Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്ഷേത്രക്കവര്‍ച്ചകള്‍ തടഞ്ഞേ തീരൂ

Janmabhumi Online by Janmabhumi Online
Jul 11, 2012, 09:14 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തില്‍ ഹൈന്ദവരുടെ ആരാധനാലയങ്ങള്‍ അരക്ഷിതമാണ്‌. വന്‍ക്ഷേത്രങ്ങള്‍ മാത്രമല്ല ചെറിയ ക്ഷേത്രങ്ങള്‍ പോലും ഇന്ന്‌ മോഷ്ടാക്കളുടെ ലക്ഷ്യമാകുന്നത്‌ ക്ഷേത്രവിഗ്രഹങ്ങളും സ്വര്‍ണ്ണ തിടമ്പുകളും തിരുവാഭരണങ്ങളും ലക്ഷ്യമിട്ട്‌ മാത്രമല്ല, മറിച്ച്‌ പുരാവസ്തുക്കള്‍ക്കുള്ള ആഗോള താല്‍പ്പര്യം മുതലെടുക്കാന്‍ കൂടിയാണ്‌. ക്ഷേത്രക്കവര്‍ച്ചകള്‍ ഇന്ന്‌ തുടര്‍ക്കഥയാണ്‌. ചൊവ്വാഴ്ച ഗുരുവായൂരിലെ മറ്റം പന്നിശ്ശേരി മഹാവിഷ്ണു നരസിംഹക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതില്‍ കത്തിച്ചാണ്‌ മോഷ്ടാക്കള്‍ അകത്തുകടന്ന്‌ ഓടുകൊണ്ടുള്ള തിടമ്പ്‌ കവര്‍ന്നത്‌. ചുറ്റമ്പലത്തിന്റെ മുകളിലൂടെ കയറി ഓടിളക്കിയാണ്‌ കള്ളന്മാര്‍ അകത്തു കടന്നതെന്നാണ്‌ പോലീസ്‌ നിഗമനം. ആലപ്പുഴ ജില്ലയിലെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പത്തനംതിട്ടയിലെ കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തിലും ശ്രീകോവില്‍ പൊളിച്ച്‌ അകത്തു കയറി കവര്‍ച്ച നടത്തപ്പെട്ടു. കല്ലൂപ്പാറ ക്ഷേത്രത്തിലെ ഒരു അന്തേവാസി മോഷണശ്രമം തടയാന്‍ ശ്രമിക്കവെ കൊല്ലപ്പെടുകയും ചെയ്തു. കേരളത്തിന്റെ പല ഭാഗങ്ങളിലും ഇന്ന്‌ ക്ഷേത്രക്കവര്‍ച്ചകള്‍ നടക്കുന്നത്‌ ഇന്ന്‌ സാധാരണയാണ്‌. ഹൈന്ദവ ആരാധനാലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനോ ക്ഷേത്ര സമ്പത്തും ഭൂമിയും അന്യാധീനപ്പെടുത്തുന്നത്‌ തടയാനോ അധികാരികള്‍ നടപടി എടുക്കുന്നില്ല. ക്ഷേത്രങ്ങളില്‍ കാവല്‍ക്കാരില്ല എന്ന വസ്തുതയും മോഷ്ടാക്കള്‍ക്ക്‌ പ്രചോദനമാകാം. ഈ കവര്‍ച്ചകളെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഒരു ടെമ്പിള്‍ സ്ക്വാഡ്‌ രൂപീകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനം ഒട്ടും ഫലപ്രദമല്ല എന്നാണ്‌ തുടരുന്ന ക്ഷേത്രക്കവര്‍ച്ചകള്‍ തെളിയിക്കുന്നത്‌.

