Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പള്‍സര്‍ സുനി വീണ്ടും കസ്റ്റഡിയില്‍

Janmabhumi Online by Janmabhumi Online
Jul 20, 2017, 12:53 am IST
in Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി വീണ്ടും പോലീസ് കസ്റ്റഡിയില്‍. ആറുവര്‍ഷംമുമ്പ് മറ്റൊരു പ്രശസ്ത നടിയെ എറണാകുളത്തുനിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലാണ് സുനിയെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട് എറണാകുളം സിജെഎം കോടതി ഉത്തരവായത്. എറണകുളം സെന്‍ട്രല്‍ പോലീസിന്റെ അപേക്ഷയിലാണ് സുനിലിനെ 24 വരെ കസ്റ്റഡിയില്‍ വിട്ടത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട അഞ്ച് പേരും പോലീസ് കസ്റ്റഡിയിലായി.

തൃശൂര്‍ ചാവക്കാട് പൊന്നിയൂര്‍ക്കുളം കൊട്ടിലിങ്ങന്‍ വീട്ടില്‍ അഷ്‌റഫ് (32), കണ്ണൂര്‍ പയ്യന്നൂര്‍ പടിയോട്ട്ചാല്‍ ഇലവുങ്കല്‍ വീട്ടില്‍ ഇ കെ സുനീഷ് (32), കുന്നത്തുനാട് മഴുവന്നൂര്‍ കൊമ്പനാല്‍ വീട്ടില്‍ എബിന്‍ (27), മഴുവന്നൂര്‍ വാഴക്കുഴിതടത്തില്‍ വീട്ടില്‍ ബിബിന്‍ വി പോള്‍ (27) എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ ലഭിക്കുന്നതിനും കോടതിയില്‍ അപേക്ഷ നല്‍കും. സുനീഷാണ് നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ടെമ്പോ ട്രാവലര്‍ ഓടിച്ചിരുന്നത്. റമദ ഹോട്ടലിലെ പ്രതിനിധിയെന്നു പറഞ്ഞു സിനിമ നിര്‍മാതാവായ ജോണി സാഗരികയെ സമീപിച്ചത് അഷറഫാണ്. എബിന്‍ ടെമ്പോ ട്രാവലറിന്റെ ക്ലീനറും ബിബിന്‍ നടിയുടെ ബാഗുകള്‍ വാഹനത്തിലേക്ക് എടുത്തുവച്ചയാളുമാണ്. കേസിലെ ഒന്നാംപ്രതി സുനിയെ കസ്റ്റഡിയില്‍ ലഭിച്ചതോടെ പ്രതികളെയെല്ലാം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

2011ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സുനിയെ ചാവക്കാട്, കണ്ണൂര്‍, തിരുവനന്തപുരം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുക്കേണ്ടതിനാല്‍ എട്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. നിര്‍മാതാവ് ജോണി സാഗരികയുടെ പരാതിയില്‍ 17നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.

18ന് കാക്കനാട് ജില്ലാ ജയിലിലെത്തി സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകല്‍, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സുനിക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് സിഐ എ അനന്തലാല്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞു.

2011 ജനുവരി 5ന് നടന്ന സംഭവത്തില്‍ സുനിയെക്കൂടാതെ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. നടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച ടെമ്പോ ട്രാവലര്‍ തമിഴ്‌നാട്ടിലേക്ക് കടത്തിയതായാണ് സൂചന. ഇത് കണ്ടെടുക്കേണ്ടതുണ്ട്. ഇതിനായി സുനിയെ തമിഴ്‌നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. പ്രതികള്‍ക്ക് സമാനമായ മറ്റ് കേസുകളുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജോണി സാഗരിക നിര്‍മിച്ച ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്’- സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എറണാകുളം സൗത്ത് റെയില്‍വേസ്‌റ്റേഷനില്‍ എത്തിയ നടിയെ ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടുപോകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍, ആളുമാറി മറ്റൊരു നടിയെയാണ് തട്ടിക്കൊണ്ടുപോയത്. വാഹനം റൂട്ട്മാറി സഞ്ചരിച്ചതോടെ നിര്‍മാതാവിനെയും ഭര്‍ത്താവിനെയും നടി ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇതോടെ കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടിനു മുന്നില്‍ നടിയെ ഇറക്കി സുനി രക്ഷപ്പെട്ടു. ആക്രമണത്തിനിരയായ നടിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി അന്വേഷണ സംഘം മൊഴിയെടുത്തു. ട്രാവലറില്‍ രണ്ട്‌പേരുണ്ടായിരുന്നതായി നടി പറഞ്ഞു.

 

 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഇലോണ്‍ മസ്‌കിന്റെ ‘അമേരിക്ക പാര്‍ട്ടി’: പുതിയ തുടക്കവും ഭാവി പ്രത്യാഘാതങ്ങളും

World

കഷ്ടകാലം ഒഴിയാതെ പാകിസ്ഥാന്‍; 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മെെക്രോസോഫ്റ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

Main Article

പുരോഗതിയുടെ ഇഴകള്‍

World

പാകിസ്ഥാനിൽ മൂന്ന് സൈനികരെ വധിച്ച് താലിബാൻ ; കൊലപ്പെടുത്തിയത് തടങ്കലിൽ വച്ചതിന് ശേഷം

Editorial

നിപ വീണ്ടും വരുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ടെക്സസിലെ വെള്ളപ്പൊക്ക ദുരന്തം: 21കുട്ടികളുൾപ്പെടെ 70 പേർ മരിച്ചു, നിരവധിപ്പേരെ കാണാനില്ല

‘ മെയ്ഡ് ഇൻ ഇന്ത്യ – എ ടൈറ്റൻ സ്റ്റോറി ‘ ; ജെആർഡി ടാറ്റയായി വെള്ളിത്തിരയിൽ എത്തുക നസീറുദ്ദീൻ ഷാ

ആരോഗ്യമന്ത്രിയെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ച നേതാക്കള്‍ക്കെതിരെ സിപിഎം നടപടിക്ക്

മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍: അന്വേഷണത്തിന് രണ്ട് ജില്ലകളിലെയും പോലീസ്

ആറ് മാസത്തോളം ലക്ഷദ്വീപിനെ വിറപ്പിച്ച പെരുമ്പാമ്പിനെ കപ്പല്‍മാര്‍ഗം കൊച്ചിയിലെത്തിച്ചു

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ നിയമ പ്രഭാഷണ ചടങ്ങ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് ഉദ്ഘാടനം ചെയ്യുന്നു. എസ്‌കെഎസ് ഫൗണ്ടേഷന്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് പ്രസിഡന്റ് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ഫൗണ്ടേഷന്‍ സെക്രട്ടറി അഡ്വ. സനന്ദ് രാമകൃഷ്ണന്‍ സമീപം

പൊതുതാല്‍പര്യ ഹര്‍ജികളില്‍ ജസ്റ്റിസ് കൃഷ്ണയ്യരുടെ ഇടപെടലുകള്‍ മാതൃകാപരം: ജസ്റ്റിസ് ഗവായ്

ആറന്മുളയില്‍ ഇലക്ട്രോണിക്‌സ് ക്ലസ്റ്ററിന്റെ സാധ്യത തേടി വീണ്ടും ഐടി വകുപ്പ്: പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യം

നവതി ആഘോഷ ചടങ്ങിനെ ദലൈലാമ അഭിസംബോധന ചെയ്യുന്നു. കേന്ദ്രമന്ത്രി കിരണ്‍ റിജിജു സമീപം

ദലൈലാമ നവതി നിറവില്‍

ബംഗളൂരുവിൽ 150 കോടി രൂപയുടെ ചിട്ടി തട്ടിപ്പ്; ആലപ്പുഴ സ്വദേശികളായ ദമ്പതികൾ മുങ്ങി

ചെങ്കടലിൽ ബ്രിട്ടീഷ് കപ്പലിന് നേരെ ആക്രമണം ; റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ പ്രയോഗിച്ചതിന് പിന്നിൽ ഹൂത്തി വിമതരെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies