ടെക്സസ് :സെൻട്രൽ ടെക്സസിലെ വെള്ളപ്പൊക്കത്തിൽ 21 കുട്ടികളുൾപ്പെടെ 70 മരണങ്ങൾ സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥരുടെ പ്രസ്താവന ഒരു വേനൽക്കാല ക്യാമ്പിലെ നിരവധി കുട്ടികൾ ഉൾപ്പെടെ ഇപ്പോഴും കണക്കിൽ പെടാത്ത നിരവധിപേരെക്കുറിച്ചു വിവരമില്ല. ഗ്വാഡലൂപ്പ് നദിയുടെ തീരത്തുള്ള പെൺകുട്ടികൾ മാത്രമുള്ള ക്രിസ്ത്യൻ വേനൽക്കാല ക്യാമ്പായിരുന്നു നടന്നത്.
അതേസമയം, ദുരന്തത്തിൽ നിന്ന് 850-ലധികം ആളുകളെ രക്ഷപ്പെടുത്തിയതായി ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു.കോഞ്ചോ താഴ്‌വരയിലും കെർവില്ലിനടുത്തും അടുത്ത 24 മുതൽ 48 മണിക്കൂർ വരെ കനത്ത മഴ പെയ്യുന്നത് കൂടുതൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് ഗവർണർ ആബട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ഒഴുകിനടക്കുന്ന മൃതദേഹങ്ങൾ ഇപ്പോഴും കണ്ടെടുക്കുന്നുണ്ടെന്ന് കെർവില്ലെ സിറ്റി മാനേജർ റൈസ് ഡാൽട്ടൺ പറഞ്ഞു.രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായും അദ്ദേഹം അറിയിച്ചു.പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച രാവിലെ കെർ കൗണ്ടിയിൽ നടന്ന വലിയ ദുരന്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ചു, അതേസമയം അബോട്ട് ഞായറാഴ്ച “പ്രാർത്ഥനാ ദിനം” പ്രഖ്യാപിച്ചു.













