയം. ദ്രാവിഡ ജനതയുടെ ആചാരവിശേഷങ്ങളില്‍ സുപ്രധാനമായ പൊങ്കാലനൈവേദ്യ സമര്‍പ്പണത്തിനായി എത്തുന്നവരില്‍ വിദേശികളായ ഭക്തരുമുണ്ട്‌. കുംഭമാസത്തിലെ പൂരം നക്ഷത്രവും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസമാണ്‌ പൊങ്കാല സമര്‍പ്പണം.

പത്തുദിവസം നീളുന്നതാണ്‌ ക്ഷേത്രത്തിലെ ഉത്സവം. ഒന്‍പതാം ദിവസമാണ്‌ വിശ്വപ്രസിദ്ധമായ പൊങ്കാല. പൊങ്കാലദിവസം ആറ്റുകാല്‍ വഴിപാടുകളാണ്‌ ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും. മഹിഷാസുരനുമായുള്ള ദേവിയുടെ യുദ്ധത്തില്‍ മുറിവേറ്റ ഭടന്മാരായാണ്‌ കുത്തിയോട്ട ബാലന്മാര്‍ സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്‌. പൊങ്കാലയ്‌ക്ക്‌ ഒരു മാസം മുന്‍പ്‌ മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. മൂന്നാം ഉത്സവനാള്‍ മുതല്‍ ബാലന്മാര്‍ കുത്തിയോട്ടവ്രതം ആരംഭിക്കും. അന്നുരാവിലെ പള്ളിപ്പലകയില്‍ ഏഴ്‌ ഒറ്റരൂപയുടെ നാണയത്തുട്ടുകള്‍വച്ച്‌ പ്രാര്‍ത്ഥിച്ച്‌ മേല്‍ശാന്തിയില്‍നിന്നും പ്രസാദം സ്വീകരിച്ച്‌ വ്രതം തുടരും. ഈ വ്രതം ഏഴുനാള്‍വരെ നീണ്ടുനില്‍ക്കും. അപ്പോഴേക്കും ദേവിയുടെ തിരുനടയില്‍ അവര്‍ ആയിരത്തിയെട്ട്‌ നമസ്കാരങ്ങളും നടത്തിക്കഴിഞ്ഞിരിക്കും. ഈ കാലയളവില്‍ ഇവരുടെ താമസവും ക്ഷേത്രത്തില്‍ത്തന്നെ. എഴുന്നെള്ളത്തിന്‌ ദേവിക്ക്‌ അകമ്പടി സേവിക്കുന്നതും കുത്തിയോട്ടക്കാരാണ്‌. ദേവിയുടെ തിരുനടയില്‍ വച്ച്‌ ചൂരല്‍കുത്തി എഴുന്നെള്ളിപ്പ്‌ ഘോഷയാത്രയില്‍ പങ്കെടുക്കുവാന്‍ അലംകൃതരായ ബാലന്മാരെ തയ്യാറാക്കി നിര്‍ത്തുന്നു. ചൂരല്‍കുത്തി എഴുന്നെള്ളിപ്പെന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. പൊങ്കാല കഴിഞ്ഞാണ്‌ ചൂരല്‍കുത്ത്‌ ചടങ്ങ്‌. വെള്ളിയിലുള്ള ചെറിയ കൊളുത്തുകള്‍ ബാലന്മാരുടെ നെഞ്ചിന്റെ ഇരുവശങ്ങളിലുമായി കോര്‍ക്കുന്നു. തുടര്‍ന്ന്‌ അകമ്പടി സേവിക്കല്‍. എഴുന്നെള്ളത്ത്‌ തിരികെ ക്ഷേത്രത്തിലെത്തി കോര്‍ത്ത ചൂരല്‍ അഴിക്കുമ്പോഴേ വ്രതം അവസാനിക്കൂ. അണിഞ്ഞൊരുങ്ങിയ പതിനൊന്ന്‌ വയസ്സുവരെയുള്ള ബാലികമാരുടെ ചുണ്ടുകളില്‍ ചെഞ്ചായം തേച്ച്‌, കഴുത്തില്‍ പൂമാലയിട്ട്‌, തലയില്‍ കിരീടംവച്ച്‌ ഇളം കൈകളില്‍ താലം പിടിച്ച്‌ താലത്തില്‍ വച്ച അരിയും കമുകിന്‍ പൂക്കുലയും അഷ്ടമംഗല്യവുമായി ചുവന്ന കലങ്ങള്‍ നിരന്ന നഗരവീഥികളിലൂടെ അവര്‍ ക്ഷേത്രത്തിലേക്ക്‌ വന്നുകൊണ്ടിരിക്കുന്ന കാഴ്ച വര്‍ണനാതീതമാണ്‌.

കണ്ണകി ചരിതം പാടി കാപ്പുകെട്ടി ഭഗവതിയെ കുടിയിരുത്തുന്നതോടെ ഉത്സവത്തിന്‌ തുടക്കമാകും. കൊടുങ്ങല്ലൂരമ്മയെ എഴുന്നെള്ളിച്ച്‌ ആറ്റുകാല്‍ ക്ഷേത്രത്തില്‍ കൊണ്ടുവരുന്നതു മുതല്‍ പാണ്ഡ്യരാജാവിന്റെ വധംവരെയാണ്‌ പൊങ്കാലയ്‌ക്ക്‌ മുന്‍പ്‌ പാടിത്തീര്‍ക്കുന്നത്‌. പാണ്ഡ്യരാജാവിന്റെ നിഗ്രഹത്തെ പ്രതിപാദിക്കുന്ന തോറ്റംപാട്ട്‌ അവസാനിക്കുമ്പോഴേക്ക്‌ വ്രതശുദ്ധിയോടെ പൊങ്കാലയിടാന്‍ കാത്തുനില്‍ക്കുന്ന സ്ത്രീ സഹസ്രങ്ങള്‍ മൈക്കിലൂടെ ഒഴുകി വരുന്ന ഈ സന്ദേശത്തിന്‌ കാതോര്‍ക്കും. “എല്ലാ ഭക്തജനങ്ങളും മന്ത്രോച്ചാരണത്തോടെ പൊങ്കാലയടുപ്പില്‍ തീ കത്തിക്കണമെന്ന്‌” പണ്ടാര അടുപ്പില്‍നിന്നും പകര്‍ന്ന തീ പതിനായിരങ്ങളുടെ പൊങ്കാലയടുപ്പുകളിലേക്ക്‌ പടരുന്നതോടെ വായ്‌ക്കുരവയും ഉയരും. അപ്പോള്‍ ഹോമാഗ്നിയില്‍ നിന്നെന്നപോലെ ഉയരുന്ന വിശുദ്ധമായ പുക തിരുവനന്തപുരം നഗരത്തെ ഭക്തിസാന്ദ്രമാക്കും. വൈകുന്നേരം ശാന്തിക്കാര്‍ പൊങ്കാലക്കലങ്ങളില്‍ തീര്‍ത്ഥജലം തളിക്കാന്‍ തുടങ്ങവെ വിമാനത്തില്‍നിന്നുള്ള പുഷ്പവൃഷ്ടിയുമുണ്ടാകും. വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ നേര്‍ച്ച നേര്‍ന്ന്‌ മനസ്സില്‍ താലോലിച്ചു നടന്ന പൊങ്കാല വഴിപാടിന്റെ നൈവേദ്യം ഭഗവതി ഏറ്റുവാങ്ങിയ സംതൃപ്തിയോടെ ഭക്തലക്ഷങ്ങള്‍ തിരിച്ചുപോകും. അടുത്ത പൊങ്കാലവരെ കാത്തിരിക്കാനുള്ള ക്ഷമ സംഭരിച്ചുകൊണ്ട്‌, പൊങ്കാലയ്‌ക്കുശേഷം രാത്രിയില്‍ ദേവിയുടെ എഴുന്നെള്ളത്താണ്‌.

– പെരിനാട്‌ സദാനന്ദന്‍പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.