Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത പാര്‍ട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2012, 10:00 pm IST
in Vicharam

ജനാധിപത്യം പുലരുന്ന ഒരു രാജ്യത്ത്‌ തങ്ങളുടെ ഇച്ഛക്കൊത്തു മാത്രമേ കേസന്വേഷണവും തുടര്‍നടപടികളും ആകാവൂ എന്നൊരു കക്ഷി ശഠിക്കുന്നുവെങ്കില്‍ അവര്‍ക്ക്‌ അത്തരം സംവിധാനങ്ങളില്‍ താല്‍പര്യമില്ല എന്നു കരുതേണ്ടിവരും. ജനാധിപത്യസംവിധാനത്തെ കാത്തുസൂക്ഷിക്കുന്ന നീതിന്യായ വ്യവസ്ഥകളെ അപ്പാടെ തള്ളിപ്പറയുന്ന രീതി വെച്ചു പുലര്‍ത്തുന്ന ഒരു രാഷ്‌ട്രീകക്ഷിക്ക്‌ അവിടെയുള്ള ജനങ്ങളെ നയിക്കാനുള്ള ധാര്‍മ്മിക അവകാശവുമില്ല. ഇതൊന്നും മനസ്സിലാക്കാന്‍ അരിയാഹാരവും ഗോതമ്പാഹാരവും കഴിക്കണമെന്നില്ല. അത്യാവശ്യം വിവരമുണ്ടായാല്‍ മതി.

ദൗര്‍ഭാഗ്യവശാല്‍ സിപിഎമ്മിന്‌ സ്ഥലകാലബോധവും വിവേകവും നഷ്ടപ്പെട്ടിരിക്കുകയാണ്‌. വടകരയിലെ ഒഞ്ചിയത്തെ കൊലപാതകം മാത്രമല്ല അവരുടെ സമനില തെറ്റിക്കുന്നത്‌. കുറച്ചുകാലമായി അവര്‍ പിന്‍തുടര്‍ന്നുവരുന്ന മാഫിയാ സംസ്കാരം കൂടി പൊതുജനങ്ങളില്‍ ചര്‍ച്ചാവിഷയമായതാണ്‌. അസഹിഷ്ണുതയുടെ അങ്ങേയറ്റമാണ്‌ ആ പാര്‍ട്ടി വെച്ചുപുലര്‍ത്തുന്ന സ്വഭാവം. അതിന്‌ നാളിതുവരെയായി ഒരു മാറ്റവുമില്ല. ഭരണത്തിലും പ്രതിപക്ഷത്തും മാറിമാറിയിരിക്കുന്ന ഒരു പാര്‍ട്ടിക്ക്‌ ഒരിക്കലും ഉണ്ടായിക്കൂടാത്ത സ്വഭാവമാണത്‌. അതില്‍ നിന്ന്‌ മുക്തമാകാത്തിടത്തോളം ആ പാര്‍ട്ടിക്ക്‌ ഒരു ജനാധിപത്യ സംവിധാനത്തില്‍ നേരാംവണ്ണം പ്രവര്‍ത്തിക്കാനാവില്ല.

