മഹാരാഷ്ട്ര: 26/11 ഭീകരാക്രമണ കേസിലെ പ്രതിയായ അജ്മല്‍ കസബിന്റെ സംരക്ഷണ ചെലവായി കേന്ദ്രം 19.28 കോടി രൂപ നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ആര്‍തര്‍ റോഡിലെ ജയിലില്‍ കഴിയുന്ന കസബിന്റെ സംരക്ഷണ ചുമതല വഹിക്കുന്നത് ഇന്‍ഡോ ടിബറ്റന്‍ പോലീസാണ് (ഐടിബിപി). ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണം രാജ്യത്ത് നടന്നതാണെന്നും അപ്പോള്‍ രാജ്യത്ത് നടക്കുന്ന ഭീകരാക്രമണത്തില്‍ ജീവനോടെ പിടിയിലാകുന്ന പാക്കിസ്ഥാനി ഭീകരവാദികളെ സംരക്ഷിക്കേണ്ട ചുമതല കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്ക്കാരിനുമുണ്ടെന്നുമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പറയുന്നത്. കസബിന്റെ സുരക്ഷയ്ക്കായി ഐടിബിപിയുടേയും കസബിന്റേയും ചെലവ് തുകയ്ക്കായി ആഭ്യന്തരവകുപ്പ് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ആര്.ആര്.പാട്ടീല്‍ പറഞ്ഞു.
അജ്മല്‍ കസബിന്റെ സംരക്ഷണത്തിനായി എത്രമാത്രം രൂപയാണ് ചെലവാക്കുന്നതെന്നും ശിവസേന നേതാവ് രാംദാസ് കാദം ഉന്നയിച്ച ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
34,975 രൂപ ഭക്ഷണത്തിനായും 1.22 ലക്ഷം രൂപ അധികൃതര്‍ക്കും കസബിന്റെ മരുന്നുകള്‍ക്കും മറ്റുമായി 28,066 രൂപയും കസബിനുവേണ്ടി തയ്യാറാക്കിയ പ്രത്യേക ജയിലിനായി സര്‍ക്കാര്‍ 5.25 കോടി രൂപ ചെലവാക്കിയെന്നും കേന്ദ്രസൈന്യമായ ഐടിബിപിയുടെ ചെലവും മറ്റുമായി 19.28 കോടി രൂപ ചെലവായതായും പാട്ടീല്‍ വ്യക്തമാക്കി.
കസബിന് പാചകം ചെയ്യുവാനായി പാചകക്കാര്‍ ഉണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പിഡബ്ല്യുപി വക്താവ് ജയന്ത് പാട്ടീല്‍ ചോദ്യമുന്നയിച്ചിരുന്നു. “കസബിന് വേണ്ടി പ്രത്യേക പാചകക്കാരനില്ലെന്നും മറ്റു തടവുകാര്‍ക്ക് നല്കുന്ന അതേ ഭക്ഷണമാണ് കസബിനും നല്‍കുന്നതെന്ന്” പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: