Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാഷ്‌ട്രപുനര്‍നിര്‍മ്മാണത്തില്‍ ഗീതയുടെ പ്രാധാന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2012, 06:47 pm IST
in Samskriti

ഇന്ന്‌ നമ്മുടെ നാടിനെ അഭിമുഖീകരിക്കുന്ന ഗുരുതരവും ഭീകരവുമായ പ്രതിസന്ധി വിരളമായേ ലോകത്തില്‍ ഉണ്ടാകാറുള്ളൂ. എങ്കിലും സ്വന്തം ചരിത്രം മാറ്റിയെഴുതുവാന്‍ തുനിയുന്ന ഏതൊരു അവികസ്വിത രാഷ്‌ട്രത്തിനും ഇത്തരമൊരു സ്ഥിതിവിശേഷം നേരിടേണ്ടതുണ്ടാവും. പ്രസവവേദനപോലെയാണീയവസ്ഥ. കുട്ടി ജനിക്കണമെങ്കില്‍ അമ്മ വേദനയനുഭവിക്കുകതന്നെ വേണം. പുരോഗതിയുടെ മാര്‍ഗത്തിലൂടെ മുന്നേറുന്ന ജനതയ്‌ക്ക്‌ ഇത്തരമൊരു പ്രതിസന്ധി തരണം ചെയ്തേ മതിയാവൂ. എങ്കില്‍ അതിനുവേണ്ട കരുത്തും ധൈര്യവും നല്‍കാന്‍ നമ്മുടെ ആദ്ധ്യാത്മിക സംസ്കാരത്തിന്‌ കഴിയുമോ, ജനങ്ങളെ ആവേശഭരിതരും സ്ഥിരോത്സാഹികളുമാക്കി രാഷ്‌ട്രപുനര്‍നിര്‍മ്മാണത്തില്‍ അവരെ സഹായിക്കുന്ന എന്തെങ്കിലും നമ്മുടെ സംസ്കാരം ഉള്‍ക്കൊള്ളുന്നുണ്ടോ എന്നു നോക്കുന്നത്‌ നന്നായിരിക്കും.

ഇതുപോലൊരു പ്രതിസന്ധി മഹാഭാരതത്തില്‍ കാണാം. ശോകസംമൂഢചിത്തരായ അക്കാലത്തെ യുവാക്കള്‍ക്ക്‌ ഋഷിമാര്‍ നല്‍കുന്ന സന്ദേശം അതിലുണ്ട്‌. യുവജനതയുടെ പ്രതിനിധിയാണ്‌ അര്‍ജ്ജുനന്‍. അര്‍ജ്ജുനനെ നിമിത്തമാക്കി ഉപദേശിക്കപ്പെട്ട ഭഗവത്ഗീത എല്ലാ പ്രതിസന്ധിക്കും പ്രതിവിധിനല്‍കുന്നു. ഒരു ആഭ്യന്തര യുദ്ധത്തിന്റെ പ്രക്ഷുബ്ദമായ പശ്ചാത്തലത്തില്‍, അശാന്തിയും സംഘര്‍ഷവും മുറ്റിനില്‍ക്കുന്ന സംഭ്രമജനകമായ സാഹചര്യത്തില്‍ സംശയിച്ച്‌ നില്‍ക്കുന്ന അര്‍ജ്ജുനനെ ഗീതയിലെ ഒന്നാമദ്ധ്യായത്തില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്‌. ഇരമ്പുന്ന കടല്‍പോലെ ഏറ്റുമുട്ടാന്‍ വെമ്പി നില്‍ക്കുന്ന യോദ്ധാക്കളുടെ പോര്‍വിളികളാല്‍ മുഖരിതമായ യുദ്ധക്കളത്തെ മാത്രമല്ല, ദുഃഖകരമായ പ്രസ്തുത സംരംഭം അവിടെ കൂടിയിരിക്കുന്നവരുടെ ഉള്ളില്‍ സൃഷ്ടിച്ച സംഭ്രമത്തേയും അതില്‍ വര്‍ണിച്ചിരിക്കുന്നു. മാനസിക വിഷമങ്ങളാല്‍ ഉള്ളില്‍ സൃഷ്ടിക്കുന്ന അസ്വാസ്ഥ്യം മനുഷ്യനെ ദുര്‍ബലനാക്കുന്നു. വാസ്തവത്തില്‍ ഉള്ളിലെ അരക്ഷിതാവസ്ഥയാണ്‌ വെളിയില്‍ അരാജകത്വമായി പ്രകടമാകുന്നത്‌. ദൈനംദിനജീവിതത്തില്‍ നേരിട്ട്‌ കാണുന്ന സംഭവങ്ങള്‍ ഇതിന്‌ തെളിവാണ്‌.
വ്യവസായശാലകളിലും ഇടയ്‌ക്കിടയ്‌ക്ക്‌ സംഭവിക്കുന്ന പണിമുടക്ക്‌ തുടങ്ങിയ സമരങ്ങള്‍ നോക്കുക. ജീവനക്കാരുടെ അടക്കിപ്പിടിച്ച അമര്‍ഷം അണപൊട്ടുമ്പോഴത്തെ കോളിളക്കമാണ്‌ അവയെന്ന്‌ കാണാം.

മനുഷ്യന്റെ ഈ മാനസികത്തകര്‍ച്ച അര്‍ജ്ജുനനില്‍ ശരിക്കും പ്രകടമായി കാണുന്നുണ്ട്‌. എക്കാലത്തും ലോകമെങ്ങുമുള്ള മൂഢചിത്തരായ യുവാക്കളുടെ പ്രതിനിധിയായിട്ടാണ്‌ ഭഗവത്ഗീതയില്‍ അര്‍ജ്ജുനനെ ചിത്രീകരിച്ചിരിക്കുന്നത്‌. അര്‍ജ്ജുനസ്ഥിതി തികച്ചും ശാസ്ത്രീയമായ രീതിയില്‍ തന്നെ ഒന്നാമദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നു.

