Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേന്ദ്രഭരണത്തെ തൂത്തെറിയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2011, 10:58 pm IST
in Vicharam

ജനങ്ങളെയാകെ വെല്ലുവിളിച്ചു കൊണ്ടാണ്‌ കേന്ദ്രസര്‍ക്കാരിന്റെ ഓരോ നടപടിയും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ പാചകവാതകത്തിന്റെയും ഡീസലിന്റെയും മണ്ണെണ്ണയുടെയും വില കൂട്ടിയത്‌. കേന്ദ്രനടപടികളെ തുടര്‍ന്ന്‌ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട്‌ ജനങ്ങള്‍ പൊറുതിമുട്ടുകയാണ്‌. ഉപ്പുതൊട്ട്‌ കര്‍പ്പൂരം വരെ സര്‍വസാധനങ്ങള്‍ക്കും തീ വിലയായിട്ട്‌ മാസങ്ങളേറെയായി. അതിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയിട്ടില്ല. സാധന വിലകള്‍ ഇനിയും വര്‍ധിപ്പിക്കാനും ജീവിത ചെലവ്‌ കുത്തനെ കൂട്ടാനും മാത്രമേ ഇപ്പോഴത്തെ നടപടി വഴിവയ്‌ക്കൂ. ഡീസല്‍ ലിറ്ററിന്‌ മൂന്ന്‌ രൂപയും പാചകവാതകം സിലിണ്ടറിന്‌ 50 രൂപയുമാണ്‌ വര്‍ധിപ്പിച്ചത്‌. മണ്ണെണ്ണ ലിറ്ററിന്‌ രണ്ട്‌ രൂപയും വര്‍ധിപ്പിച്ചു. പുതിയ നിരക്കനുസരിച്ച്‌ ഡീസല്‍ വില ലിറ്ററിന്‌ 45 രൂപയാകും. പാചകവാതകത്തിന്റെ വില 416 രൂപയായി ഉയരും. ഇന്ധന വില വര്‍ധിപ്പിക്കണമെന്ന എണ്ണ കമ്പനികളുടെ നിര്‍ദ്ദേശം ധനമന്ത്രി അധ്യക്ഷനായുള്ള ഉന്നതതല സമിതി അംഗീകരിക്കുകയായിരുന്നു.

എണ്ണക്കമ്പനികളുടെ ആവശ്യത്തെ തുടര്‍ന്ന്‌ കഴിഞ്ഞ മാസം പെട്രോളിന്‌ അഞ്ച്‌ രൂപ വര്‍ധിപ്പിച്ചിരുന്നു. ദിനംപ്രതി 490 കോടിരൂപയുടെ നഷ്ടമുണ്ടെന്നാണ്‌ എണ്ണ കമ്പനികള്‍ സര്‍ക്കാരിന്‌ മുന്നില്‍ നിരത്തിയ വാദം. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെവില വര്‍ധിപ്പിച്ച്‌ ഈ നഷ്ടം നികത്തി തരാന്‍ കമ്പനികള്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുകയായിരുന്നു എന്നാണ്‌ സര്‍ക്കാരിന്റെ ന്യായം.

പൊതുമേഖലാ എണ്ണ കമ്പനികള്‍ ഭീമമായ നഷ്ടം സഹിച്ചാണ്‌ പെട്രോളിയം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതെന്നാണ്‌ കമ്പനി വക്താക്കള്‍ പറയുന്നത്‌. എന്നാല്‍ ഇത്‌ ഊതിവീര്‍പ്പിച്ച കണക്കാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. വിലവര്‍ധനക്ക്‌ കമ്പനികള്‍ക്ക്‌ അധികാരം നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ വില കൂട്ടാറുള്ളൂ. കഴിഞ്ഞ പതിനൊന്ന്‌ മാസത്തിനുള്ളില്‍ ഒന്‍പത്‌ തവണയായി 31 ശതമാനം വിലവര്‍ധിപ്പിച്ചതിന്റെ കടുത്ത പ്രതിസന്ധി നേരിടുന്ന സാധാരണക്കാരന്റെ ദുരിതം പതിന്മടങ്ങ്‌ വര്‍ധിപ്പിക്കുന്നതാണ്‌ ഡീസലിന്റെ വിലവര്‍ധനവ്‌.

കഴിഞ്ഞ ജൂണില്‍ ഡീസലിന്‌ രണ്ടു രൂപയും എല്‍പിജിക്ക്‌ 35 രൂപയും മണ്ണെണ്ണയ്‌ക്ക്‌ മൂന്നു രൂപയും വര്‍ധിപ്പിച്ചിരുന്നു. കേരളം പോലെയുള്ള ഒരു ഉപഭോക്തൃ സംസ്ഥാനത്ത്‌ ഡീസലിന്റെ വിലവര്‍ധനവ്‌ എല്ലാ സാധനങ്ങളുടെയും വിലവര്‍ധനവിനിടയാക്കും. അരിയും പച്ചക്കറികളും അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ്‌ കേരളത്തില്‍ എത്തുന്നത്‌. ലോറികളിലും വലിയ കണ്ടെയ്നറുകളിലും ചരക്ക്‌ ട്രെയിനുകളിലുമായെത്തുന്ന സാധനങ്ങളുടെ ഗതാഗതചെലവ്‌ വര്‍ധിക്കുന്നതോടെ സാധനങ്ങളുടെ വിലയും ഇരട്ടിയായി ഉയരും. ഡീസല്‍ വിലയിലെ നേരിയ വ്യത്യാസം പോലും സാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ധനവാണുണ്ടാക്കുക എന്ന കാര്യത്തില്‍ സംശയമില്ല.

അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ്‌ കേരളത്തിലേക്ക്‌ അരി എത്തുന്നത്‌. ഇപ്പോള്‍ മുപ്പത്‌ രൂപയില്‍ താഴെ മാത്രമുള്ള അരിവില 40 രൂപ വരെ ഉയരുവാന്‍ സാധ്യതയുള്ളതായി അരിവ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു. പച്ചക്കറി വില വന്‍തോതില്‍ ഉയരും. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമാണ്‌ പച്ചക്കറികള്‍ കേരളത്തിലേക്ക്‌ എത്തുന്നത്‌. പൂവും ഇലയും മുട്ടയും ചട്ടിയുമെല്ലാം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനമാണിത്‌. വലിയ ലോറികളില്‍ കേരളത്തിലേക്ക്‌ സാധനങ്ങള്‍ എത്തിക്കുമ്പോള്‍ ഉണ്ടാകുന്ന യാത്രാ ചെലവ്‌ വര്‍ധന സാധാരണ ജനങ്ങള്‍ക്ക്‌ താങ്ങാവുന്നതിലധികമാവും. ബസ്‌, ലോറി, ടെമ്പോ, കാര്‍, ഓട്ടോറിക്ഷ എന്നിവയുടെയെല്ലാം കൂലി വര്‍ധനവിനുള്ള മുറവിളി ഉയര്‍ന്നു കഴിഞ്ഞു. ഇപ്പോള്‍ തന്നെ വിവിധ നികുതികളും സ്പെയര്‍പാര്‍ട്സുകളുടെ വിലവര്‍ധനവും മൂലം ബസ്‌ സര്‍വ്വീസ്‌ ഒട്ടും ലാഭകരമല്ലാത്ത അവസ്ഥയാണെന്നുള്ളതെന്ന്‌ ബസ്‌ ഓണേഴ്സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ഡീസല്‍ വിലവര്‍ധനവോടെ അടിയന്തരമായി തന്നെ ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കാതെ ഒരുതരത്തിലും ബസ്‌ വ്യവസായം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നാണ്‌ ബസുടമകളുടെ വാദം. ഡീസല്‍ വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ സൂചനാ പണിമുടക്ക്‌ പ്രഖ്യാപിച്ചു കഴിഞ്ഞു. അനിശ്ചിതകാല സമരം വരാനിരിക്കുന്നു. ചരക്കുകൂലി, ടാക്സി ചാര്‍ജുകളെല്ലാം തന്നെ അടിയന്തരമായി വര്‍ധിക്കും. നാണയപ്പെരുപ്പ നില ഉയരും. ഇതോടെ സാധാരണക്കാരുടെ ജീവിതം ദുഃസ്സഹമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

അന്തരാഷ്‌ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കൂടിയാലെന്തു ചെയ്യുമെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ ചോദ്യം. എന്നാല്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന്‌ ഈ ആഴ്ച ആറു ഡോളര്‍ കുറയുകയാണുണ്ടായത്‌. എന്നിട്ടും കമ്പനികളുടെ താത്പര്യം സംരക്ഷിക്കാന്‍ ഉദാര സമീപനം സ്വീകരിക്കുന്ന നയം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നു. അഴിമതിയും ജനദ്രോഹവും കലയാക്കി വളര്‍ത്തി എന്നതു മാത്രമാണ്‌ യുപിഎ സര്‍ക്കാരിന്റെ എടുത്തു പറയാവുന്ന നേട്ടം. അഴിമതിക്കെതിരെ ബഹുജനരോഷം കത്തി നില്‍ക്കവെ ഇന്ധനവില കൂട്ടി അട്ടഹസിക്കുകയാണ്‌ കേന്ദ്രഭരണക്കാര്‍. ജീവിത ഭാരം കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ വഴിക്ക്‌ നീങ്ങിക്കഴിഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും രാജ്യ തലസ്ഥാനത്തും ബഹുജന പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിരിക്കുന്നു. അഴിമതിക്കെതിരായ പ്രചരണങ്ങളും പ്രക്ഷോഭങ്ങളും വിസ്മൃതിയിലായെന്ന്‌ സര്‍ക്കാരിന്‌ ആശ്വസിക്കാം. അതു പക്ഷേ താത്കാലികമാണെന്ന്‌ അവര്‍ മനസിലാക്കണം. ജനങ്ങളെ ആകെ വീര്‍പ്പുമുട്ടിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുന്നതു വരെ ജനങ്ങള്‍ അടങ്ങിയിരിക്കരുത്‌. രാജ്യത്തിന്‌ നാണക്കേടും ഭാരവുമായി മാറിയ ഈ വൃത്തികെട്ട സര്‍ക്കാരിനെ വച്ചു പൊറുപ്പിക്കുന്നത്‌ രാജ്യത്തോടു ചെയ്യുന്ന കൊടും അപരാധമാണ്‌. ജനങ്ങള്‍ക്ക്‌ ശാപമായി തീര്‍ന്ന സര്‍ക്കാരിനെ എത്രയും വേഗം തൂത്തെറിഞ്ഞേ പറ്റൂ. അതിനായി ചൂലുമേന്തി വീട്ടമ്മമാരടക്കം മുഴുവനാളുകളും രംഗത്തിറങ്ങിയേ പറ്റൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.