ഇടുക്കിയിലെ മുന്‍ സിപിഎം സെക്രട്ടറി വിവരക്കേടുകൊണ്ടായാലും അല്ലെങ്കിലും പൊതുജനമധ്യേ വിളിച്ചുപറഞ്ഞ വാചകങ്ങള്‍ സംസ്കാര സമ്പന്നമായ ഒരു സമൂഹത്തിന്‌ ഉള്‍ക്കൊള്ളാനാവില്ല. അദ്ദേഹത്തിന്റെ ഭാഗത്ത്‌ തെറ്റ്‌ പറ്റിയിട്ടുണ്ടെന്ന്‌ പാര്‍ട്ടി സമ്മതിച്ചെങ്കിലും നീതിന്യായ നടപടികള്‍ വഴി മണിക്ക്‌ തക്ക ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള താല്‍പ്പര്യം കാണിക്കുന്നില്ല. എന്നുവെച്ചാല്‍ മണിയെ സംസ്കരിച്ച്‌ മനുഷ്യനാക്കാനുള്ള പ്രക്രിയയില്‍ പാര്‍ട്ടി വിശ്വസിക്കുന്നില്ല എന്ന്‌ ചുരുക്കം. ഇമ്മാതിരി ക്രിമിനല്‍ സ്വഭാവമുള്ളവര്‍ പാര്‍ട്ടിക്കു മുതല്‍ക്കൂട്ടാണെന്ന തരത്തിലുള്ള നടപടികളാണ്‌ ഉണ്ടാവുന്നത്‌. വെളിപ്പെടുത്തലിന്റെ നിജസ്ഥിതി അറിയാനായി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചെങ്കിലും മണി അതിന്‌ തയ്യാറാവുന്നില്ല. അണികള്‍ മുമ്പിലിരിക്കുമ്പോള്‍ എന്തു വിടുവായത്തവും പറഞ്ഞ്‌ ആവേശം കൊള്ളിക്കാന്‍ ശ്രമിക്കുന്നവര്‍ എന്തുകൊണ്ട്‌ ഒരു സാധാരണ അന്വേഷണത്തെ ഭയപ്പെടുന്നു. അങ്ങനെ ഭയപ്പെടുന്നുവെന്നുവരികില്‍ അതിലെന്തോ പന്തികേടുണ്ടെന്ന സംശയം ബലപ്പെടുകയല്ലേ ചെയ്യുക?

അന്വേഷണസംഘത്തോട്‌ വീണ്ടും സമയം നീട്ടിച്ചോദിച്ചെങ്കിലും ആയത്‌ തള്ളുകയാണുണ്ടായത്‌. അതിന്റെ പശ്ചാത്തലത്തില്‍ മണി സുപ്രീംകോടതിയെ സമീപിക്കാന്‍ പോവുകയാണ്‌. കോടതിയേയും അതിലെ ഉദ്യോഗസ്ഥരേയും എന്നും തെറിപറയാനും ഭീഷണിപ്പെടുത്താനും ഒരുമ്പെടുന്ന പ്രസ്ഥാനം ഒടുവില്‍ അവിടത്തന്നെ അഭയത്തിന്‌ ശ്രമിക്കുന്നത്‌ കൗതുകമുള്ളതാണെങ്കിലും അലംഘനീയമായ വിധിയെന്ന്‌ ചൂണ്ടിക്കാട്ടാതെവയ്യ. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയായിരുന്നെങ്കില്‍ താമസംവിനാ മണിയെ നീതിന്യായ സംവിധാനത്തിന്റെ ലക്ഷ്മണരേഖയ്‌ക്കുള്ളില്‍ നിര്‍ത്തുമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ പാര്‍ട്ടിയുടെ സ്വത്വത്തെക്കുറിച്ച്‌ ജനങ്ങളില്‍ നല്ലൊരു അവബോധം രൂപപ്പെടുമായിരുന്നു. ഇപ്പോള്‍ തികഞ്ഞ സാമൂഹികദ്രോഹികളുടെ സംഘാതമായി പാര്‍ട്ടി അപമാനപ്പെട്ടുപോയിരിക്കുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലം കൂടിയായതോടെ നേതൃത്വത്തിന്‌ ഒരെത്തുംപിടിയും കിട്ടാത്ത സ്ഥിതിയുമായി. അന്നം തിന്നുന്ന ആര്‍ക്കും മനസ്സിലാവും ടി.പി. വധത്തിലെ പ്രതികള്‍ ആരാണെന്നത്‌ എന്ന്‌ പ്രതിപക്ഷനേതാവു പറയുമ്പോള്‍ അത്‌ കേരളത്തിലെ സാധാരണക്കാരുടെ വികാരമാവുന്നു. ആ പാര്‍ട്ടിയില്‍ അന്നം തിന്നുന്നവര്‍ ധാരാളമുണ്ടെന്ന ധാരണ അതുവഴി വരുന്നു. എന്നാല്‍ അതിനെപ്പോലും തെമ്മാടിക്കുഴിയില്‍ തള്ളുന്ന സമീപനമാണ്‌ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്നുണ്ടായത്‌. നല്ല വറ്റുതിന്നുന്നവര്‍ക്ക്‌ പാര്‍ട്ടിയുടെ നിലപാടറിയാം എന്നായിരുന്നു പ്രതിപക്ഷ നേതാവിനുള്ള മറുപടി.