അസാമാന്യമായ യുദ്ധപാടവം മുന്‍പ്‌ പലപ്പോഴായി പ്രദര്‍ശിപ്പിച്ചിട്ടുള്ള മഹാരഥനായ അര്‍ജ്ജുനന്‍ യുദ്ധക്കളത്തിന്റെ മദ്ധ്യത്തില്‍ വന്നുനിന്ന്‌ അണിനില്‍ക്കുന്ന ശത്രുസൈന്യത്തെ നോക്കിക്കാണുന്നു. ദുരാഗ്രഹികളും ലോഭികളുമായ കൗരവര്‍ക്ക്‌ സൈന്യബലംകൂടും. എണ്ണത്തില്‍ മാത്രമല്ല, ആയുധ സജ്ജീകരണത്തിലും കൗരവസൈന്യത്തിനാണ്‌ മുന്‍തൂക്കം. ധാര്‍മിക മൂല്യങ്ങളെ ആശ്രയിച്ച്‌ നില്‍ക്കുന്ന ആദ്ധ്യാത്മികതയുടെ പ്രതീകമായ പാണ്ഡവസൈന്യം അവരോട്‌ എതിരിടാന്‍ മതിയാകില്ല. ഈ ചിന്ത അര്‍ജ്ജനന്റെ സമനിലതെറ്റിച്ചു. ധീരനായ അര്‍ജ്ജുനന്‍ ഭീരുവിനെപ്പോലെ തളര്‍ന്ന്‌ വിഷാദപരവശനായിപ്പോയി. അധാര്‍മ്മിക ശക്തിക്കെതിരായി തനിക്ക്‌ പോരാടേണ്ടതുണ്ടെന്നും എന്നാല്‍ തല്‍ക്കാലം തനിക്കതിന്‌ കഴിവില്ലെന്നും കാണുമ്പോള്‍ ഉള്ള മനുഷ്യന്റെ മാനസിക വിഷമാവസ്ഥയെ ‘വിഷാദം’ എന്നുപറയുന്നു.

വീരനായൊരു യോദ്ധാവ്‌ വിഷാദത്തിന്റെ മൂര്‍ദ്ധന്യദശയില്‍ നിര്‍വ്വീര്യനായി മാറിയ ദയനീയ രൂപത്തിലാണ്‌ ഗീതയുടെ ഒന്നാമദ്ധ്യായത്തില്‍ അര്‍ജ്ജുനനെ നാം കാണുന്നത്‌.

ഇങ്ങനെയൊരു വിഷമവസ്ഥയില്‍ അകപ്പെട്ടാല്‍ കര്‍മ്മ

രംഗത്തുള്ള ബുദ്ധിമാനായ മനുഷ്യന്‍ തന്റെ നിലപാട്‌ ന്യായീകരിക്കാന്‍ പലവാദങ്ങളും തേടിപ്പിടിച്ച്‌, കര്‍മ്മഭൂമിയില്‍ നിന്ന്‌ വിരമിക്കാനുള്ള തന്റെ തീരുമാനത്തെ സാധുകരിക്കാന്‍ നോക്കും. കര്‍ത്തവ്യകര്‍മ്മങ്ങളില്‍ നിന്നുള്ള ഇത്തരം ഒഴിഞ്ഞുമാറ്റം ഒരുതരം രക്ഷപ്പെടലാണ്‌. ഈ ഏര്‍പ്പാടാണ്‌ ജീവിതത്തിന്‌ വിലങ്ങുതടിയാകുന്നത്‌. മനോവീര്യം ക്ഷയിച്ച ഭീരുക്കള്‍ പ്രായേണ കര്‍മ്മവിമുഖരായി ഇത്തരം നിഷ്ക്രിയ ജീവിതം നയിക്കുന്നു. അപ്പോഴൊക്കെ സ്വന്തം നിലപാട്‌ ശരിയാണെന്ന്‌ സമര്‍ത്ഥിക്കാന്‍ മുടന്തന്‍ ന്യായങ്ങള്‍ തിരഞ്ഞുപിടിക്കുന്നതില്‍ മനുഷ്യബൂദ്ധിക്കുള്ള പാടവം ശ്രദ്ധേയമാണ്‌.

സ്വന്തം നാടിനോടുള്ള കടമ നിറവേറ്റാന്‍ തനിക്ക്‌ വയ്യ എന്ന അര്‍ജ്ജുനന്റെ നില, ദുര്‍ബല മനസ്സുള്ള സാധാരണ മനുഷ്യവ്യക്തിത്വത്തെയാണ്‌ അര്‍ജ്ജുനനിലൂടെ ശ്രീ വ്യാസഭഗവാന്‍ ചിത്രീകരിക്കുന്നത്‌.

ലോകത്തില്‍ ഇന്ന്‌ നാം കാണുന്ന സ്ഥിതിയുമായി ഗീതയ്‌ക്കുള്ള പൊരുത്തം വ്യക്തമാക്കാനാണ്‌ ഈയൊരു പുത്തന്‍ശൈലി സ്വാമികള്‍ കൈക്കൊണ്ടത്‌. ‘മനസ്സ്‌’ തകര്‍ന്ന നിലയില്‍ ‘അര്‍ജ്ജുന സ്ഥിതി’യിലാണിപ്പോള്‍ നമ്മുടെ യുവതലമുറ എന്നുപറയാം.

-സ്വാമി ചിന്മയാനന്ദ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

India

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

Kerala

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

Kerala

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

പുതിയ വാര്‍ത്തകള്‍

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.