Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പാവൂരില്‍ കഞ്ചാവ്‌ വില്‍പ്പന പൊടിപൊടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2012, 09:37 pm IST
in Ernakulam

പെരുമ്പാവൂര്‍: ഓണത്തിരക്കേറിയതോടെ പെരുമ്പാവൂര്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവിന്റെയും മറ്റ്‌ നിരോധിത ലഹരിപദാര്‍ത്ഥങ്ങളുടെയും വില്‍പ്പന പൊടിപൊടിക്കുന്നു. വിവിധ ലഹരി വില്‍പ്പന കേസുകളില്‍ പിടിക്കപ്പെട്ടിട്ടുള്ളവരും ശിക്ഷ അനുഭവിച്ചിട്ടുള്ളവരും പെരുമ്പാവൂരില്‍ ധാരാളമുണ്ട്‌. ഇവരാണ്‌ തിരക്കിന്റെ മറപിടിച്ച്‌ അധികൃതരുടെ കണ്ണ്‌ വെട്ടിച്ച്‌ വില്‍പ്പന സജീവമാക്കുന്നത്‌. പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികളാണ്‌ ഇത്തരം ലഹരിവസ്തുക്കള്‍ അമിതമായി ഉപയോഗിച്ചുവരുന്നത്‌. ഇത്തരം തൊഴിലാളികളെ കേന്ദ്രീകരിച്ചാണ്‌ കഞ്ചാവിന്റെ വില്‍പ്പന പൊടിപൊടിക്കുന്നതും. പാന്‍മസാലകള്‍ അടക്കമുള്ള ലഹരി ഉല്‍പ്പന്നങ്ങള്‍ക്ക്‌ നിരോധനം നിലനില്‍ക്കുമ്പോഴാണ്‌ അധികൃതരെ നോക്കുകുത്തികളാക്കി പഴയ താപ്പാനകള്‍ കഞ്ചാവ്‌ പൊതികള്‍ കൈമാറുന്നത്‌.

ഇത്തരം വില്‍പ്പനക്കായി സ്കൂള്‍ വിദ്യാര്‍ത്ഥികളെയും ഇവര്‍ കരുവാക്കുന്നുണ്ടെന്നാണ്‌ പറയുന്നത്‌. വിദ്യാര്‍ത്ഥികളല്ലാത്ത കുട്ടികളെ സ്കൂള്‍ യൂണിഫോം പോലുള്ള ഷര്‍ട്ടും പാന്റ്സും ധരിപ്പിച്ചും കഞ്ചാവ്‌ വിതരണത്തിന്‌ ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്‌. ഇത്തരം കച്ചവടങ്ങള്‍ ഒരിക്കലും അധികൃതരുടെ ശ്രദ്ധയില്‍പ്പെടാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകളിലും സ്വകാര്യ ബസ്സ്റ്റാന്റ്‌ പരിസരത്തും വച്ചാണ്‌ ഇത്തരം കച്ചവടങ്ങള്‍ നടക്കുന്നതെന്നും ഇതിനാലാണ്‌ ഇവയൊന്നും അധികൃതരുടെ ശ്രദ്ധയിപ്പെട്ടാത്തതെന്നുമാണ്‌ പൊതുജനസംസാരം.

കഴിഞ്ഞദിവസം പെരുമ്പാവൂരില്‍ കാഞ്ഞിരക്കാട്‌ ഭാഗത്ത്‌ കാറില്‍ കറങ്ങിനടന്ന്‌ കഞ്ചാവ്‌ വില്‍പ്പന നടത്തിയ കുപ്രസിദ്ധ കഞ്ചാവ്‌ വില്‍പ്പനക്കാരനായ കളപ്പുരയ്‌ക്കല്‍ അഷ്‌റഫ്‌ എന്നയാളെ എക്സൈസ്‌ സംഘം അറസ്റ്റ്‌ ചെയ്തിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ഒരുകിലോയിലധികം വരുന്ന ഉണങ്ങിയ കഞ്ചാവും അധികൃതര്‍ക്ക്‌ ലഭിച്ചിരുന്നു. കഞ്ചാവ്‌ ഇടത്തരം പൊതികളിലാക്കിയാണ്‌ വില്‍പ്പന നടത്തിയിരുന്നത്‌. വല്ലത്ത്‌ വച്ച്‌ നിര്‍ത്താതെ പോയ ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന്‌ പരിശോധന നടത്തിയപ്പോള്‍ അതില്‍നിന്നും ഉദ്യോഗസ്ഥര്‍ക്ക്‌ കഞ്ചാവ്‌ ലഭിച്ചിരുന്നു. അങ്കമാലി സ്വദേശി മാര്‍ട്ടിനെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തിരുന്നു.

അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ളതിനാലാണ്‌ മറുനാട്ടില്‍നിന്നും കഞ്ചാവും മറ്റ്‌ ലഹരി ഉല്‍പ്പന്നങ്ങളുമായി ആളുകള്‍ പെരുമ്പാവൂരിലേക്ക്‌ വരുന്നത്‌. പെരുമ്പാവൂരില്‍ റെയ്ഡ്‌ ശക്തമാക്കണമെന്ന്‌ എക്സൈസ്‌ വകുപ്പ്‌ അധികൃതര്‍ക്ക്‌ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ഇത്തരത്തില്‍ യാദൃച്ഛികമായി ചിലരെ പിടിക്കുന്നതല്ലാതെ അനധികൃത ലഹരി വില്‍പ്പന തടയാന്‍ അധികൃതര്‍ക്ക്‌ കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്‌. ഓണത്തിരക്കേറിയതോടെ പെരുമ്പാവൂര്‍ പട്ടണത്തിലേക്കെത്തുന്ന ഇവര്‍ പലതരം മോഷണം, പിടിച്ചുപറി കേസുകളില്‍പ്പെട്ടവരാണെന്നും ഇത്തരം അനധികൃത ലഹരിവില്‍പ്പന തടയുവാന്‍ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.