Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

പായിപ്ര രാധാകൃഷ്ണന്‍ by പായിപ്ര രാധാകൃഷ്ണന്‍
Jul 5, 2026, 05:41 am IST
in Article

പഴയ ചാരുകസേര വിപ്ലവക്കാര്‍ കുമ്പസാരക്കൂട്ടിലാണിപ്പോള്‍. ഇനിയുമൊരു വിപ്ലവത്തിന് ബാല്യമുണ്ടെന്ന് സച്ചിദാനന്ദന്‍ വീമ്പുപറയുമ്പോള്‍ കെ.ജി. ശങ്കരപ്പിള്ള സമസ്താപരാധങ്ങളും ഏറ്റുപറയുകയാണ്.

‘-എനിക്ക് പേടിയാണെന്ന് തുറന്നു പറഞ്ഞാല്‍, ഒരു ധൈര്യം കിട്ടും.’

ആ ധൈര്യത്തിലാണ് വിപ്ലവ കവിതകളെഴുതി ചുവപ്പുവാലായി മാറിയ കെ.ജി.എസ് ചിലതൊക്കെ തുറന്നു പറയുന്നത്. സച്ചിദാനന്ദനും താനുമൊക്കെ ഒന്നാംതരം ഭീരുക്കളായ കരിയറിസ്റ്റുകളായിരുന്നു. സ്ഥാനമാനങ്ങള്‍ക്കായി നിലകൊണ്ട മധ്യവര്‍ത്തികള്‍. വിപ്ലവം കവിതയിലേ ഉണ്ടായിരുന്നുള്ളൂ. ഉള്ളിന്റെ ഉള്ളില്‍ ഭയമായിരുന്നു.

വയനാട്ടിലെ വര്‍ഗീസിനെപ്പോലെ വെടിയേറ്റു മരിക്കാന്‍ തങ്ങള്‍ക്കാവുമായിരുന്നില്ല. ഭീരുക്കള്‍ക്ക് ആത്മഹത്യപോലും അസാധ്യമായിരുന്നു. കവിതയില്‍ കെ.ജി.എസ് വിപ്ലവം വാക്കിലല്ലാതെ സ്വത്വത്തില്‍ ഞങ്ങള്‍ക്കാര്‍ക്കുമുണ്ടായിരുന്നില്ല. കൂടുതല്‍ സാമ്പത്തിക ഭദ്രത തേടിപ്പോയ മധ്യവര്‍ഗ്ഗ മനസ്സുകള്‍. എല്ലാ വിപ്ലവ പ്രസ്ഥാനങ്ങളിലും രണ്ടുതരക്കാരുണ്ടാകും. ധീരരും സത്യസന്ധരും; ഭീരുക്കളും സന്നിഗ്ധമനസ്സുകളും. എഴുത്തുകാരും കലാകാരന്മാരും 90% വും രണ്ടാമത്തെ വിഭാഗക്കാരാണ്. വിപ്ലവ സര്‍ഗ്ഗാത്മകതയില്‍ത്തന്നെ ഭീരുത്വം കുടികൊള്ളുന്നുവെന്നും കെ.ജി.എസ്.

സമത്വ സുന്ദര ലോകത്തെക്കുറിച്ച് പാട്ടുപാടിയിട്ടൊന്നും കാര്യമില്ല. ഭയമാണ് സാംസ്‌കാരിക ഉല്‍പ്പന്നം. ഭയത്തിന്റെ ഫാക്ടറിയാണ് സമൂഹം. സ്വന്തം കാര്യം മാത്രം കാണുകയും ചിന്തിക്കുകയും പറയുകയും ചെയ്യുന്ന ധൃതരാഷ്‌ട്രന്മാരുടെ ലോകം. പേടിയെക്കുറിച്ച് എട്ടുപത്തു കവിതകള്‍ താന്‍ എഴുതിയിട്ടുണ്ടെന്നും കെ.ജി.എസ്.