ഒഞ്ചിയം കേസിലായാലും ഫസല്‍ വധക്കേസിലായാലും മണി പ്രശ്നത്തിലായാലും സിപിഎം സമൂഹവുമായി യുദ്ധത്തിലേര്‍പ്പെടുന്ന കാഴ്ചയാണെങ്ങും. പാനൂര്‍ ഏരിയാ കമ്മറ്റി അംഗത്തെ ദിവസങ്ങളോളം അന്വേഷണസംഘത്തില്‍ നിന്ന്‌ ഒളിപ്പിച്ചു നിര്‍ത്തുക, ക്രിമിനലുകളായ കൊടി സുനി, രതീഷ്‌ എന്നിവരുള്‍പ്പെടെയുള്ള സംഘത്തെ ചെല്ലും ചെലവും കൊടുത്ത്‌ പാര്‍പ്പിക്കുക, വസ്തുതകള്‍ ജനങ്ങളെ അറിയിക്കാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങളെ അക്രമിക്കുക തുടങ്ങിയ കലാപരിപാടികള്‍ നടത്തുന്ന സിപിഎം തങ്ങളുടെ ക്രിമിനല്‍പാതയില്‍ ഒരു തടസ്സവും വരുത്താന്‍ അനുവദിക്കുകയില്ലെന്ന്‌ വ്യക്തമാക്കുകയാണ്‌. സ്നേഹത്തിന്റെയും ശാന്തിയുടെയും മുഖം ഒരു കാലത്ത്‌ ആ പാര്‍ട്ടിക്കുണ്ടായിരുന്നെങ്കില്‍ ഇന്നത്‌ വടിവാളിന്റെ ചോര മണക്കുന്ന മുഖമാണ്‌. ടി.പി. ചന്ദ്രശേഖരന്‍ വധത്തോടെ അത്‌ തികച്ചും അനാവൃതമായി എന്നേയുള്ളൂ.

എം.എം. മണിക്ക്‌ വിദ്യാഭ്യാസപരവും മറ്റുമായുള്ള കാര്യങ്ങളില്‍ ഉയര്‍ച്ചയില്ലാത്തതുകൊണ്ടാണ്‌ അത്തരം പ്രസംഗങ്ങളും സംസാരങ്ങളും ഉണ്ടാവുന്നതെന്ന്‌ പാര്‍ട്ടി പറയുന്നു. വാദത്തിനു വേണ്ടി അത്‌ സമ്മതിച്ചുകൊടുക്കുക. എന്നാല്‍ ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടിന്റെ സ്ഥിതിയോ? അന്വേഷണസംഘം കോഴിക്കോട്‌ സെക്രട്ടറിയേറ്റ്‌ അംഗം മോഹനനെ കസ്റ്റഡിയിലെടുത്തപ്പോഴുണ്ടായ അക്രമങ്ങളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ആ മഹാന്‍ പറഞ്ഞതെന്താണെന്ന്‌ എല്ലാവരും കേട്ടതാണ്‌. കോടതിക്കുനേരെ പോലും കല്ലേറും ഗ്വാഗ്വാവിളിയും ഉണ്ടായപ്പോള്‍ ‘ജനങ്ങള്‍ പ്രതിഷേധിച്ചാല്‍ ഞാനെന്തു ചെയ്യും’ എന്നല്ലേ അദ്ദേഹം ചോദിച്ചത്‌. ഇക്കാര്യത്തില്‍ മണിയും കാരാട്ടും ഒരേ തൂവല്‍പക്ഷികള്‍ തന്നെയല്ലേ?.
ജനാധിപത്യസംവിധാനങ്ങളെ തകര്‍ത്ത്‌ കൊമ്മിസാര്‍ ഭരണമാണ്‌ പാര്‍ട്ടി ആഗ്രഹിക്കുന്നതെങ്കില്‍ തല്‍ക്കാലം അതിനുവെച്ച വെള്ളം ഒഴിവാക്കുന്നതാവും നന്ന്‌ എന്നാണ്‌ പൊതുസമൂഹത്തിന്‌ പറയാനുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.