Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സര്‍ദാരിക്കെതിരായ കേസുകളില്‍ തീരുമാനമായില്ലെന്ന്‌ പാക്‌ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2012, 09:41 pm IST
in World

ഇസ്ലാമാബാദ്‌: പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്‌ സ്വിസ്‌ അധികൃതരെ സമീപിക്കുന്നത്‌ സംബന്ധിച്ച്‌ ഇതുവരെ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്ന്‌ പാക്‌ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അറ്റോര്‍ണി ജനറല്‍ ഇര്‍ഫാന്‍ ഖദീര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‌ മറുപടിയായാണ്‌ സര്‍ക്കാരിന്റെ നിലപാട്‌ ഇന്നലെ കോടതിയിലറിയിച്ചത്‌. അതേസമയം, ജസ്റ്റിസ്‌ ആസിഫ്‌ സയിദ്‌ ഖാന്‍ ഖോശയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ചാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. സര്‍ക്കാരിന്റെ നിലപാടില്‍മേലുള്ള വാദം കോടതി ഇന്ന്‌ കേള്‍ക്കാനിരിക്കെ സര്‍ക്കാരും കോടതിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമെന്നാണ്‌ നിരീക്ഷകരുടെ നിഗമനം. സര്‍ക്കാരിന്റെ നിലപാട്‌ കോടതി തള്ളിക്കളയുമെന്നാണ്‌ സൂചന.

പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്‌ സ്വിസ്‌ അധികൃതര്‍ക്ക്‌ കത്തെഴുതണമെന്നും അതിന്റെ റിപ്പോര്‍ട്ട്‌ ഈ മാസം 25 ന്‌ കോടതിയില്‍ സമര്‍പ്പിക്കണമെന്നും പ്രധാനമന്ത്രി രാജാ പര്‍വേസ്‌ അഷ്‌റഫിന്‌ സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. നേരത്തെ ഈ വിഷയത്തില്‍ തീരുമാനമെടുക്കാത്തതിനെത്തുടര്‍ന്നാണ്‌ മുന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനിയെ കോടതിയലക്ഷ്യക്കേസില്‍ അയോഗ്യനാക്കിയത്‌.

ഈ മാസം 25 ന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം, ഭരണഘടനാപരമായി നടപടികള്‍ സ്വീകരിക്കുമെന്ന്‌ കോടതി മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

ഇതിനിടയിലാണ്‌ ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്ന്‌ കോടതിയെ അറിയിച്ചിരിക്കുന്നത്‌.

എന്നാല്‍ ഇനിയൊരു കോടതിയലക്ഷ്യത്തിന്‌ സാധ്യത കുറവാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്‌. കോടതിലക്ഷ്യമുള്‍പ്പെടെയുള്ള കോടതി നടപടികളില്‍നിന്ന്‌ പാക്കിസ്ഥാനിലെ ഉന്നത ഭരണാധികാരികളെ സംരക്ഷിക്കുന്ന ബില്‍ അടുത്തിടെ പാര്‍ലമെന്റ്‌ പാസ്സാക്കിയിരുന്നു. അതുകൊണ്ട്‌ തന്നെ, ഈ വിഷയത്തില്‍ പ്രധാനമന്ത്രി രാജാ പര്‍വേസ്‌ അഷ്‌റഫിനെതിരെ നേരിട്ട്‌ നടപടി സ്വീകരിക്കുവാന്‍ എങ്ങനെ സാധിക്കുമെന്ന്‌ സര്‍ക്കാര്‍ കോടതിയോട്‌ ചോദിച്ചു.

ആസിഫ്‌ അലി സര്‍ദാരിക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ 2009 ലാണ്‌ കോടതി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടത്‌. മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫും, സര്‍ദാരിയും ഉള്‍പ്പെടെ നിരവധിപേര്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അന്നുമുതല്‍ ഇന്നുവരെ ഈ വിഷയത്തില്‍ പാക്‌ സര്‍ക്കാര്‍ സ്വിസ്‌ അധികൃതര്‍ക്ക്‌ കത്തയച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; എൻഡിഎ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

പുതിയ വാര്‍ത്തകള്‍

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.