ന്യൂദല്‍ഹി: 2016 ജൂണിനും 2026 ജൂണിനും ഇടയിലുള്ള കാലയളവില്‍ യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം എന്നീ വിഷയങ്ങളില്‍ ചൈനയ്‌ക്കും ഇന്ത്യയ്‌ക്കും രണ്ട് തരം സമീപനങ്ങള്‍. ഇതില്‍ ഏതാണ് നല്ലതെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് ഏകാഭിപ്രായമില്ല.
ചൈന യുഎസ് ട്രഷറി ബോണ്ടുകളുടെ അളവ് കുറയ്‌ക്കുകയും അതേസമയം സ്വര്‍ണ ശേഖരം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.എന്നാല്‍ ഇന്ത്യയാകട്ടെ, ഒരേ സമയം തന്നെ യുഎസ് ട്രഷറി ബോണ്ടുകളുും സ്വര്‍ണ ശേഖരവും വര്‍ധിപ്പിച്ചു.ചിലര്‍ ഇന്ത്യയുടെ സമീപനത്തെ പുകഴ്‌ത്തുമ്പോള്‍ മറ്റു ചിലര്‍ ചൈനയുടെ സമീപനത്തെ പുകഴ്‌ത്തുന്നു.
ചൈന തങ്ങളുടെ കൈവശമുള്ള യുഎസ് ട്രഷറി ബോണ്ടുകളുടെ അളവ് കുറയ്‌ക്കുകയും അതേസമയം സ്വര്‍ണ ശേഖരം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.എന്നാല്‍ ഇന്ത്യയാകട്ടെ, ഒരേ സമയം തന്നെ യുഎസ് ട്രഷറി ബോണ്ടുകളുും സ്വര്‍ണ ശേഖരവും വര്‍ധിപ്പിച്ചു.
ഇതേ കാലയളവില്‍ സ്വര്‍ണവും യുഎസ് ട്രഷറി ബോണ്ടും വര്‍ധിപ്പിക്കുകയാണ് ഇന്ത്യ ചെയ്തത്.ഇന്ത്യയുടെ യുഎസ് ട്രഷറി നിക്ഷേപം 2016 ജൂണിലെ 117.2 ബില്യണ്‍ ഡോളറില്‍ നിന്ന് 2026 ജൂണില്‍ 186.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു, അതായത് 59 ശതമാനം വര്‍ധനവ്. ഇതേ കാലയളവില്‍ ഇന്ത്യയുടെ സ്വര്‍ണശേഖരം 557.77 ടണ്ണില്‍ നിന്ന് 880.51 ടണ്ണായി വര്‍ധിച്ചു, (58 ശതമാനം വര്‍ധനവ്). എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്ത്യയുടെ സ്വര്‍ണശേഖരത്തില്‍ കാര്യമായ മാറ്റമുണ്ടായില്ല.
ഒരു വര്‍ഷത്തിനിടയില്‍ അത് 879.6 ടണ്ണില്‍ നിന്ന് 880.51 ടണ്ണായി നേരിയ തോതില്‍ മാത്രമേ രാജ്യത്തെ സ്വര്‍ണ ശേഖരം വര്‍ധിച്ചുള്ളൂ. എന്നാല്‍ യുഎസ് ട്രഷറി നിക്ഷേപം 227.4 ബില്യണ്‍ ഡോളറില്‍ നിന്ന് 186.4 ബില്യണ്‍ ഡോളറായി കുറഞ്ഞു (18 ശതമാനം ഇടിവ്).
2016 ജൂണില്‍ 1.19 ട്രില്യണ്‍ ഡോളറായിരുന്ന ചൈനയുടെ യുഎസ് ട്രഷറി ബോണ്ട് ശേഖരം 2026 ജൂണില്‍ 633.4 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഇതേ കാലയളവില്‍, ചൈനയുടെ സ്വര്‍ണ ശേഖരം 1,842.56 ടണ്ണില്‍ നിന്ന് 2,346.43 ടണ്ണായി വര്‍ധിച്ചു. ചുരുക്കത്തില്‍, ഈ പത്ത് വര്‍ഷത്തിനിടെ യുഎസ് ട്രഷറി ബോണ്ടുകളിലുള്ള നിക്ഷേപം കുറയ്‌ക്കുകയും സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുകയുമാണ് ചൈന ചെയ്തത്.
ചൈനയുടെ സ്വര്‍ണശേഖരം 2025-ലെ രണ്ടാം പാദത്തിലെ 2,299 ടണ്ണില്‍ നിന്ന് 2026-ലെ രണ്ടാം പാദത്തില്‍ 2,346.43 ടണ്ണായി ഉയര്‍ന്നു. ഇത് ഏകദേശം 2.06 ശതമാനത്തിന്റെ വര്‍ധനവാണ്. രണ്ടാം പാദത്തില്‍ മാത്രം ചൈനയുടെ സ്വര്‍ണശേഖരത്തില്‍ 1.43 ശതമാനം വര്‍ധനവുണ്ടായി. എന്നാല്‍, ഇതേ ഒരു വര്‍ഷത്തിനുള്ളില്‍ ചൈനയുടെ യുഎസ് ട്രഷറി നിക്ഷേപം 731.4 ബില്യണ്‍ ഡോളറില്‍ നിന്ന് 633.4 ബില്യണ്‍ ഡോളറായി കുറയുകയും ചെയ്തു.
ഇത് 13.4 ശതമാനത്തിന്റെ ഇടിവാണ്. ‘ഇതൊരു ഒറ്റത്തവണ വില്‍പ്പനയല്ല, മറിച്ച് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്‌ക്കാനുള്ള ദീര്‍ഘകാല ശ്രമത്തിന്റെ ഭാഗമായാണ് ഈ കുറവ് സംഭവിച്ചതെന്ന് തോന്നുന്നു,’ എന്ന് സിആര്‍ഫോറെക്‌സ് അഡൈ്വസേഴ്‌സ് എംഡിയും സിഇഒയുമായ അമിത് പബാരി പറഞ്ഞു.
