ഹൈന്ദവ ആരാധനാലയങ്ങളോടുള്ള അധികാരികളുടെ അവഗണനയുടെ പ്രതിഫലനം കവര്‍ച്ചകളെക്കുറിച്ചുള്ള അന്വേഷണങ്ങളിലും ദൃശ്യമാകുന്നുണ്ടോ എന്ന സംശയം ബലപ്പെടുകയാണ്‌. ക്ഷേത്രങ്ങള്‍ക്ക്‌ ദേവസ്വം ബോര്‍ഡുകളുണ്ട്‌. ദേവസ്വം ഡിപ്പാര്‍ട്ട്മെന്റുണ്ട്‌. ഒരുവിധം ക്ഷേത്രങ്ങള്‍ക്കെല്ലാം നല്ല സമ്പത്ത്‌ വഴിപാടായും മറ്റും ലഭ്യവുമാണ്‌. പക്ഷെ ക്ഷേത്രാധികാരികളും ഈ ക്ഷേത്രസംരക്ഷണത്തിന്‌ കാവല്‍ക്കാരെ നിയോഗിച്ചു കാണുന്നില്ല. കവര്‍ച്ചാ സംഘങ്ങള്‍ സജീവമാണെന്നറിഞ്ഞിട്ടും ഒരുവിധം എല്ലാ ക്ഷേത്രങ്ങളിലും പഞ്ചലോഹ വിഗ്രഹങ്ങളും സ്വര്‍ണ്ണ ഉരുപ്പടികളും പുരാവസ്തു മാര്‍ക്കറ്റില്‍ വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്നവയായിട്ടും ഇവയുടെ സംരക്ഷണത്തിന്‌ ക്ഷേത്രഭാരവാഹികളോ ദേവസ്വം ബോര്‍ഡോ ശ്രദ്ധ ചെലുത്തുന്നില്ല. ശ്രമകരമായ ക്ഷേത്രക്കവര്‍ച്ചകള്‍ വളരെ സമയമെടുത്ത്‌ ശ്രീകോവിലിന്റെ വാതില്‍ കത്തിച്ചും മറ്റും നടത്തുമ്പോള്‍ പള്ളികളില്‍ മണിയടിച്ച്‌ ദുരന്തവാര്‍ത്ത വിശ്വാസികളെ അറിയിക്കുന്നപോലെ അറിയിക്കാനുള്ള സംവിധാനം അമ്പലങ്ങളില്‍ രൂപീകരിച്ചു കാണുന്നില്ല. ആധുനിക സംവിധാനങ്ങള്‍ ഇതിനായി ഒരുക്കേണ്ടത്‌ വളരെ ആവശ്യമായി വന്നിരിക്കുന്ന കാലഘട്ടമാണിത്‌. ക്ഷേത്രക്കവര്‍ച്ചാ കേസുകള്‍ പലപ്പോഴും അന്വേഷിക്കുന്നത്‌ പോലീസ്‌ തന്നെയാണ്‌. പക്ഷെ പോലീസന്വേഷണം ഇക്കാര്യത്തില്‍ ഒട്ടും ഫലപ്രദമല്ല. കേരളത്തിലെ ക്ഷേത്രങ്ങളെ ലക്ഷ്യമിടുന്നത്‌ അന്യ സംസ്ഥാന മോഷ്ടാക്കളാകുന്നതും കുറ്റവാളികള്‍ പിടിയിലാകാത്തതിന്‌ കാരണമാകാം.
പലപ്പോഴും ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളെപ്പറ്റി വിവരം ശേഖരിച്ചുതന്നെയാണ്‌ മോഷ്ടാക്കള്‍ ഈ ക്ഷേത്രങ്ങളെ ലക്ഷ്യമിടുന്നതെന്നും വ്യക്തം.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ശതകോടികള്‍ വിലവരുന്ന നിധിയുടെ വിശദവിവരങ്ങള്‍ ആഗോളതലത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴും അവയുടെ സുരക്ഷയെ പറ്റിയുള്ള ആശങ്കകള്‍ ഹൈന്ദവ ഹൃദയങ്ങളിലുയര്‍ന്നിരുന്നു. ഇന്ന്‌ മഴക്കാലം തമിഴ്‌നാട്ടിലെ മോഷ്ടാക്കള്‍ക്ക്‌ കൊയ്‌ത്തു കാലമാണ്‌. അവിടത്തെ കവര്‍ച്ചാ ഗ്രാമക്കാര്‍ കേരളത്തിലേയ്‌ക്ക്‌ പ്രവഹിച്ച്‌ വീടുകളില്‍ മോഷണം നടത്തുന്നത്‌ പതിവാണ്‌. ഇന്ന്‌ അനേകലക്ഷം മറുനാടന്‍ തൊഴിലാളികള്‍ തൊഴിലന്വേഷിച്ച്‌ കേരളത്തിലെത്തുമ്പോള്‍ അവരില്‍ മയക്കുമരുന്ന്‌ കച്ചവടക്കാരും കള്ളനോട്ട്‌ വിതരണക്കാരും മാത്രമല്ല മോഷ്ടാക്കളും ഉണ്ടാകും എന്ന്‌ ഉറപ്പിക്കാവുന്നതാണ്‌. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ്‌ കേരളത്തിലെ ആരാധനാലയങ്ങളിലെ സ്വത്ത്‌ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിരുന്നു. പക്ഷെ ക്ഷേത്ര സംരക്ഷണത്തില്‍ കേരള പോലീസ്‌ പരാജയമാണ്‌. ക്ഷേത്ര സംരക്ഷണത്തിന്‌ നിയുക്തരാകുന്ന പോലീസ്‌ സേന പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു എന്ന്‌ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്‌. എന്നാല്‍ പരമപ്രധാനം ക്ഷേത്രഭരണാധികാരികള്‍ ക്ഷേത്ര സമ്പത്ത്‌ കവര്‍ച്ച പോകാതിരിക്കാന്‍ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും കാവല്‍ സ്ക്വാഡുകളെ ഏര്‍പ്പെടുത്തുകയും ചെയ്യുക എന്നുള്ളത്‌ തന്നെയാണ്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

Kerala

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

Kerala

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

India

അഗ്നി 5 വികസിപ്പിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

Kerala

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

പുതിയ വാര്‍ത്തകള്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി

അന്ന് രാമക്ഷേത്രത്തിനായി പുണ്യജലവും , കല്ലുകളും നൽകി  ; ഇന്ന് ക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള ജലവും സമ്മാനമായി നൽകി മോദി

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

ഏത് ഭീകരരെയും നിമിഷങ്ങൾക്കുള്ളിൽ തീർക്കാൻ സജ്ജം ; അയോദ്ധ്യയിൽ എൻ‌എസ്‌ജി കേന്ദ്രം ആരംഭിക്കുന്നു ; പ്രത്യേക നീക്കവുമായി യോഗി സർക്കാർ

സാനിറ്ററി പാഡിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ; കോൺഗ്രസ് ഇത്രയും തരംതാഴരുതെന്ന് വിമർശനം : വിവാദമായതോടെ രാഹുലിന് പകരം പ്രിയങ്കയുടെ ചിത്രം പതിക്കാൻ ശ്രമം

വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുകയും ഫോണുകള്‍ കവരുകയുംചെയ്ത പ്രതി ബംഗളൂരുവില്‍ പിടിയിലായി

ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണ്- പാകിസ്ഥാനും ചൈനയും തുര്‍ക്കിയും: ഇന്ത്യന്‍ കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ്ങ്

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies