ബംഗളൂരു : ഓപ്പറേഷൻ സിന്ദൂരിന്റെ വിശ്വാസതയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച് കർണാടകയിൽ നിന്നുമുള്ള കോൺഗ്രസ് എംഎൽഎ കെ മഞ്ജുനാഥ്. ഓപ്പറേഷൻ സിന്ദൂരിന് പിന്നിലെ ഉദ്ദേശ്യം സംശയാസ്പദമാണെന്ന് കോലാർ കോൺഗ്രസ് എംഎൽഎ കെ മഞ്ജുനാഥ് പറഞ്ഞു.
“എന്താണ് ചെയ്തത്, ഒന്നും ചെയ്തില്ല. വെറുതെ കാണിക്കാൻ വേണ്ടി, മുകളിൽ നിന്ന് 3-4 വിമാനങ്ങൾ അയച്ചു, അവ തിരിച്ചുവന്നു. പഹൽഗാമിൽ 26-28 പേരുടെ മരണത്തിന് ഇത് നഷ്ടപരിഹാരം നൽകുമോ. നമ്മൾ സ്ത്രീകളോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്, നമ്മൾ അവരെ ഇങ്ങനെ ആശ്വസിപ്പിക്കുമോ , ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മൾ അവർക്ക് ബഹുമാനം നൽകുന്നുണ്ടോ” – കോതൂർ മഞ്ജുനാഥ് ചോദിച്ചു.
ഇതിനു പുറമെ നമ്മൾ എന്താണ് പറയുന്നത്. നമ്മൾ അവരെ ഇവിടെ അടിച്ചു, അവിടെയും അടിച്ചു, ഓരോ ടിവി ചാനലും വ്യത്യസ്തമായ കഥകളാണ് പറയുന്നത്. ഒരാൾ പറയുന്നു അവൻ എന്നെ ഇങ്ങനെ അടിച്ചു എന്ന്, മറ്റൊരാൾ വേറെ എന്തോ പറയുന്നു. നമ്മൾ ആരെയാണ് വിശ്വസിക്കുക, ആരാണ് കൊല്ലപ്പെട്ടത്, ആരാണ് മരിച്ചത്, ഔദ്യോഗിക പ്രസ്താവന എവിടെയാണെന്നും എംഎൽഎ ചോദിക്കുന്നു.
പഹൽഗാം ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് ഭീകരർ എങ്ങനെ അകത്തു കയറിയെന്നും എല്ലാം ചെയ്തിട്ടും അവർക്ക് എങ്ങനെ രക്ഷപ്പെടാൻ കഴിയും. ഈ ചോദ്യങ്ങൾക്ക് ആര് ഉത്തരം നൽകുമെന്നുമാണ് കോൺഗ്രസ് നേതാവിന്റെ ചോദ്യങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക: