ന്യൂദല്‍ഹി: മുന്‍ ന്യൂസിലാന്റ് ക്രിക്കറ്റ് താരം ക്രിസ് കീയിന്സിനെ അപകീര്‍ത്തിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡി 90,000 പൗണ്ട് പിഴയടക്കണമെന്ന് ലണ്ടന്‍ ഹൈക്കോടതി. ഇന്നലെയാണ് ലണ്ടന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
വരാനിരിക്കുന്ന ഐപിഎല്‍ കളിയില്‍നിന്നും ക്രിസിനെ മാറ്റിയതായി നേരത്തെ ലളിത് മോഡി പറഞ്ഞിരുന്നു. കോഴ വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാരണത്താലാണ് ക്രിസിനെ മാറ്റിയെന്നാണ് മോഡി പറഞ്ഞത്. മോഡിയുടെ ആരോപണത്തെത്തുടര്‍ന്ന് 2010 ജനുവരിയില്‍ ക്രിസ് ലണ്ടന്‍ ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് മോഡിയുടെ പ്രസ്താവന വിവാദമാകുകയും ചെയ്തു.
ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിലെ ചണ്ഡീഗഡ് ലയണ്‍സിന്റെ ക്യാപ്റ്റനായിരുന്നു ക്രിസ്. എന്നാല്‍ 2008ല്‍ ക്രിസുമായുള്ള ഉടമ്പടി അവസാനിപ്പിക്കുകയും ചെയ്തിരുന്നു. വ്യവസ്ഥകള്‍ ലംഘിച്ചതിനാലാണ് ഉടമ്പടി അവസാനിപ്പിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: