Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊല്ലാക്കൊല ചെയ്യുന്ന കേന്ദ്ര ഭരണം

Janmabhumi Online by Janmabhumi Online
May 18, 2012, 09:55 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

രൂപയുടെ മൂല്യത്തകര്‍ച്ച വിലക്കയറ്റംകൊണ്ട്‌ വീര്‍പ്പുമുട്ടുന്ന ഇന്ത്യന്‍ ജനതക്ക്‌ കനത്ത ആഘാതമായിരിക്കയാണ്‌. രൂപയുടെ ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന തട്ടിലെത്തിയപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 54.97 രൂപയായി. ഇത്‌ ഉടനെ 55 ആകും എന്ന്‌ മാര്‍ക്കറ്റുകള്‍ കണക്കുകൂട്ടുന്നു. ഇതോടൊപ്പം സ്വര്‍ണ ഇറക്കുമതിയിലും വന്‍തിരിച്ചടി നേരിട്ട്‌ സ്വര്‍ണവില ഒരു പവന്‌ 400 രൂപ കൂടിയിരിക്കുകയാണ്‌. യൂറോ സോണ്‍ പ്രതിസന്ധിയുടെ പ്രതിഫലനമാണിതെന്ന്‌ സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്‌. കഴിഞ്ഞ രണ്ട്‌ മാസത്തിനുള്ളില്‍ ഏറ്റവും ഇടിവ്‌ നേരിട്ട ഏഷ്യന്‍ കറന്‍സിയാണത്രെ രൂപ. എന്തെല്ലാം മനോഹര വാഗ്ദാനങ്ങളാണ്‌ രണ്ടാം യുപിഎ സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ മുന്നില്‍ വിളമ്പിയത്‌. അതേ സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ ചെലവുചുരുക്കല്‍ മന്ത്രം ഉരുവിട്ട്‌ കഴിഞ്ഞു.
നിര്‍ദ്ദോഷമായ ചില വെട്ടിച്ചുരുക്കലുകള്‍ക്കും ഇതിന്റെ ഭാഗമായി കേന്ദ്രം തയ്യാറായി. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിമാനയാത്രാ നിയന്ത്രണം പോലുള്ള നടപടികള്‍ പക്ഷെ പാവപ്പെട്ടവരുടെ വിശപ്പടക്കാന്‍ ഉപകരിക്കില്ല. ജനപ്രിയമല്ലാത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരും എന്ന മുന്നറിയിപ്പും ധനമന്ത്രി പ്രണബ്‌ മുഖര്‍ജി നല്‍കുന്നു. സബ്സിഡി കുറയ്‌ക്കല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനാ നീക്കം മുതലായ നടപടികള്‍ കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഇപ്പോള്‍ പെട്രോള്‍ വില അഞ്ച്‌ രൂപയും എട്ട്‌ രൂപയോ കൂട്ടാന്‍ സാധ്യതയുണ്ട്‌. ഡീസല്‍ വില നിയന്ത്രണം കൂടി പെട്രോളിന്റെ വഴിയേ എന്ന ഭീഷണിയും യാഥാര്‍ത്ഥ്യമായേക്കാം. പാചകവാതകവില ഉയര്‍ത്തണം എന്ന ആവശ്യം ഉയര്‍ന്നിട്ട്‌ നാളുകളായി. മണ്ണെണ്ണ ക്ഷാമത്തിനൊപ്പം പാചകവാതക വില വര്‍ധനാ ഭീഷണിയും ജനങ്ങളെ ആശങ്കാഭരിതരാക്കുന്നു.

വികസനം മന്ത്രം ഉരുവിടുന്നത്‌ കേട്ട്‌ തഴമ്പിച്ച ചെവികളില്‍ രൂപയുടെ വിലയിടിവും പെട്രോള്‍-ഡീസല്‍-പാചകവാതക വില വര്‍ധനാ സാധ്യതയും ഞെട്ടലുണ്ടാക്കുക സ്വാഭാവികം. ലോകത്തെ ഏറ്റവും വളരുന്ന രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥ എന്ന്‌ വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയാണ്‌ ഇപ്പോള്‍ രൂപയുടെ വിലയിടിവിലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും പെട്രോള്‍-ഡീസല്‍-പാചകവാതക ബില്‍ ഉയരാനുള്ള സാധ്യതയിലും പകച്ചുനില്‍ക്കുന്നത്‌. സാമ്പത്തിക പരിഷ്കരണ ധ്വനികള്‍ നിശബ്ദമായിരിക്കുകയാണ്‌. ക്രൂഡോയില്‍ ഇറക്കുമതി വര്‍ധന, യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധി, ഓഹരി വിപണിയില്‍നിന്ന്‌ വിദേശസ്ഥാപനങ്ങള്‍ ഫണ്ട്‌ പിന്‍വലിച്ചത്‌ മുതലായവ സാധാരണക്കാര്‍ക്ക്‌ മനസിലാകുന്ന വിഷയങ്ങളല്ല. സബ്സിഡികള്‍ വെട്ടിക്കുറക്കുന്നത്‌ തെരഞ്ഞെടുപ്പ്‌ നേരിടേണ്ടിവരുന്ന ഒരു സര്‍ക്കാരും സ്വീകരിക്കാന്‍ ധൈര്യപ്പെടാത്ത നടപടിയാണ്‌. പെട്രോള്‍ ഡീസല്‍ കമ്പനികള്‍ക്ക്‌ ആഗോള വില നിലവാരത്തിനനുസരിച്ച്‌ കമ്മി നികത്താന്‍ നല്‍കുന്ന സഹായവും കടുത്ത സാമ്പത്തിക ഭാരമാണ്‌ കേന്ദ്രസര്‍ക്കാരില്‍ ചുമത്തുന്നത്‌. ഇന്ന്‌ സാധാരണക്കാരന്‌ ദൈനംദിന ചെലവുകള്‍ക്ക്‌ പോലും സ്വന്തം വരുമാനം തികയാത്ത സാഹചര്യമാണ്‌ നിലനില്‍ക്കുന്നത്‌. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന ഇരുന്നൂറോ മുന്നൂറോ ശതമാനമാണത്രേ. പച്ചക്കറികള്‍, പഴങ്ങള്‍, പരിപ്പ്‌വര്‍ഗങ്ങള്‍ ഒന്നും ഇന്ന്‌ ഒരു ശരാശരി വരുമാനക്കാരന്റെ ബജറ്റില്‍ ഒതുങ്ങുന്നില്ല. കേരളത്തിലെ നെല്ലുല്‍പാദകര്‍ നെല്ലു ശേഖരിച്ചതിന്റെ വില രണ്ടാം വിള നടാറാകുന്ന സമയമായിട്ടും ലഭിക്കാത്തതിനാല്‍ പ്രതിഷേധത്തിലും പ്രതിരോധത്തിലുമാണ്‌.

ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നെല്‍കൃഷിക്കാര്‍ക്ക്‌ കൊടുക്കാനുള്ളത്‌ 315 കോടി രൂപയാണ്‌. സപ്ലൈകോയും കേന്ദ്രവിഹിതമായി കിട്ടാനുള്ള 80 കോടിയില്‍ കണ്ണുനട്ടിരിക്കുകയാണ്‌. മിനിമം താങ്ങുവില ആയ 15 രൂപയില്‍ കേന്ദ്രത്തിന്റെ ഷെയര്‍ 10.80 രൂപയാണ്‌. ഇപ്പോള്‍ പെട്രോള്‍ വില അഞ്ച്‌ രൂപയും ഡീസലിന്‌ മൂന്ന്‌ രൂപയും പാചകവാതക സിലിണ്ടറിന്‌ 50 രൂപയും കൂട്ടാനാണത്രെ നീക്കം. കഴിഞ്ഞ ഡിസംബറിലാണ്‌ പെട്രോള്‍ വില കൂട്ടിയത്‌. അന്ന്‌ ക്രൂഡോയില്‍ ഇറക്കുമതിച്ചെലവ്‌ 109.30 ഡോളറായിരുന്നത്‌ ഇന്ന്‌ 120 ഡോളറായി. 2011-12 ല്‍ പെട്രോള്‍ വില്‍പ്പന നഷ്ടം 4859 കോടിയാണെന്നാണ്‌ എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നത്‌. ഡീസല്‍, എല്‍പിജി, പാചകവാതകം വില്‍പ്പനയില്‍ 1,38,541 കോടിയുടെ നഷ്ടമുണ്ടായി.
പക്ഷെ കേന്ദ്രം 45,000 കോടി മാത്രമാണ്‌ ഇതുവരെ നല്‍കിയത്‌. രൂപയുടെ മൂല്യത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍റിസര്‍വ്ബാങ്ക്‌ ഇടപെടുമെന്ന സൂചനയുണ്ട്‌. പക്ഷെ ഡോളറിന്റെ കരുതല്‍ശേഖരം രൂപയെ രക്ഷിക്കാന്‍ ഉപയോഗിക്കുന്നതിന്റെ അപകടത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ ഡോളര്‍ എത്തിച്ച്‌ നിയന്ത്രണം നീക്കാനാണ്‌ ശ്രമം. ഇപ്പോള്‍ ഉയരുന്ന ചോദ്യം എവിടെ മന്‍മോഹനിസം എന്നാണ്‌. എണ്ണക്കമ്പോളം ഡീകണ്‍ട്രോള്‍, വള സബ്സിഡി നേരിട്ട്‌ കൃഷിക്കാര്‍ക്കെത്തിക്കുക മുതലായ ഉപാധികള്‍ ഉയരുന്നുണ്ടെങ്കിലും ഭക്ഷ്യസുരക്ഷാബില്‍ എന്ന വാഗ്ദാനം വിദൂര സ്വപ്നമായേക്കാനാണ്‌ സാധ്യത കാണുന്നത്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍വകലാശാല ഭരണം സ്തംഭിപ്പിക്കാന്‍ ഇടതുനീക്കം; രാജ്ഭവന്‍ ഇടപെട്ടേക്കും

Kerala

പോലീസ് ഒത്താശയിൽ കേരള സർവകലാശാല ആസ്ഥാനം കയ്യടക്കി എസ്എഫ്ഐ; വാതിലുകൾ ചവിട്ടി തുറന്ന് ഗുണ്ടാവിളയാട്ടം

India

ഹിന്ദുക്കളെ മതം മാറ്റി കിട്ടിയ പണം കൊണ്ട് കോടികളുടെ ആഢംബര വസതി ; ചങ്ങൂർ ബാബയുടെ വസതിയ്‌ക്ക് നേരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ

Kerala

സർവകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം; പോലീസ് നോക്കുകുത്തി, സ്ഥലത്ത് സംഘർഷാവസ്ഥ

Kerala

നാളെ കെഎസ്ആർടിസി ബസ് നിരത്തിലിറങ്ങിയാൽ അപ്പോൾ കാണാം; മന്ത്രിയെ വെല്ലുവിളിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

പ്രസവം എന്ന പ്രക്രിയയെ വിൽപന ചരക്കാക്കി മാറ്റി അന്ന് ശ്വേതക്ക് വിമർശനം ;ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രത്തില്‍ ഡോ. വി. സുജാതയുടെ രണ്ടാമൂഴം എംടിയുടെ ധര്‍മ്മവിലോപങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ. പി.ജി. ഹരിദാസിന് നല്‍കി സംവിധായകന്‍ വിജയകൃഷ്ണന്‍ നിര്‍വഹിക്കുന്നു. ജെ. സോമശേഖരന്‍പിള്ള, ആര്‍. സഞ്ജയന്‍, ഡോ. ടി.പി. സെന്‍കുമാര്‍, ഡോ. വി. സുജാത സമീപം

ഹൈന്ദവര്‍ എന്തിനെയും സ്വീകരിക്കുന്നവരായി: ഡോ. ടി.പി. സെന്‍കുമാര്‍

ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം അമേരിക്കയിലെ അലബാമയില്‍ കാറപകടത്തില്‍ വെന്തു മരിച്ചു

മൂൺവാക്ക്, ഇന്ന് മുതൽ JioHotstar-ൽ

സ്കൂൾവാൻ ട്രെയിനിലിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം; ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്ത് റെയിൽവേ, മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

ഇടുക്കി മെഡി. കോളജിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതരവീഴ്ച; പുതിയ കെട്ടിടത്തിന് അഗ്നിശമന സേനയുടെ എന്‍ഒസി ഇല്ല

ഇടതു സംഘടനകൾ ആവശ്യപ്പെടുന്ന മിനിമം കൂലി 26000 രൂപ, കേരളത്തിലെ സ്ഥിതി എന്തെന്ന് ഇവർ വ്യക്തമാക്കണം; രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളി ബിഎംഎസ്

ദേശീയ പണിമുടക്കിനെ തള്ളി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ രംഗത്ത്; കെഎസ്ആർടിസി നാളെ സർവീസ് നടത്തും

കേരളത്തില്‍ നടക്കുന്നത് തൊഴിലാളിവിരുദ്ധ നിലപാടുകള്‍; സമരം കേന്ദ്രത്തിനെതിരെ

അയാള്‍ ആസ്വദിക്കട്ടെ, പക്ഷേ അത് പരിഹാസ്യമാണ് : മസ്‌കിന്‌റെ രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെ വിമര്‍ശിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies