Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും പിന്നെ ചേണ്ടമംഗലൂരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2011, 11:43 pm IST
in Vicharam

മൗലാനാ ഗുലാം മുഹമ്മദ്‌ വാസ്തന്‍വിയെ ദാറുല്‍ ഉലൂം ദിയോബന്ത്‌ വൈസ്ചാന്‍സലര്‍സ്ഥാനത്തുനിന്നും എടുത്തു കളഞ്ഞതിനെക്കുറിച്ചു ഒരു പാടു മഷി ഒഴുകിക്കഴിഞ്ഞു. പ്രതികരണത്തിരമാലകളൊക്കെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളുടെ സാധുതയെക്കുറിച്ചും, ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കു ക്ലീന്‍ചിറ്റും നല്‍കി എന്നതിനെ പ്രതിയും ആയിരുന്നു.

എന്നാല്‍, ഇന്ത്യന്‍ മുസ്ലീം സമൂഹത്തില്‍ ആന്തരികമായി ഉറവ കൊണ്ടിരിക്കുന്ന ഒരു സവിശേഷ ഊര്‍ജ്ജപ്രവാഹത്തെ ആരും കണ്ടെന്നു നടക്കിയോ, വിശകലനം ചെയ്യുകയോ, ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നില്ല. ഇസ്ലാം സെമിത്തേരിയുടെ വിസി സ്ഥാനത്തു നിന്നും മൗലാനാ വാസ്തന്‍വി നീക്കപ്പെട്ട സംഭവം മുസ്ലീം സമുദായത്തിന്റെ ന്യൂക്ലിയസില്‍ ഉരുവായിരിക്കുന്ന നവീന ബലചലനത്തിന്റെ പുറമേ പ്രത്യക്ഷമായ പ്രകമ്പനമാണ്‌. രാമജന്മഭൂമി ടൈറ്റില്‍ സ്യൂട്ടില്‍ അലഹബാദ്‌ ഹൈക്കോടതി വിധിയെത്തിക്കഴിഞ്ഞു. മുസ്ലീം തീവ്രവാദികളില്‍നിന്നും ഇടതു ആക്ടിവിസ്റ്റുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ശബ്ദങ്ങള്‍ മുഹമ്മദീയര്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന്‌ അലയടിച്ചിരുന്നു. ഐജാസ്‌ ഇല്‍മി തൊട്ട്‌ ക്യൂഡബ്ല്യൂ നഖ്‌വിവരെയും റഷീതാ ഭഗത്‌ തൊട്ട്‌ സെയ്ദ്‌ യഹ്യാബുഹാരി വരെയുമുള്ള വിശിഷ്ടവ്യക്തികളില്‍ പൊതുവായി നാം ദര്‍ശിച്ചത്‌ ഇന്ത്യന്‍ മുസ്ലീം സമൂഹത്തിലെ ഭാവിതലമുറകളുടെ ഭൗതിക ജീവിതാഭിലാഷങ്ങള്‍ക്കു പരമപ്രാധാന്യം കൊടുക്കണമെന്ന ഭാവാത്മകവികാരതാരള്യമാണ്‌. ഇതേ സെന്റിമെന്റ്‌ തന്നെയാണ്‌ മൗലാനാ വാസ്തന്‍വിക്ക്‌ ദിയോബന്തിലെ മരത്തലയന്‍മാര്‍ പുറത്തേക്കുള്ള വാതില്‍ കാട്ടിക്കൊടുക്കാന്‍ ഹേതുവായതും. കോണ്‍ഗ്രസിനു പരുക്കേല്‍പ്പിച്ചുകൊണ്ട്‌ ആസ്സാമില്‍ 18 നിയമസഭാസീറ്റുകള്‍ നേടിയ പുരോഗമന മുസ്ലീം പാര്‍ട്ടിയായ ഓള്‍ ഇന്ത്യാ യുണൈറ്റഡ്‌ ഡെമോക്രാറ്റിക്‌ ഫ്രണ്ടിന്റെ വളര്‍ച്ചക്കും നിദാനമായി വര്‍ത്തിക്കുന്നത്‌ മേല്‍പറഞ്ഞ മുസ്ലീം ഡൈനാമിക്‌ തന്നെയാകുന്നു. മുസ്ലീങ്ങള്‍ ഇരകളാണെന്ന സിദ്ധാന്തത്തിനെ കാര്‍ക്കിച്ചു തുപ്പികൊണ്ട്‌ അന്നവസ്ത്രാദികളില്‍ കേന്ദ്രീകൃതമായ ഒരു നവമുസ്ലീം രാഷ്‌ട്രീയമാണ്‌ ആസാമില്‍ ഉയര്‍ന്നു വന്നിരിക്കുന്നത്‌.

മറുവശത്ത്‌, ഈ ഭാവാത്മക ഊര്‍ജ്ജ പ്രവാഹത്തിന്റെ വിപരീത പ്രവാഹമായ ഗാഢ ഇസ്ലാമികവത്കരണത്തിന്റെ പ്രതിരൂപമാണ്‌ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട്‌. കേരളത്തില്‍ ഒരു ലക്ചററുടെ കൈവെട്ടിയതും ബംഗാളില്‍ ബുര്‍ഖയുടെ പേരില്‍ ഒരു വനിതാ ലക്ചററെ പീഡിപ്പിച്ചതും ഈ റാഡിക്കല്‍ യാഥാസ്ഥിതിക മുസ്ലീം അജണ്ടയുടെ ബഹിര്‍സ്ഫുരണങ്ങളാകുന്നു.

ഈ രണ്ടു വികാസധാരകളുടെയും ആകെത്തുകയെടുത്ത്‌ വ്യാഖ്യാനിച്ചാല്‍, മുഹമ്മദീയ സമുദായത്തിനുള്ളില്‍ തലമുറ വിടവിന്റേതായ ഒരു ചിത്രം തളിഞ്ഞു കാണാവുന്നതാണ്‌. ഈ തലമുറ വിടവിന്റെ ഒരു പ്രത്യക്ഷപ്രത്യാഘാതം രണ്ടു പുത്തന്‍ ശക്തികളുടെ ആവിര്‍ഭാവങ്ങളാണ്‌. രണ്ടു വ്യത്യസ്ത വീക്ഷണകോണുകളിലൂടെ സമുദായത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യവസ്ഥയെ വെല്ലുവിളിക്കുന്ന വ്യക്തികളും (കേരളത്തിലെ ഉദാഹരണങ്ങള്‍ ഹമീദ്‌ ചേണ്ടമംഗലൂര്‍, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്‌) സംഘടനകളും ആഗോളതലത്തില്‍ മുസ്ലീങ്ങള്‍ ഇരകളാക്കപ്പെടുന്നുവെന്ന കഥപറച്ചിലിന്റെ അപ്പുറത്തേക്കു നോക്കാന്‍ ധൈര്യപ്പെടുകയും മുസ്ലീം സ്വത്വം നിലനിറുത്തിക്കൊണ്ടുതന്നെ പുത്തന്‍ സമ്പദ്‌വ്യവസ്ഥയില്‍ പങ്ക്‌ ആവശ്യപ്പെടുകയും ചെയ്യുന്ന തലമുറയാണ്‌ ആദ്യപക്ഷം. ഇരസിദ്ധാന്തത്തെ മാറോടുചേര്‍ത്തു പിടിക്കുകയും പാക്കിസ്ഥാനില്‍ നിന്നയക്കുന്ന വാചാടോപത്തിനോട്‌ അപകടകരമാം വണ്ണം അടുത്തു നില്‍ക്കുകയും ചെയ്യുന്ന കൂട്ടരാണ്‌ രണ്ടാമത്തെ പക്ഷം.

ഈ രണ്ടുനവീന ടീമുകളും നിലവിലിരിക്കുന്ന വ്യവസ്ഥിതിയും തമ്മിലാണ്‌ ത്രികോണ പോരാട്ടം ഇന്ത്യന്‍ മുസ്ലീം സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ഇന്ത്യയിലെ മധ്യവലതുപക്ഷത്തിന്റെ വീക്ഷണകോണില്‍ കൂടി ഈ മുസ്ലീം ചലനാത്മകതയെ ശരിയാംവണ്ണം വിലയിരുത്താനാവില്ല. വലതുപക്ഷത്തോട്ടു ചായുന്ന വിശാല രാഷ്‌ട്രീയ പ്രസ്ഥാനത്തിന്‌, പ്രത്യേകിച്ചു ബിജെപിക്ക്‌ ഈ മുസ്ലീം ഡൈനാമിക്കിനെ തിരിച്ചറിയാനോ, അതിനെ ഉള്‍ക്കൊള്ളാനോ വേണ്ടത്ര ധൈര്യമില്ല. ഈ കപട അധൈര്യത്തിനു നിദാനം മുസ്ലീം താത്പര്യങ്ങളുടെ വേലിയേറ്റം ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിനു കാരണമാകുമെന്ന പ്രത്യാശയാണ്‌.

ഈ പ്രത്യാശ ആസ്സാമിലും കേരളത്തിലും ഇയിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ പൂവിടുകയുണ്ടായില്ല. മതങ്ങളെ ചുറ്റിപ്പറ്റി വോട്ടേകീകരണം കുറച്ചൊക്കെ സംഭവിച്ചെങ്കിലും അതിന്റെ സ്വാഭാവിക ഗുണഭോക്താവ്‌ ബിജെപി ആയിരുന്നില്ല. മുസ്ലീം ഡൈനാമിക്കിന്റെ ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്ന രാഷ്‌ട്രീയാവസരത്തെ തിരിച്ചറിയാനും, മുസ്ലീം സമൂഹത്തിലെ എസ്റ്റാബ്ലിഷ്മെന്റിനെ (മുസ്ലിം ലീഗു പോലുള്ള ശക്തികളെ) പാര്‍ശ്വവത്ക്കരിച്ചുകൊണ്ടും മൗലികവാദികളെ (ജമാഅത്തെ ഇസ്ലാമി പ്രഭൃതികളെ) ഒറ്റപ്പെടുത്തിക്കൊണ്ടും മുസ്ലീം പുരോഗമനേച്ഛുക്കളെ ഉള്‍ക്കൊള്ളവാന്‍ കഴിയാത്തതാണ്‌ ബിജെപിയുടെ പരാജയം. ഈ രണ്ടു ശക്തികള്‍ക്കും ഒത്തു ചേര്‍ന്നു നില്‍ക്കാവുന്ന ഒരു പ്ലാറ്റ്ഫോം കണ്ടെത്തിയാല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ മൂന്നാമതും അധികാരത്തിലെത്തുന്നത്‌ തടയാനാവില്ലേ?

അടുത്തു വരുന്ന ഉത്തര്‍പ്രദേശ്‌ തെരഞ്ഞെടുപ്പ്‌ മുസ്ലീം വോട്ടുകള്‍ക്കായുള്ള ഒരു ബഹിര്‍ മുഖയുദ്ധമായി മാറുകയാണ്‌. ഒരു യുദ്ധമുഖത്ത്‌, കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും മുസ്ലീങ്ങള്‍ പീഡിതരും അവശരുമാണെന്ന പരമ്പരാഗത ഉമ്മാക്കിയില്‍ ഊന്നി മുസ്ലീം വോട്ട്‌ ഒന്നടങ്കം അടിച്ചു മാറ്റാന്‍ ഉന്നമിടുന്നു. മുസ്ലീം പെണ്‍കുട്ടികളെ ലാക്കാക്കി ആനുകൂല്യങ്ങള്‍ വാരിവിതറി മുസ്ലീംവോട്ടുകള്‍ അടങ്കലെടുക്കാനുള്ള പൂതിയിലാണ്‌ മായാവതി. ആസാമിലെ ലിബറല്‍ മുസ്ലീം പാര്‍ട്ടിയായ എഐയൂഡിഎഫിന്റെ മാതൃകയില്‍ ചില പുത്തന്‍ മുസ്ലീം ഗ്രൂപ്പുകളും യുപി തെരഞ്ഞെടുപ്പു ഗോദയിലിറങ്ങാന്‍ തറ്റുടുക്കുന്നു.

ഈ എഴുതപ്പെട്ടുകൊണ്ടിരിക്കുന്ന തിരക്കഥയില്‍ ബിജെപി ഒരു ധീരമായ ഗെയിമിന്‌ തയ്യാറെടുക്കാത്തതെന്തേ? അതായത്‌, മുസ്ലീം വോട്ടുബാങ്കിനെ നിയന്ത്രിക്കുന്നത്‌ ബിജെപിയെക്കുറിച്ചുള്ള ഭീതിയാണെന്ന യാഥാസ്ഥിതിക രാഷ്‌ട്രീയ പാഠത്തെ അവര്‍ക്ക്‌ എന്തുകൊണ്ട്‌ തിരുത്തിയെഴുതിക്കൂടാ?

ദിയോബന്ത്‌ വിസി സ്ഥാനത്തേക്ക്‌ മൗലാനാ വാസ്തന്‍വിയെ നിയമിച്ചതും, തുടര്‍ന്നു അദ്ദേഹത്തെ പുറത്താക്കിയതും ഇന്ത്യന്‍ മുസ്ലീം സമൂഹത്തില്‍ ഉയര്‍ കൊണ്ടിരിക്കുന്ന പുത്തന്‍ ഡൈനാമിക്കിനെ അവതീര്‍ണമാക്കിയിരിക്കുന്നു. ആ ഡൈനാമിക്‌ രണ്ടു വീക്ഷണധ്രുവങ്ങള്‍ക്കിടയിലാണു രൂപം കൊള്ളുന്നതും. ആദ്യത്തെ കൂട്ടര്‍ ഇരസിദ്ധാന്തത്തിന്റെ കഥകള്‍ ആവര്‍ത്തിക്കാന്‍ ചരിത്രസിദ്ധമായ സ്റ്റെറിയോടൈപ്പുകളെ മുറുകെ പിടിക്കുന്നു. രണ്ടാം ഗോത്രക്കാരാകട്ടെ, സ്റ്റെറിയോടൈപ്പുകളുടെ പിടിയില്‍ നിന്നും കുതറിമാറി സാമ്പത്തികോന്നമന അവസരങ്ങളെ ചാടിപ്പിടിക്കാന്‍ ഇരസ്വത്വത്തെ വെടിയുന്നു. ആദ്യത്തേതിനെ വെല്ലുവിളിച്ചുകൊണ്ട്‌ രണ്ടാമത്തേതിനെ കൂട്ടത്തില്‍ കൂട്ടാനുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ ബിജെപി തയ്യാറുണ്ടോ?

ശശിശേഖര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

Article

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.