ന്യൂദല്‍ഹി: മക്ക കരാര്‍ പ്രകാരം സൗദിയെ ഹൂതികള്‍ ആക്രമിച്ചാല്‍ അവര്‍ക്കെതിരെ പൊരുതേണ്ടതാണ് പാകിസ്ഥാന് പക്ഷേ ഹൂതികളെ ആക്രമിക്കാന്‍ പേടി. സൗദിയെ ആക്രമിച്ച ഹൂതികളെ ആക്രമിക്കുമെന്ന് പാകിസ്ഥാന്റെ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ അതിന് പിന്നാലെയാണ് പാകിസ്ഥാന്‍ പേടിച്ച് ഈ ആക്രമണ പദ്ധതിയില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഹൂതികളില്‍ നിന്നും ഇറാനില്‍ നിന്നും വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന ഭയമാണ് പാകിസ്ഥാനെ പിന്മാറാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
ഇതോടെ ഇറാൻ പിന്തുണയുള്ള ഹൂതികള്‍ക്കെതിരെ പോരാടന്‍ ആരും കൂടെയില്ലാത്ത സ്ഥിതിയിലാണ് സൗദി. മക്ക കരാറില്‍ തുര്‍ക്കിയും പാകിസ്ഥാനും സൗദി അറേബ്യയും അംഗങ്ങളാണ്. ഈ കരാര്‍ പ്രകാരം ഇതില്‍ ഒരു രാജ്യത്തെ ആരെങ്കിലും ആക്രമിച്ചാല്‍ മറ്റ് രണ്ട് രാജ്യങ്ങള്‍ പിന്തുണ നല്‍കണം. പക്ഷെ ഹൂതികള്‍ ഇറാന്റെ എണ്ണപ്പാടങ്ങള്‍ ആക്രമിച്ചപ്പോള്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഹൂതികളോട് മുട്ടാന്‍ തയ്യാറല്ല. .
ഇറാൻ പിന്തുണയുള്ള ഹൂതികൾ തങ്ങളുടെ സൈനിക, എണ്ണ കേന്ദ്രങ്ങൾ ആക്രമിച്ചുകൊണ്ടിരിക്കെ, മക്ക കരാറിന്റെ പ്രസക്തിയില്ലാത്ത പ്രതിരോധ പങ്കാളികളെക്കുറിച്ചുള്ള ഒരു കയ്‌പേറിയ പാഠം സൗദി അറേബ്യ പഠിച്ചിരിക്കുന്നു. ഹൂതികൾക്കെതിരായ സൈനിക നടപടികള്‍ക്ക് പാകിസ്ഥാന്‍ തയ്യാറില്ലെന്ന വാര്‍ത്തകോള‍് വന്നതോടെ സൗദി അറേബ്യ സഹായത്തിനായി അമേരിക്കയെ സമീപിച്ചു. എന്നാൽ ഹൂതികള്‍ക്കെതിരെ നേരിട്ടുള്ള സൈനിക നടപടിക്ക് ട്രംപും വിസമ്മതിക്കുകയായിരുന്നു. ഇത് സൗദിയുടെ സകല പ്രതീക്ഷകളെയും തകര്‍ത്തു. പാകിസ്ഥാന്റെയും യുഎസിന്‍റേയും പ്രവചനാതീതമായ സ്വഭാവമാണ് ഈ സംഭവവികാസങ്ങളിലൂടെ പുറത്തുവരുന്നത്.
ഹൂതികളും റിയാദ് പിന്തുണയുള്ള യെമൻ സേനയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് സൗദി ട്രംപിനോട് അടിയന്തര സഹായം അഭ്യർത്ഥിച്ചത്. വ്യാഴാഴ്ച, ഹൂതികള്‍ ചെങ്കടലിലെ പ്രധാന തുറമുഖമായ മോഖ പിടിച്ചെടുത്തു. ഇത് അവരെ ബാബ്-എൽ-മൻഡെബ് കടലിടുക്കിനോട് കൂടുതൽ അടുപ്പിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്കില്‍ യുഎസ്-ഇറാൻ സംഘർഷം നടക്കുമ്പോള്‍, മറ്റൊരു സുപ്രധാന കപ്പൽ പാതയായ ബാബ് എല്‍ മന്‍ഡെബില്‍ ഹൂതി ഭീഷണി ഉയരുകയാണ്.
സൗദി അറേബ്യയ്‌ക്ക് ഹൂതികൾക്കെതിരെ പൊരുതാനുള്ള സഹായം നിരസിച്ച് ട്രംപ്
‘ആക്സിയോസ്’ (Axios) റിപ്പോർട്ട് അനുസരിച്ച്, ഹൂതികൾക്കെതിരെ ആക്രമണം നടത്താൻ ആവശ്യപ്പെട്ടുകൊണ്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ (MBS) വ്യാഴാഴ്ച ട്രംപിനെ രണ്ടുതവണ വിളിച്ചു. എന്നാൽ, അപ്രവചനീയമായ പെരുമാറ്റത്തിന് പേരുകേട്ട പ്രസിഡന്‍റിൽ നിന്ന് ‘ഇല്ല’ എന്ന മറുപടിയാണ് അദ്ദേഹത്തിന് ലഭിച്ചത്. നിലവിൽ ഹൂതികള്‍ക്കെതിരെ നേരിട്ട് ഇടപെടാൻ ട്രംപിന് പദ്ധതിയില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഹൂതി സേന തീരദേശ നഗരമായ മോഖയിലേക്ക് നീങ്ങുമ്പോൾ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് എംബിഎസ് ട്രംപിനെ ധരിപ്പിച്ചു. മണിക്കൂറുകൾക്ക് ശേഷം, സൗദി പിന്തുണയുള്ള യമെന്‍ സേന പിന്മാറിയപ്പോൾ ഹൂതികൾക്കെതിരെ യുഎസ് ആക്രമണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് എംബിഎസ് വീണ്ടും ട്രംപിനെ വിളിച്ചു. ഇറാനുമായുള്ള സംഘർഷം നീണ്ടുപോകുന്ന സാഹചര്യത്തിൽ, ഇനി ഹൂതികള്‍ക്കെതിരെ പോരാടാന്‍ ട്രംപിന് ആശങ്കയുള്ളതിനാല്‍ സൗദിയുടെ ആവശ്യം ട്രംപ് തള്ളുകയായിരുന്നുവെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഹൂതികൾക്കെതിരെ വലിയ തോതിൽ മുഴക്കിയ സൈനിക ഭീഷണിയിൽ നിന്ന് പാകിസ്ഥാൻ പിന്മാറുന്നതായി സൂചന ലഭിച്ച് ഒരു ദിവസത്തിന് ശേഷമാണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു അവഗണനയുണ്ടായത്.
















