ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിസിസിഐ മുന്‍ പ്രസിഡന്റുമായിരുന്ന എന്‍.കെ.പി. സാല്‍വെ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖം കലശലായതിനെത്തുടര്‍ന്ന് കുറച്ച് ദിവങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മധ്യപ്രദേശിലെ ചിന്വാഡയിലാണ് സാല്‍വേയുടെ ജനനം.
പലതവണ ഇന്ത്യന്‍ ക്രിക്കറ്റ് അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. സാല്‍വെ വന്നതിനുശേഷമാണ് ചലഞ്ചര്‍ ട്രോഫി രൂപീകരിക്കുന്നത്. സ്റ്റീല്‍ വകുപ്പ് മന്ത്രാലയം ഉള്‍പ്പെടെ പല മന്ത്രാലയങ്ങളുടെയും ചുമതല വഹിച്ച വ്യക്തിയാണ് സാല്‍വെ.മൃതദേഹം നാഗ്പൂരിലെ വസതിയിലെത്തിച്ചതിനുശേഷം ഇന്ന് സംസ്കരിക്കും. മകന് അഡ്വ. ഹരീഷ് സാല്‍വെ, മകള്‍: അരുന്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: