Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസ്‌ ആഹ്ലാദിക്കുന്നോ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2012, 10:10 pm IST
in Vicharam

ടു ജി സ്പെക്ട്രം അഴിമതിക്കേസില്‍ ശനിയാഴ്ചത്തെ സിബിഐ കോടതി വിധിക്കു ശേഷം കോണ്‍ഗ്രസ്‌ നേതാക്കളെല്ലാം ആഹ്ലാദം പ്രകടിപ്പിക്കുകയാണ്‌. പക്ഷേ നിയമജ്ഞന്‍ കൂടിയായ പി.ചിദംബരമാകട്ടെ അപകടം ഒഴിഞ്ഞിട്ടില്ലെന്നു തന്നെയാണ്‌ വിശ്വസിക്കുന്നതെന്ന്‌ അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നു. ചിദംബരം തെറ്റുകാരനല്ലെന്ന്‌ കോടതി പറഞ്ഞിട്ടില്ലെന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. പക്ഷേ വ്യക്തിപരമായ നേട്ടമുണ്ടാക്കാന്‍ സ്പെക്ട്രം ഇടപാട്‌ ഉപയോഗപ്പെടുത്തി എന്ന്‌ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്‌ നിരീക്ഷണം. ഇതിനെ ഹര്‍ജിക്കാരനായ സുബ്രഹ്മണ്യന്‍സ്വാമി ചോദ്യം ചെയ്തിട്ടുണ്ട്‌.
വിചാരണക്കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌. അതു കൊണ്ടു തന്നെ കോണ്‍ഗ്രസിന്റെ ആഹ്ലാദത്തിന്‌ അല്‍പായുസ്സ്‌ മാത്രമെന്ന കാര്യത്തില്‍ സംശയമില്ല. സ്പെക്ട്രം അഴിമതിക്കേസില്‍ ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്നായിരുന്നു ആവശ്യം. സ്പെക്ട്രം വില നിര്‍ണയിക്കുന്ന കാര്യത്തില്‍ ജയിലില്‍ കഴിയുന്ന മുന്‍ ടെലികോംമന്ത്രി എ. രാജയെപ്പോലെ ചിദംബരവും കുറ്റക്കാരനാണെന്ന്‌ ചൂണ്ടിക്കാട്ടി ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമിയാണ്‌ പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. ചിദംബരത്തെ പ്രതിയാക്കണമെന്ന ആവശ്യം തള്ളുന്നതായി പ്രത്യേക സിബിഐ ജഡ്ജി ഒ.പി. സെയ്നിയാണ്‌ അറിയിച്ചത്‌.

സ്പെക്ട്രം അഴിമതിയില്‍ ചിദംബരത്തിന്റെ പങ്ക്‌ അന്വേഷിക്കാന്‍ സിബിഐക്ക്‌ നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യം നേരത്തെ സുപ്രീംകോടതി കീഴ്‌ക്കോടതിയിലേക്ക്‌ വിട്ടതാണ്‌. കേസ്‌ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ്‌ സുപ്രീംകോടതി ജസ്റ്റിസുമാരായ ജി.എസ്‌. സിംഗ്‌വി, എ.കെ. ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച്‌ നിര്‍ദ്ദേശിച്ചിരുന്നത്‌. ആഭ്യന്തരമന്ത്രിക്കെതിരായ ഹര്‍ജിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ വിചാരണക്കോടതിക്ക്‌ കഴിയുമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. എ. രാജയുടെ നേതൃത്വത്തില്‍ അനധികൃതമായി അനുവദിച്ച 122 സ്പെക്ട്രം ലൈസന്‍സുകള്‍ അസാധുവാക്കിക്കൊണ്ടാണ്‌ സുപ്രീംകോടതി ഇതു പറഞ്ഞത്‌. സ്പെക്ട്രം അനുവദിച്ചത്‌ ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമായ തരത്തിലാണെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തിയിരുന്നു. സ്പെക്ട്രം വില നിര്‍ണയിക്കുന്നതിലും ടെലികോം കമ്പനികളുടെ ഓഹരികള്‍ വിദേശസ്ഥാപനങ്ങള്‍ക്ക്‌ വില്‍ക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തിലും രാജയെപ്പോലെ ചിദംബരത്തിനും പങ്കുണ്ടെന്ന്‌ വ്യക്തമാണ്‌.

അഴിമതി നിരോധന നിയമവും മറ്റ്‌ ക്രിമിനല്‍ നിയമങ്ങളുമനുസരിച്ച്‌ ചിദംബരം പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന്‌ വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവുകളാണ്‌ സ്വാമി കോടതിയില്‍ ഹാജരാക്കിയത്‌. ആദ്യമെത്തുന്നവര്‍ക്ക്‌ ആദ്യം സ്പെക്ട്രം നല്‍കുകയെന്ന 2001 ലെ നയം പിന്തുടരാന്‍ ചിദംബരവും മുന്‍ ടെലികോംമന്ത്രി എ. രാജയും സംയുക്തമായി തീരുമാനിച്ച കാര്യം വിധിന്യായത്തില്‍ ജഡ്ജി സമ്മതിച്ചിട്ടുണ്ട്‌. ടെലികോം കമ്പനികളുടെ ഓഹരികള്‍ വിദേശസ്ഥാപനങ്ങള്‍ക്ക്‌ വില്‍ക്കുന്ന കാര്യത്തിലും ഇരുവരും യോജിച്ചിരുന്നതായും കോടതി സ്ഥിരീകരിച്ചിട്ടുണ്ട്‌. എന്നിട്ടും ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാജ മാത്രം ജയിലില്‍ കഴിയുന്നത്‌ ആശ്ചര്യകരമാണെന്ന്‌ ഹര്‍ജിക്കാരനായ സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെടുന്നത്‌ സ്വാഭാവികമാണ്‌. 2001 ലെ നിരക്കില്‍ സ്പെക്ട്രം വില നിര്‍ണയിക്കുന്നതില്‍ ക്രമവിരുദ്ധമായി ചിദംബരം പെരുമാറിയതെങ്ങനെയെന്ന്‌ സ്വാമി തെളിയിച്ചിട്ടില്ലെന്നാണ്‌ ജഡ്ജിയുടെ നിലപാട്‌. ഇത്‌ വിചാരണവേളയില്‍ മാത്രമേ പുറത്തുവരികയുള്ളൂവെന്ന്‌ സ്വാമിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. അഴിമതിക്ക്‌ വഴിയൊരുക്കിയ തീരുമാനങ്ങളില്‍ ചിദംബരത്തിനും പങ്കുണ്ടെന്നിരിക്കെ അദ്ദേഹത്തെ പ്രതിയാക്കാന്‍ വിസമ്മതിച്ചത്‌ നിയമവൃത്തങ്ങളില്‍ അദ്ഭുതമാണ്‌ ഉളവാക്കിയിട്ടുള്ളത്‌. ചിദംബരത്തിന്റെ പങ്ക്‌ കുറ്റകരമാണോ എന്നറിയാന്‍ വിചാരണ ചെയ്യേണ്ടതുണ്ട്‌. അതിന്‌ സാഹചര്യം സൃഷ്ടിക്കുന്നതിനു പകരം മുന്‍പിന്‍ നോക്കാതെ പ്രതിയാക്കേണ്ടന്ന്‌ തീര്‍പ്പുകല്‍പിക്കുന്നത്‌ അനുചിതമാണെന്ന കാര്യത്തില്‍ സംശയമില്ല.

നൂറ്റി ഇരുപത്തിരണ്ട്‌ സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയപ്പോള്‍ മൗനം ദീക്ഷിച്ച കോണ്‍ഗ്രസും കേന്ദ്രമന്ത്രിമാരും ചിദംബരത്തെ പ്രതിയാക്കാത്ത കോടതി വിധി പൊക്കിപ്പിടിച്ചാണ്‌ ആഹ്ലാദിക്കുന്നത്‌. മാത്രമല്ല എന്‍ഡിഎ ഭരണകാലത്തെ നയം തുടരുക മാത്രമാണ്‌ യുപിഎ ചെയ്തതെന്നും അവകാശപ്പെടുന്നു. എന്‍ഡിഎ ഭരണകാലത്തെ നയങ്ങളെ അംഗീകരിച്ചവരല്ല കോണ്‍ഗ്രസും കൂട്ടാളികളും. എന്‍ഡിഎയുടെ തെറ്റായ നയത്തിനെതിരെ നേടിയ വിജയമെന്ന്‌ കൊട്ടിപ്പാടിയവര്‍ എന്തിന്‌ എന്‍ഡിഎ നയം തുടര്‍ന്നു എന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കേണ്ടതല്ലേ ? മാത്രമല്ല എന്‍ഡിഎ 2001ല്‍ നിശ്ചയിച്ച തുകയ്‌ക്ക്‌ എട്ടു വര്‍ഷത്തിനു ശേഷം സ്പെക്ട്രം നല്‍കിയതിന്‌ എന്തു ന്യായീകരണമാണ്‌ നല്‍കാനാകുക ? എന്‍ഡിഎ ഭരണത്തില്‍ അഴിമതി നടന്നെന്ന്‌ കോണ്‍ഗ്രസ്‌ പറയുമ്പോള്‍ അതു തെളിയിക്കാനുള്ള ബാധ്യതയും അവര്‍ക്കുണ്ട്‌. സ്വന്തം വീഴ്ചകളും കള്ളത്തരങ്ങളും മറച്ചുവയ്‌ക്കാനുള്ള വിഫലമായ ശ്രമങ്ങളാണ്‌ ഇപ്പോഴവര്‍ നടത്തുന്നത്‌. വിനാശകാലത്തുദിക്കുന്ന വിപരീത ബുദ്ധിയായേ ഇത്‌ കാണാനാകൂ. അഴിമതിയുടെ ചെളിക്കുണ്ടില്‍ പുഴുക്കളെപ്പോലെയാണ്‌ ഇന്നത്തെ കോണ്‍ഗ്രസും കേന്ദ്രമന്ത്രിമാരും. ഘടകകക്ഷികളെ ബലി കൊടുത്ത്‌ ആശ്വസിക്കാനും നിസാരമായ വിധികളുടെ പേരില്‍ ആഹ്ലാദിക്കാനും ഒരുമ്പെടുന്നവര്‍ക്ക്‌ നിരാശപ്പെടാന്‍ ഇനിയധികം കാത്തിരിക്കേണ്ടി വരില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകള്‍ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

Kerala

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

പുതിയ വാര്‍ത്തകള്‍

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.