
ബിഗ് ബോസ് ഷോയില്‍ രാഹുല്‍ ഈശ്വറുമായുള്ള തര്‍ക്കത്തിനിടയില്‍ പൊട്ടിക്കരയുന്ന റിനി ആന്‍ ജോര്‍ജ്ജ് (ഇടത്ത്) രാഹുല്‍ ഈശ്വറും റിനി ആന്‍ ജോര്‍ജ്ജും തമ്മില്‍ നടക്കുന്ന തര്‍ക്കം (നടുവില്‍) രാഹുല്‍ മാങ്കൂട്ടത്തില്‍ (വലത്ത് മുകളില്‍)
കൊച്ചി: ബിഗ് ബോസ് 8 സീസണ്‍ കേരളത്തിലെ കോണ്ഗ്രസിന്റെ ഭരണത്തണലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനുള്ള പ്രോഗ്രാമാണോ എന്ന ആരോപണം ശക്തമാകുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഢന പരാതി നല്‍കിയ റിന്‍ ആന്‍ജോര്‍ജ്ജ് ബിഗ് ബോസ് 8 സീസണിലെ മത്സാര്‍ത്ഥിയാണ്. അന്ന് റിനി ആന്‍ ജോര്‍ജ്ജിനെ വിമര്‍ശിച്ച ആളായ രാഹുല്‍ ഈശ്വറിനെയും ബിഗ് ബോസ് സീസണ്‍ എട്ടില്‍ മത്സരാര്‍ത്ഥിയാക്കിയിട്ടുണ്ട്. ഒരിയ്‌ക്കല്‍ ബിഗ് ബോസ് കിരീടം നേടിയ രാഹുല്‍ ഈശ്വറിനെ ബിഗ് ബോസ് സീസണ്‍ എട്ടില്‍ മത്സരാര്‍ത്ഥിയായി കൊണ്ടുവന്നത് റിനി ആന്‍ ജോര്ജ്ജിനെ താറടിക്കാനും രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനാണെന്നും ആരോപണമുണ്ട്.
അധിക്ഷേപം ഏറ്റുവാങ്ങാനായി റിനി ആന്‍ജോര്‍ജ്ജിനെ രാഹുല്‍ ഈശ്വറിനെയും തമ്മിലടിപ്പിക്കാനുള്ള അവസരവും ഒരുക്കിയിരിക്കുകയാണ് ബിഗ് ബോസ് ഹൗസ്. ഷോയില്‍ എത്തിയത് മുതല്‍ റിനിയുമായി കൊമ്പ് കോർക്കുകയാണ് രാഹുല്‍ ഈശ്വർ.രാഹുല്‍ ഈശ്വർ കാരണം താൻ ഷോ വിട്ടു പോവുകയാണ് എന്നാണ് ഇനി റിനി പറയുന്നത്. തനിക്കിനിയിവിടെ നില്‍ക്കണ്ടെന്നും താൻ എന്റെ കരിയറും ജീവിതവും എല്ലാം നശിപ്പിച്ചുവെന്ന് റിനി പറയുന്നു. ഇരുവരും തമ്മില്‍ ഉണ്ടായ വാക്കു തർക്കത്തിനടുവില്‍ പൊട്ടിക്കരയുകയാണ് റിനി ആന്‍ജോര്‍ജ്ജ്. ഷോ കാണുന്ന ലക്ഷക്കണക്കിന് വരുന്ന പ്രേക്ഷകര്‍ മുമ്പാകെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പരാതി നല്‍കിയ റിനി ആന്‍ ജോര്‍ജ്ജിനെ നിസ്സഹായയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ബിഗ് ബോസ് എട്ട് ഒരു സ്ത്രീപീഡന ഷോ ആണോ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു.
ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും രാഷ്‌ട്രീയത്തിലേക്ക് തിരിച്ചുവരണമെന്ന രാഹുല്‍ ഈശ്വറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും കാര്യമായി പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ശ്രമിക്കുന്നുണ്ട്. സെപ്തംബര്‍ അഞ്ചിന് രാഹുല്‍ ഈശ്വര്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് ആസൂത്രിത നീക്കമാണെന്ന് കരുതുന്നു. കാരണം ബിഗ് ബോസ് ഹൗസില്‍ കയറിയ ശേഷം രാഹുല്‍ ഈശ്വറിന് ഫെയ്സ്ബുക്ക് കുറിപ്പെഴുതാന്‍ കഴിയില്ല. അതിനാല്‍ സെപ്തംബര്‍ അഞ്ചിന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാഷ്‌ട്രീയത്തിലേക്ക് തിരിച്ചുവരണമെന്ന കുറിപ്പെഴുതി. പക്ഷെ അത് പ്രചരിപ്പിച്ചത് സെപ്തംബര്‍ ഒമ്പതിന്. അതിന് മുന്‍പേ റിനി ആന്‍ജോര്‍ജ്ജിനെ രാഹുല്‍ ഈശ്വര്‍ നിസ്സഹായയാക്കി കരയിപ്പിച്ചിരുന്നു. സ്വീറ്റ് റിവഞ്ച് ഓഫ് രാഹൂല്‍ മാങ്കൂട്ടത്തില്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ നിസ്സഹായയാക്കി മാറ്റി, രാഹുല്‍ മാങ്കൂട്ടത്തിലിനെ വെള്ളപൂശുകയാണ് ബിഗ് ബോസ് എന്നും വിമര്‍ശനമുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ 8-ലെ മത്സരാർത്ഥിയായ റിനി ആൻ ജോർജ് (റിയ ആൻ ജോർജ് എന്ന് ഉദ്ദേശിച്ചത്) ആദ്യ ആഴ്ചയിൽ തന്നെ ഹൗസിൽ നിന്നുള്ള ആദ്യ വോട്ടിങ്ങിലൂടെ പുറത്തായതായി സൂചനകളുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റൻ ജസീല പർവീണിന്റെ നേതൃത്വത്തിൽ നടന്ന കോൺഫറൻസിൽ, മത്സരാർത്ഥികൾ ഒന്നടങ്കം റിനിയെ പുറത്താക്കാൻ ജനാധിപത്യപരമായി തീരുമാനിക്കുകയായിരുന്നു. സീസണിന്റെ തുടക്കത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മുഴുവൻ ‘കഞ്ഞിയും പയറും’ കഴിച്ച് ജീവിക്കുക അല്ലെങ്കിൽ ഒരാളെ പുറത്താക്കുക എന്ന ബിഗ് ബോസിന്റെ നിബന്ധനയെ തുടർന്നാണ് വീട്ടംഗങ്ങൾ ഈ തീരുമാനമെടുത്തത്.ഇതും രാഹുല്‍ ഈശ്വറിനെ ന്യായീകരിക്കുകയും റിനി ആന്‍ജോര്‍ജ്ജിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്യുന്ന പരിപാടിയായിപ്പോയി. സഹമത്സരാർത്ഥിയായ രാഹുൽ ഈശ്വരുമായി റിനി വലിയ തർക്കത്തിൽ ഏർപ്പെടുകയും കരഞ്ഞുകൊണ്ട് താൻ പുറത്തുപോകാൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കുകയും ചെയ്തു. പുറത്തുവിട്ട പ്രൊമോ വീഡിയോകളിൽ റിനി ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുന്നതായി കാണിക്കുന്നുണ്ടെങ്കിലും, ഇത് പൂർണ്ണമായും ഒരു എലിമിനേഷൻ ആണോ അതോ പ്രേക്ഷകരെ ആകർഷിക്കാൻ അവരെ ബിഗ് ബോസിന്റെ സീക്രട്ട് റൂമിലേക്ക് (Secret Room) മാറ്റിയതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. എന്തായാലും റിനി ആന്‍ ജോര്‍ജ്ജിനെ പരസ്യമായി അധിക്ഷേപിക്കുക, രാഹുല്‍ മാങ്കൂട്ടത്തിലിനെ വെള്ളപൂശുക എന്ന രഹസ്യ അജണ്ടയാണ് ബിഗ്ബോസില്‍ നടക്കുന്നതെന്ന ആരോപണം വ്യാപകം.
ജെന്‍സീ സമരത്തെ അനുകൂലിക്കുന്ന ബിഗ് ബോസ് 8
ബിഗ് ബോസ് 8 സീസണ്‍ ജെന്‍സീ സമരക്കാരെ അനുകൂലിക്കുന്നതും മോദി സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിക്കുന്നതും ആണെന്ന സംശയവും പലരും പ്രകടിപ്പിക്കുന്നുണ്ട്. ആദ്യ ദിവസം തന്നെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെയാണ് കാണിക്കുന്നത്. ജന്തര്‍ മന്തറില്‍ നടന്ന സിജെപി പ്രക്ഷോഭത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലായിരുന്നു ഈ സമരം. ഷോ അവതാരകന്‍ മോഹന്‍ലാല്‍ ഭരണഘടന മറിച്ച് നോക്കി ജനാധിപത്യം എന്ന് പറയുന്നതും കാണം. ഇതെല്ലാം കൃത്യമായ രാഷ്‌ട്രീയ അജണ്ടയോടെ നടപ്പാക്കിയതാണെന്ന ആരോപണം ശക്തമാണ്. അതിനിടെയാണ് ഇപ്പോള്‍ ലൈംഗിക ആരോപണങ്ങളുടെ പേരില്‍ രാഷ്‌ട്രീയത്തില്‍ നിന്നും അകന്നു കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. ഇതോടെ ഈ ബിഗ് ബോസ് ഷോയുടെ കോണ്‍ഗ്രസ് അനുകൂല, മോദി വിരുദ്ധ സ്വഭാവമാണ് വെളിപ്പെടുന്നത്.
ജന്തര്‍മന്തര്‍ സമരത്തില്‍ പങ്കെടുത്ത രഞ്ജിനി ഹരിദാസിനും സിജെപി സമരത്തെ പിന്തുണച്ച റിയ ആഹിറിനും പ്രവേശനം
ജന്തര്‍ മന്തര്‍ സമരത്തില്‍ കേരളത്തില്‍ നിന്നും സ്വന്തം പോക്കറ്റിലെ പണമുപയോഗിച്ച് നീതിദാഹത്തോടെ ദല്‍ഹിയിലേക്ക് പോയ രഞ്ജിനി ഹരിദാസിന് പ്രത്യേകം പരിഗണന നല്‍കിയിട്ടുണ്ട്. ബിഗ് ബോസ് എട്ടില്‍ അഗ്നി പരീക്ഷ എന്ന പ്രീഷോയില്‍ മത്സാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന ജഡ്ജികളില്‍ ഒരാള്‍ രഞ്ജിനി ഹരിദാസായിരുന്നു. കോമണേഴ്സില്‍ നിന്നും നാല് മത്സാര്‍ത്ഥികളെ തെരഞ്ഞെടുത്തതും രഞ്ജിനി ഹരിദാസായിരുന്നു. ഈ ഷോയിലേക്ക് രഞ്ജിനി ഹരിദാസിന് സെലക്ഷന്‍ ലഭിച്ചത് തന്നെ ജന്തര്‍മന്തര്‍ സമരത്തില്‍ പങ്കെടുത്തു എന്നതിനിലാണെന്നും പരിഹാസം ഉയരുന്നു. ഹിന്ദി ഷോയില്‍ ജെന്‍സീ സമരത്തെ അനുകൂലിച്ച് മഹാരാഷ്‌ട്രയില്‍ പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തി റിയാ ആഹിര്‍ എന്ന പെണ്‍കുട്ടിക്കും ബിഗ് ബോസ് ഷോവില്‍ സെലക്ഷന്‍ നല്‍കിയിരുന്നു.