Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്നേഹബഹുമാനങ്ങളോടെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2012, 10:01 pm IST
in Vicharam

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തപസ്യയുടെ 36- ാ‍ം സംസ്ഥാനവാര്‍ഷിക സമ്മേളനം കോഴിക്കോട്ടു നടക്കുമ്പോള്‍ പ്രവര്‍ത്തകര്‍ക്കെല്ലാം ഒരുപോലെ, തമ്മില്‍തമ്മില്‍ പറയാനുണ്ടായിരുന്നത്‌ ഗോപാലകൃഷ്ണന്‍ മാസ്റ്ററുടെ അസാന്നിദ്ധ്യത്തെകുറിച്ചായിരുന്നു.

മാഷ്‌ ഏതാനും മാസം മുമ്പാണ്‌ അനാരോഗ്യമൂലം കോഴിക്കോട്‌ വിട്ട്‌ ജന്മദേശമായ ചെത്തല്ലൂരില്‍ താമസമാക്കിയത്‌.

കോഴിക്കോട്ട്‌ തപസ്യയുടെ ഒരു മഹാ സമ്മേളനം ഗോപാലകൃഷ്ണന്‍ മാസ്റ്ററുടെ നേരിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്ലാതെ, അങ്ങനെ ആദ്യമായി…

സാംസ്കാരിക രംഗത്ത്‌ ഇങ്ങനെയൊരു സംഘടന എന്ന ആശയം രൂപപ്പെട്ട കാലത്ത്‌ സാഹിത്യരംഗത്ത്‌ പ്രശസ്തനായി കഴിഞ്ഞ ഈ മലയാളം പ്രൊഫസര്‍, സര്‍വ്വാത്മനാ ഈ ആശയവുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തയ്യാറായി മുന്നോട്ട്‌ വന്നിരുന്നു.

അപ്പോഴേയ്‌ക്കാണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്‌. ഇത്തരമൊരു പ്രസ്ഥാനത്തെ നയിക്കേണ്ടവര്‍ പോലീസിന്റെ നോട്ടപുള്ളികളായി……എം.എ സാര്‍, മാധവ്ജി, ഹരിയേട്ടന്‍…..

ഇവര്‍ക്കും കൊറാത്ത്‌ സാറിനും പ്രവര്‍ത്തകരോടൊപ്പമിരുന്ന്‌ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന്‌ താവളം ആവശ്യമായപ്പോഴൊക്കെ തിരുവണ്ണൂരിലെ “ശാന്തിയുടെ” വാതില്‍ തുറന്ന്‌ കിട്ടി. ഗോപാലകൃഷ്ണന്‍ മാസ്റ്ററുടെ വീട്ടില്‍ പല തവണ, അടിയന്തരാവസ്ഥകാലത്ത്‌ യോഗം ചേര്‍ന്ന്‌ തീരുമാനങ്ങളെടുത്തു. “തപസ്യ” സംഘത്തിന്റെ പൊതു പരിപാടികള്‍ അങ്ങനെ ആസൂത്രണം ചെയ്ത്‌ നടപ്പാക്കി

ആയിടയ്‌ക്ക്‌ തന്നെയാണ്‌ കേസരി ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി കോഴിക്കോട്ട്‌ നടന്നു. എം.എ സാറും മറ്റും ഒളിവിലിരുന്ന്‌ നിയന്ത്രിച്ച ആ മഹാ സമ്മേളനത്തിലെ സാംസ്കാരിക പരിപാടി ഏകോപിപ്പിച്ച്‌ വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞത്‌ ഗോപാലകൃഷ്ണ്‍ മാസ്റ്ററുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ്‌.

അടിയന്തരാവസ്ഥയ്‌ക്ക്‌ ശേഷം തപസ്യയുടെ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ ഉപദേശങ്ങള്‍ നല്‍കിക്കൊണ്ട്‌ ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നും ഉണ്ടായിരുന്നു. എം.ആര്‍ നായര്‍ എന്ന സഞ്ജയന്റെ സാഹിത്യ സംഭാവനകള്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതിരുന്ന അക്കാലത്ത്‌ തപസ്യ മുന്‍കൈയെടുത്ത്‌ നടത്തിപ്പോന്ന സഞ്ജയ സ്മൃതി സദസ്സ്‌ വിജയിപ്പിക്കാന്‍ ഈവിധത്തിലുള്ള ഗോപലകൃഷ്ണ്‍ മാസ്റ്ററുടെ ശ്രമം ഏറെ സഹായകമായി. സഞ്ജയന്റെ പാണ്ഡിത്യത്തെക്കുറിച്ചും മലയാള സാഹിത്യത്തിന്‌ അദ്ദേഹം നല്‍കിയ തിളക്കത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ മാഷിന്‌ കഴിഞ്ഞിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട്‌ വരെ തപസ്യയുടെ വേദിയില്‍ സഞ്ജയനെകുറിച്ച്‌ അദ്ദേഹം സംസാരിച്ചു.

മലയാള സാഹിത്യത്തില്‍ പ്രഫ. കെ. ഗോപാലകൃഷ്ണന്റെ മേഖല ഏതാണ്‌? കവിത, നിരൂപണം, ജീവചരിത്രം, ബാലസാഹിത്യം….,?

ഇവയിലെല്ലാറ്റിലും തന്റേതായ നിലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ “തനതുതട്ടകം” എന്നുവിളിക്കാവുന്നത്‌ ഗവേഷണ പഠന മേഖലയായിരിക്കും. കവിയും നിരൂപകനും ചരിത്രകാരനും ചേര്‍ന്ന്‌ അദ്ദേഹത്തിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹൃദയത്വത്തിന്റെതായ ആസ്വാദ്യം നല്‍കുന്നു. സഞ്ജയനെകുറിച്ചും ഇടശ്ശേരിയെകുറിച്ചും പി.വി. കൃഷ്ണവാര്യരെ കുറിച്ചും മറ്റുമുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ ഇത്തരം കൃതികളില്‍ സാധാരണ കാണാറുള്ള വൈരുദ്ധ്യത്തില്‍ നിന്ന്‌ വേറിട്ടുനില്‍ക്കുന്നു. വി.സി. ബാലകൃഷ്ണ പണിക്കരെകുറിച്ചുള്ള ഗോപാലകൃഷ്ണന്റെ ഗവേഷണ പ്രബന്ധം ഈ രംഗത്ത്‌ മികച്ചു നില്‍ക്കുന്നു.
എന്‍.വി.കൃഷ്ണവാര്യരെകുറിച്ച്‌ അദ്ദേഹമെഴുതിയ ജീവചരിത്രം അദ്ദേഹത്തിലെ സഹൃദയനും വിമര്‍ശകനുമായ ഒരുചരിത്ര കുതുകിയെ കാണിച്ചുതരുന്നു.

നിരന്തരമായ പഠനം, വിശ്രമമില്ലാത്ത അന്വേഷണം, തളര്‍ച്ചയറിയാത്ത സംസാരം ഇങ്ങനെ ഒരുവിഷയം കയ്യില്‍ കിട്ടിയാല്‍ അതിനെകുറിച്ച്‌ പുറത്തുവന്നതും വരാത്തതുമായ എല്ലാ വിവരങ്ങളും ശേഖരിച്ച്‌ വിശദമായി പഠനം നടത്തി അസന്ദിഗ്ധമായ ഭാഷയില്‍ എഴുതുകയെന്നതാണ്‌ ഗോപാലകൃഷ്ണന്‍ മാസറ്ററുടെ രീതി. ബി.സി ബാലകൃഷ്ണപണിക്കരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം പല ധാരണകളെയും തിരുത്തുന്നു മൗലികമായ കണ്ടെത്തലുകളുള്ള ഒന്നാണ്‌ ഇടശ്ശേരി, സഞ്ജയന്‍, മാധവ്ജി, പി.വി.കൃഷ്ണവാരിയര്‍ തുടങ്ങിയവരെ കുറിച്ച്‌ അദ്ദേഹമെഴുതിയ കൃതികളും, ഗവേഷണ സ്വഭാവമുള്ളവയത്രെ എന്‍.വി.കൃഷ്ണവാര്യരെ കുറിച്ചുള്ള ജീവചരിത്രം മികച്ച മാതൃകയാണ്‌. കേരള സാഹിത്യ അക്കാദമി കഴിഞ്ഞ വര്‍ഷം സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്‌.

കഴിഞ്ഞ കുറച്ചുകാലമായി അനാരോഗ്യം മൂലം സക്രിയമായി രംഗത്തില്ലായിരുന്നുവെങ്കിലും ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ തപസ്യ പ്രവര്‍ത്തകര്‍ക്ക്‌ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ എന്നും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. തപസ്യക്ക്‌ ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്‌ ഏത്‌ സമയത്തും വിശ്വാസപൂര്‍വ്വം സമീപിക്കാവുന്ന ഗുരുസ്ഥാനത്തുള്ള വിശിഷ്ട വ്യക്തിത്വത്തെയാണ്‌. അദ്ദേഹത്തിന്റെ കുടുംബത്തിലുണ്ടായ ഈ വേദനയില്‍ തപസ്യ ഹൃദയപൂര്‍വ്വം പങ്കുചേരുന്നു.

പി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.