നക്‌സലികം പരാജയപ്പെട്ട പ്രസ്ഥാനമാണ്. തീവ്രവാദം കുറുക്കുവഴിയാണ്. ചരിത്രത്തില്‍ കുറുക്കുവഴികളില്ല. ബാല്യത്തില്‍നിന്നും നേരിട്ട് വാര്‍ധക്യത്തിലേക്ക് കടക്കാനാവില്ല. (ഈ വെളിപാടുകളെല്ലാം ജീവിത സായാഹ്‌നത്തില്‍, വൈകിയ വേളയിലാണ് ഉദിക്കുന്നതെന്നുമാത്രം!). അടിയന്തരാവസ്ഥക്കാലത്ത് പോലീസു വന്നപ്പോള്‍ വീടിന്റെ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടവരാണ് ഞങ്ങള്‍. എന്നിട്ട് കളക്ടറെ കണ്ട് ജാമ്യത്തിന് ശ്രമിക്കുകയാണുണ്ടായത്. ഇതൊക്കെ മറച്ചുവച്ച് ആത്മപ്രശംസ ചെയ്യുന്നത് ശരിയല്ല. കവിതയുള്ളതുകൊണ്ടാണ് താനൊക്കെ അക്കാലത്തെ അതിജീവിച്ചതെന്ന സച്ചിദാനന്ദ സൂക്തങ്ങളിലെ കാപട്യം ചീന്തിയെറിയുകയാണ് കെ.ജി.എസ്.

കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കേരളത്തിലെന്നപോലെ ചൈനയിലും റഷ്യയിലുമൊക്കെ ഫാസിസ്റ്റുകളായി മാറിയിരിക്കുന്നുവെന്നും കെ.ജി.എസ് ചൂണ്ടിക്കാണിക്കുന്നു. ഇതേ ഫാസിസ്റ്റു സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം പിണറായിക്കു മുമ്പില്‍ കുമ്പിട്ടുനിന്ന് വിനീതവിധേയനായി ഏറ്റുവാങ്ങിയ ഈ കവിയെ നമ്മള്‍ കണ്ടതാണ്! മറ്റൊരു മന്ത്രിയുടെ കയ്യില്‍നിന്നും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും അദ്ദേഹം സ്വീകരിച്ചിരുന്നു. കിട്ടാനുള്ളതെല്ലാം വാങ്ങി മടിയില്‍ വച്ചിട്ടാണ് പുതിയ വിപ്ലവ ബദല്‍ രേഖകള്‍ കവി അവതരിപ്പിക്കുന്നത്!

വാക്കും കര്‍മ്മവും പിണങ്ങിപ്പിരിഞ്ഞതായിരുന്നു തങ്ങളുടെ കാലത്തെ വിപ്ലവകവികളുടെ കൊടിയടയാളമെന്ന് തിരിച്ചറിയുന്നതായി അദ്ദേഹം പറയാതെ പറയുന്നുണ്ട്.

ദീര്‍ഘമായ കവിഭാഷണവും വരട്ടുതത്വവാദങ്ങളും കേട്ടുകഴിയുമ്പോള്‍, അവനവന്‍ കടമ്പയില്‍ തട്ടി വീഴുന്ന ഈ വിപ്ലവകവികുലഗുരുവിന്റെ മുഖത്തുനോക്കി, അറം പറ്റിയപോലെ ഈ വരികള്‍ തന്നെ ഉച്ചരിക്കപ്പെട്ടെന്നുവരും.

”പറയാത്ത തെറിവാക്ക് കെട്ടിക്കിടന്നെന്റെ
നാക്കു പൊള്ളുന്നൂ; പൊള്ളുന്നു…!”
(‘പൊളിറ്റിക്കല്‍ മോഡേണിറ്റി’ എന്ന ‘Archfiles’ നുവേണ്ടി ശിവദത്ത് എം.കെ നടത്തിയ കെ.ജി.എസ് അഭിമുഖം അവലംബം.)

 

Tags: sachidanandanK.G. Sankara PillaiPolitical Modernity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി 3.0 ദോഷം ചെയ്യൂം; ജനങ്ങൾക്ക് ഒന്നും ചെയ്തതായി കാണുന്നില്ലെന്ന് സാറാ ജോസഫ്, ബംഗാളിലെ അനുഭവം ഓർക്കണമെന്ന് സച്ചിദാനന്ദൻ

Varadyam

അവാര്‍ഡ് കൊള്ളകള്‍ അക്കാദമികളില്‍

Kerala

കാശുകണ്ട് അന്ധാളിക്കുന്ന കവി സച്ചിദാനന്ദനെപ്പോലുള്ളവർ സാഹിത്യത്തിലെ പെന്തക്കോസ്താണെന്ന് വിമർശനം

Kerala

കേരള ഗാനം, ചുള്ളിക്കാട് വിവാദം; കുറ്റം ഏറ്റെടുത്ത് സാഹിത്യ അക്കാദമി അധ്യക്ഷൻ, തനിക്ക് പങ്കില്ലാത്ത പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു

Article

ആര്‍ഷദര്‍ശന പുരസ്‌കാരവും കേരളഗാനവും

പുതിയ വാര്‍ത്തകള്‍

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.