ലക്നൗ/പനാജി: യുപിയിലും ഗോവയിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. യുപി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തയും ഘട്ടം പോളിങ്ങാണ് ഇന്ന് നടക്കുന്നത്. 60 സീറ്റുകളിലേയ്ക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. 962 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. രാവിലെ ഏഴ് മണി മുതലാണ് പോളിങ് ആരംഭിച്ചത്.
ഗോവയില്‍ 40 അംഗ നിയമസഭയില്‍ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 215 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപി-എംജിപി സഖ്യവും കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും തമ്മിലാണ് പ്രധാന മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: