India

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബംഗളൂരു: മൃഗഡോക്ടര്‍മാരുടെ നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ സാഹുക്കര്‍ എസ് ശിവശങ്കരപ്പ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. വിചാരണ കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
ഇത്തരം ക്രമക്കേടുകള്‍ കാരണം ആളുകള്‍ക്ക് പൊതു പരീക്ഷകളിലും നിയമനങ്ങളിലും വിശ്വാസം നഷ്ടപ്പെടുന്നുവെന്നും ആരോപണങ്ങള്‍ ഗുരുതരമെന്നും ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടി ചൂണ്ടിക്കാട്ടി.
മൃഗഡോക്ടര്‍മാരുടെ തസ്തികകളിലേക്കുള്ള നിയമന പരീക്ഷയില്‍ കെപിഎസ്സി ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ അസാധാരണമാംവിധം ഉയര്‍ന്ന മാര്‍ക്ക് നേടിയതാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് ചില ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷയ്‌ക്ക് മുമ്പ് ചോദ്യപേപ്പര്‍ ലഭ്യമാക്കിയെന്നും ഒഎംആര്‍ ഷീറ്റുകളില്‍ കൃത്രിമം കാണിച്ചെന്നുമുള്ള കണ്ടെത്തലുണ്ടായി.
വഞ്ചന, അഴിമതി തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ശിവശങ്കരപ്പയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

 

Recent Posts