Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുഗണപതി വന്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2011, 12:07 am IST
in Samskriti

പൂജാരി ഗുരുവിനെയും വിഘ്നേശ്വരനായ ഗണപതിയേയും വന്ദിക്കുക എന്ന ക്രിയയാണ്‌ ആസനസ്ഥനായ ശേഷം ആദ്യം ചെയ്യേണ്ടത്‌. ഗുരു എന്ന ശബ്ദം കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ ആദ്യ ഗുരുവായ പരമേശ്വരന്‍ (ശൈവം), വിഷ്ണു (വൈഷ്ണവം), പരാശക്തി (ശാക്തേയം), പരബ്രഹ്മം (വേദാന്തം) എന്നിവരില്‍ സമ്പ്രദായ ഭേദമനുസരിച്ച്‌ ദേവനെയാണ്‌. ആദിഗുരുവില്‍ പരമ്പരയെ അനുസ്മരിച്ച്‌ അവരുടെ അനുഗ്രഹം വാങ്ങിക്കുക എന്നതാണ്‌ ഈ ക്രിയ കൊണ്ടുദ്ദേശിക്കുന്നത്‌. ഗുരുവിനെ ശരീരത്തിന്റെ ഇടതുഭാഗത്ത്‌ ഹൃദയത്തിലാണ്‌ സങ്കല്‍പിക്കേണ്ടതാണ്‌. ഇഡനാഡിയിലൂടെ ഉയര്‍ന്ന്‌ സഹസ്രാരപത്മത്തിലെത്തി ലയനം പ്രാപിച്ച കുണ്ഡലിനി ശക്തിയെ ഉണര്‍ത്തുന്ന ഈശ്വരീയ ശക്തിയേയാണ്‌ യോഗശാസ്ത്ര പ്രകാരം ഗുരുവെന്ന്‌ പറയുന്നത്‌. ശിരസ്സിലെ സഹസ്രാരപത്മത്തിലാണ്‌ ആദിഗിരുവിന്റെ ആവാസസ്ഥാനം. തുടര്‍ന്ന്‌ ഗണപതിയെ മൂലാധാരത്തിന്റെ അധിദേവത എന്ന നിലയില്‍ പിംഗള നാഡിയിലൂടെ ഒഴുകുന്ന സാധകശക്തിയെ തന്റെ ഹൃദയത്തിന്റെ വലതുഭാഗത്ത്‌ സങ്കല്‍പിച്ച്‌ പൂജാരി ധ്യാനിക്കേണ്ടതാണ്‌. മൂലാധാരത്തില്‍ മൂന്നര ചുറ്റായി നിദ്രയിലുള്ള കുണ്ഡലിനീ ശക്തിയെ ഉണര്‍ത്തുവേണം സാധകന്‍ പൂജയാരംഭിക്കുവാന്‍. ഗുരുഗണപതി വന്ദനം മനസ്സിനെ ഏകാഗ്രമാക്കി ശ്രദ്ധയോടെ ചെയ്യേണ്ട കര്‍മ്മമാണ്‌. ഗുരുവിനെ വന്ദിക്കുമ്പോള്‍ പൂജാരി സ്വയം പരിചയപ്പെടുത്തേണ്ടതാണ്‌. അഭിവാദനത്തില്‍ തന്റെ നാമം ചേര്‍ത്ത്‌ വന്ദിക്കുക എന്നാണ്‌ ഇതിന്റെ രീതി. ദേവപൂജ ചെയ്യാന്‍ ഉപയോഗിക്കുന്ന കൈകളെ പവിത്രീകരിക്കുന്ന കരന്യാസമാണ്‌ പിന്നീട്‌ ചെയ്യേണ്ടത്‌. ഓരോ ദേവന്റെയും അസ്ത്രമന്ത്രവും, മൂലമന്ത്രവും ചൊല്ലി വേണം കരന്യാസം ചെയ്യുവാന്‍. പ്രണവ സമേതമായ മൂലമന്ത്രം കൊണ്ട്‌ കൈകളുടെ അകത്തും പുറത്തും ചുറ്റും വ്യാപകം ചെയ്ത്‌ വിരലുകളില്‍ ന്യസിക്കുകയാണ്‌ ചെയ്യേണ്ടത്‌. പൂജകന്റെ കൈകള്‍ മന്ത്രചൈതന്യത്താല്‍ പവിത്രീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ആ കൈകളെകൊണ്ട്‌ പൂജ ചെയ്യുക എന്ന കര്‍മ്മം മാത്രമേ ചെയ്യാന്‍ പാടുള്ളൂ. പ്രസാദം നല്‍കുന്നത്‌ പൂജ കഴിഞ്ഞതിന്‌ ശേഷമേ പാടുള്ളൂ. തുടര്‍ന്ന്‌ താളത്രയം ചെയ്യുന്നു. മനുഷ്യനെ കേന്ദ്രീകരിച്ചാണല്ലോ വിശ്വം മുഴുവനും നിറഞ്ഞുനില്‍ക്കുന്ന ചൈതന്യത്തെ ആരാധിക്കുന്നത്‌. അതുകൊണ്ടുതന്നെ മനുഷ്യന്റെ വീക്ഷണത്തിന്‌ സര്‍വലോക വ്യാപ്തി ആവശ്യമാണ്‌. മൂന്നുലോകത്തിലും ഉള്ള അനുകൂല ഊര്‍ജ്ജത്തെ തന്നിലേക്ക്‌ ആകര്‍ഷിക്കാന്‍ വേണ്ടിയാണ്‌ താളത്രയം ചെയ്യുന്നത്‌. കൈകളെ തമ്മിലടിച്ച്‌ ശബ്ദമുണ്ടാക്കി അസ്ത്രമന്ത്രം ജപിച്ച്‌ മൂന്നുതവണ ഈ പ്രക്രിയ ചെയ്യേണ്ടതാണ്‌. തന്റെ ശരീരത്തിന്‌ ചുറ്റും മന്ത്രങ്ങളെകൊണ്ട്‌ സുരക്ഷിതമായ വലയം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്ന ക്രിയയെ ദഗ്ബന്ധനം എന്നുപറയുന്നു. നാലുദിക്കുകളെയും നാലുകോണുകളെയും മുകളും, താഴെയുമായി പത്തുദിശകളെ അസ്ത്രമന്ത്രം കൊണ്ട്‌ ദിഗ്ബന്ധനം ചെയ്യേണ്ടതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Entertainment

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

India

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

India

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

Kerala

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

അയോധ്യയെ പറ്റി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണമെന്ന് വിഎച്ച്പി ; ചോദ്യം ചെയ്താൽ പ്രിയങ്ക അകത്താകുമെന്ന ഭീതിയിൽ കോൺഗ്രസ് 

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.