ഭുവനേശ്വര്‍.ബന്ദികളാക്കിയ ബിജെഡി എംഎല്‍എ ജിന ഹികാക ഇറ്റാലിയന്‍ ടൂര്‍ ഒാപ്പറേറ്റര്‍ ബോസ്കോ പവ്ലോ എന്നിവരെ വിട്ടയയ്ക്കാന് മാവോയിസ്റ്റുകള്‍ വിസമ്മതിച്ചുപവ്ലോയുടെ മോചനത്തിനു പകരം നാല് തടവുകാരെ മോചിപ്പിക്കാമെന്നാണ് മുഖ്യമന്ത്രി നവീന്‍ പട്നായിക് അറിയിച്ചിരുന്നത്.തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ 13 ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ പവ്ലോയുടെ മോചനം സാധ്യമാകുകയുള്ളൂ എന്ന് മാവോയിസ്റ്റ് നേതാവ് സബ്യസാചി പാണ്ഡെ അറിയിച്ചു.എട്ട് മാവോയിസ്റ്റുകളുള്‍പ്പെടെ 27 തടവുകാരെ വിട്ടയയ്ക്കാമെന്ന ഒഡീഷ സര്‍ക്കാരിന്റെ വാഗ്ദാനം മാവോയിസ്റ്റുകള്‍ അംഗീകരിച്ചില്ല.
സര്‍ക്കാരിന്റെ മധ്യസ്ഥ ചര്‍ച്ച പ്രഹസനമായിരുന്നെന്ന് പാണ്ഡെ ആരോപിച്ചു.അടുത്ത 96 മണിക്കൂറിനകം തീരുമാനം ഉണ്ടായില്ലെങ്കില്‍ കടുത്ത നടപടികളുണ്ടാവുമെന്ന് മാവോയിസ്റ്റുകള്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: