Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തിരുവഞ്ചൂര്‍ പറഞ്ഞതും പറയാത്തതും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2012, 09:51 pm IST
in Vicharam

ഇസ്ലാമിക തീവ്രവാദികളുടെ ഒരുകാലത്തെ മുദ്രാവാക്യം കേരളം കാശ്മീരാക്കും എന്നായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ സൃഷ്ടിയായ സിമിയും പിന്നീട്‌ മദനിയുടെ ഐഎസ്‌എസും ഈ മുദ്രാവാക്യം ഉറക്കെ വിളിച്ചവരായിരുന്നു. “ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ” മാത്രമെന്ന്‌ കേരളമാകെ സിമി ചുവരെഴുത്ത്‌ നടത്തിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ നിസ്സംഗത പ്രകടിപ്പിക്കുകയായിരുന്നു. മാത്രമല്ല അതിലൊരു കുഴപ്പവുമില്ലെന്ന്‌ പരസ്യപ്രസ്താവന നടത്തുകയും ചെയ്തു. അങ്ങിനെയെങ്കില്‍ ‘ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ’ എന്ന മറുമുദ്രാവാക്യമുയര്‍ന്നപ്പോഴാണ്‌ ഭരണകൂടം കണ്ണുതുറന്നത്‌. അതിനുശേഷം സംഭവങ്ങള്‍ നിരവധിയായി. ഒടുവില്‍ സിമിയും ഐഎസ്‌എസും നിരോധിക്കപ്പെട്ടു. നിരോധിത സംഘടനകളില്‍പ്പെട്ടവര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നോട്ടുപോയിട്ടില്ല. മദനി ഐഎസ്‌എസിന്‌ പകരം പുതിയ രാഷ്‌ട്രീയ കക്ഷി രൂപീകരിച്ച്‌ രംഗത്തിറങ്ങി. പിഡിപി എന്ന ആ കക്ഷിയുടെ സ്വാഭാവം ഐഎസ്‌എസിന്റെ തനിപകര്‍പ്പെന്നു കണ്ടതാണ്‌. അതിന്റെ പരിണിതഫലമാണല്ലൊ അബ്ദുള്‍ നാസര്‍ മദനിക്ക്‌ തടവില്‍ കഴിയേണ്ടിവന്നിരിക്കുന്നത്‌.
രാജ്യത്താകമാനുമുള്ള മതതീവ്രവാദ പ്രവര്‍ത്തനത്തിന്റെ പ്രഭവകേന്ദ്രമാണ്‌ കേരളമെന്ന്‌ നിരവധി സംഭവങ്ങളിലൂടെ തെളിഞ്ഞുകഴിഞ്ഞു. ഇന്ത്യയില്‍ എവിടെ ഭീകരാക്രമണമുണ്ടായാലും അതിലൊരു കണ്ണി കേരളത്തിലാകും. പല സ്ഫോടന കേസുകളിലും പിടിക്കപ്പെട്ട പ്രതികള്‍ മലയാളികളാണല്ലൊ.

ഇന്ത്യയ്‌ക്കെതിരെ ജിഹാദ്‌ നടത്താന്‍ പരിശീലനം നേടി കാശ്മീരില്‍ ചെന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രാജ്യം ഞെട്ടലോടെയാണ്‌ ശ്രവിച്ചത്‌. തുടര്‍ന്ന്‌ നിരവധി പേര്‍ പിടിയിലായി. അതിനെക്കാളധികം തീവ്രവാദികള്‍ തടിതപ്പി മുങ്ങിനടക്കുന്നു. ഏറ്റവും ഒടുവില്‍ കേരള ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞ വിവരങ്ങള്‍ ആരെയും ഭീതിപ്പെടുത്തുന്നതാണ്‌. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ മറ്റുചില സംഘടനകളിലൂടെ സിമിയുടെ ആശയങ്ങളും ഉദ്ദേശ്യങ്ങളും പ്രചരിപ്പിക്കുന്നതായാണ്‌ അദ്ദേഹം വെളിപ്പെടുത്തിയത്‌. സിമിയുടെ പ്രവര്‍ത്തനം നിരോധിച്ചതിനാല്‍ ആ സംഘടനയുടെ പേരില്‍ ഇപ്പോള്‍ പ്രവര്‍ത്തനമില്ല. മുന്‍ സിമി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച്‌ സംസ്ഥാന ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം സസൂക്ഷ്മം വീക്ഷിക്കുകയാണ്‌. വേഷം മാറി പലവിധത്തില്‍ സിമി പ്രവര്‍ത്തിക്കുന്നു. സിമിയുടെ നിരോധനം തുടരണമെന്ന്‌ തിരുവനന്തപുരത്ത്‌ കേന്ദ്ര ട്രിബ്യൂണല്‍ സിറ്റിംഗ്‌ നടത്തിയപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സദാചാര പോലീസെന്ന പേരില്‍ സിമിയുടെ ആശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടന്നതായി തെളിവില്ലെന്നാണ്‌ മന്ത്രിയുടെ വിശദീകരണം.

സദാചാര പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ്‌. ഇതിനെ ശക്തമായി നേരിടും. സിമി വാഗമണില്‍ ക്യാമ്പു നടത്തിയ കേസടക്കം ഏഴു കേസുകള്‍ എന്‍ ഐ എക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിക്കുകയുണ്ടായി. ഭീകരവാദ സംഘടനകള്‍ അഞ്ചെണ്ണം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായും ഇത്തരം സംഘടനകള്‍ പത്രം പോലും നടത്തുന്നതായി കേന്ദ്രആഭ്യന്തര മന്ത്രി പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ സംഘടനകള്‍ ഏതെല്ലാമെന്നു വ്യക്തമാക്കണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ പുറത്തു പറയാവുന്നതും പറയാന്‍ പറ്റാത്തതുമായ കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ ന്യായം. പുറത്തുപറയാവുന്ന കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്ന്‌ സ്പീക്കര്‍ ജി.കാര്‍ത്തികേയനും നിര്‍ദേശിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്‍ ഐ എ നോക്കികൊള്ളുമെന്നും മന്ത്രി പറഞ്ഞെങ്കിലും കേരളം ശുഷ്കാന്തിയോടെ ഇതിനെയൊക്കെ നിരീക്ഷിക്കുന്നുണ്ടോ, നിയന്ത്രിക്കാന്‍ സംവിധാനമുണ്ടോ? ഇല്ലെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഭരണം ഇടതിന്റേതായാലും വലതിന്റേതായാലും തീവ്രവാദികള്‍ക്ക്‌ വളക്കൂറുള്ള മണ്ണായി കേരളം മാറിയിരിക്കുകയാണ്‌. വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയമാണിതിന്‌ പിന്നിലെന്ന്‌ വ്യക്തം. എന്തുതന്നെ പറഞ്ഞാലും കേരളത്തിന്റെ അവസ്ഥ അഗ്നിപര്‍വതത്തിന്റേതായിത്തീര്‍ന്നിരിക്കുന്നു. അതുകൊണ്ടുതന്നെ അതീവ ജാഗ്രതപുലര്‍ത്താന്‍ സര്‍ക്കാരും ജനങ്ങളും തയ്യാറാകുകയും തന്നെ വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.