Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനസംഖ്യാ വര്‍ധനവിന്‌ കാരണം മുസ്ലീംങ്ങളുടെ നിരക്ഷരത: ഗൊഗോയ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2012, 10:16 pm IST
inIndia

ന്യൂദല്‍ഹി: മുസ്ലീം വിഭാഗങ്ങളിലെ ഉയര്‍ന്ന നിരക്ഷരത നിരക്ക്‌ സംസ്ഥാനത്ത്‌ ജനസംഖ്യാ വര്‍ധനക്ക്‌ കാരണമെന്ന്‌ ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്‌ പറഞ്ഞു. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്‌. സംസ്ഥാനത്തെ ഹൈന്ദവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ്‌ മുസ്ലീം ജനസംഖ്യ. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റമല്ല പ്രശ്നങ്ങള്‍ക്ക്‌ കാരണം. ഹൈന്ദവരെ അപേക്ഷിച്ച്‌ മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക്‌ ജന്മം നല്‍കുന്നതായും ഗൊഗോയ്‌ പറയുന്നു.

കൊക്രജാറില്‍ മുസ്ലീങ്ങളുടെ എണ്ണം 19 ശതമാനവും ഹൈന്ദവരുടെ എണ്ണം അഞ്ച്‌ ശതമാനവും വര്‍ധിച്ചു. ദുബ്രിയില്‍ ഇത്‌ യഥാക്രമം 29 ശതമാനവും അഞ്ച്‌ ശതമാനവും ബൊന്‍ ഗൈഗാവോനില്‍ 31 ശതമാനവുമാണ്‌. മുസ്ലീങ്ങളിലെ ക്രമാതീതമായ ജനസംഖ്യാ വര്‍ധന സ്വാഭാവിക കാരണംകൊണ്ടുമാത്രമല്ല, കുടിയേറ്റവും ഉള്‍പ്പെടുത്തുന്നതായി അഭിമുഖത്തില്‍ ഗൊഗോയ്‌ വ്യക്തമാക്കി.

സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന മുസ്ലീങ്ങളും നിരക്ഷരരാണ്‌. അതുകൊണ്ടുതന്നെ ഇവര്‍ കൂടുതല്‍ കുട്ടികള്‍ക്ക്‌ ജന്മം നല്‍കുന്നു. ഇത്‌ സംസ്ഥാനത്തെ മുസ്ലീം ജനസംഖ്യ വര്‍ധിക്കാനുള്ള ഒരു കാരണമാണെന്നും ഗൊഗോയ്‌ പറഞ്ഞു. ഈ ചോദ്യം ആവര്‍ത്തിച്ച്‌ ചോദിച്ചപ്പോള്‍ ഇതില്‍ താന്‍ നൂറ്‌ ശതമാനം വിശ്വസിക്കുന്നുണ്ടെന്നായിരുന്നു മറുപടി. 2001 ലെ സെന്‍സസ്‌ പ്രകാരം, ആസാമിലെ മുസ്ലീം പോപ്പുലേഷന്റെ വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്നാണ്‌.

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ മൂന്ന്‌ ലക്ഷം കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ട്‌. ഇതില്‍ മതിയായ തെളിവില്ലാത്തതിനാല്‍ പല കേസുകളും കോടതി തള്ളിക്കളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോഡോലാന്റ്‌ ടെറിട്ടോറിയല്‍ പ്രദേശങ്ങളില്‍ രണ്ട്‌ ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന വാദം ഗൊഗോയ്‌ തള്ളിക്കളഞ്ഞു. ഈ കണക്കുകള്‍ പൂര്‍ണമായും തെറ്റാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഒരു മാസത്തിലധികമായി സംസ്ഥാനത്ത്‌ നടക്കുന്ന വര്‍ഗീയ കലാപങ്ങളുടെ ഉത്തരവാദിത്തം നൂറുശതമാനവും താന്‍ ഏറ്റെടുക്കുന്നു. എന്നാല്‍ സ്ഥിതിഗതികല്‍ ശാന്തമാകുന്നതില്‍ സേനയെ വിന്യസിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഗൊഗോയ്‌ കുറ്റപ്പെടുത്തി. ഇപ്പോഴുള്ള ആസാമിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന്‌ ഗൊഗോയി പറഞ്ഞു. ഓരോ ജില്ലകളിലും കൂടുതല്‍ അര്‍ദ്ധസൈനിക ഉദ്യോഗസ്ഥരേയും കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്‌.

അതേസമയം, ഗൊഗോയിയുടെ പ്രസ്താവനക്കെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ രംഗത്തെത്തി. ഗൊഗോയിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമായിപ്പോയെന്ന്‌ കമ്മീഷന്‍ ചെയര്‍മാന്‍ വജാപാത്‌ ഹബീബുള്ള വ്യക്തമാക്കി. സംസ്ഥാനത്തെ ജനസംഖ്യ വര്‍ധിക്കുന്നുണ്ടാകും. എന്നാല്‍ മുസ്ലീങ്ങളുടെ നിരക്ഷരത ഇതിന്‌ ഒരു കാരണമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കലാപബാധിത പ്രദേശങ്ങള്‍ കമ്മീഷന്‍ സന്ദര്‍ശിച്ചതാണെന്നും അനധികൃത കുടിയേറ്റക്കാരാണ്‌ കലാപത്തിന്‌ പിന്നിലെ പ്രധാന കാരണമെന്നും ഹബീബുള്ള പറഞ്ഞു. മുസ്ലീങ്ങള്‍ക്ക്‌ വിദ്യാഭ്യാസം കുറവായിരിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കണം. സംസ്ഥാനത്തെ മുസ്ലീങ്ങളെ കുറിച്ചോ മറ്റുള്ള വസ്തുതകളെക്കുറിച്ചോ തനിക്ക്‌ കൃത്യമായി അറിയില്ല. മുഖ്യമന്ത്രി എന്ന നിലയില്‍ ഗൊഗോയിക്ക്‌ ഈ വസ്തുതകള്‍ അറിയാന്‍ സാധിക്കും. എന്നാല്‍ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന ഒരു വ്യക്തിക്ക്‌ യോജിച്ചതല്ല ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ 19 ന്‌ സംസ്ഥാനത്താരംഭിച്ച വര്‍ഗീയ കലാപത്തില്‍ ഇതുവരെ 80 ലധികം പേരാണ്‌ കൊല്ലപ്പെട്ടത്‌. നാല്‌ ലക്ഷത്തിലധികം പേരാണ്‌ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നത്‌. സംസ്ഥാനത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ്‌ ഗൊഗോയി ഇത്തരമൊരു വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.