Kerala

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: വിവാദ പരാമർശങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചന നൽകി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ലോകാവസാനം വരെ ഇസ്‌ലാമിക നിയമങ്ങള്‍ പറയും. പ്രവാചകന്‍ കാണിച്ചുതന്നത് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും  കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം സംഘടിപ്പിക്കുമെന്നും കാന്തപുരം പറഞ്ഞു. കോഴിക്കോട് നടന്ന മര്‍ക്കസ് മിലാദ് സമ്മേളനത്തിലായിരുന്നു കാന്തപുരം നിലപാട് വ്യക്തമാക്കിയത്.

ഓഗസ്റ്റ് 26ന് ഈദുൽ മിലാദ് ആഘോഷിച്ചതിന് പിന്നാലെയാണ് കാന്തപുരം നേതൃത്വം നൽകുന്ന സുന്നി പണ്ഡിതരുടെയും മതപണ്ഡിതരുടെയും ശക്തമായ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള പള്ളി കമ്മിറ്റികൾക്ക് നിർദേശം നൽകിയത്. ഇസ്‌ലാമിക ആഘോഷങ്ങൾ മതത്തിന്റെ പരിധികൾ ലംഘിക്കരുതെന്നും പള്ളികൾ, മദ്റസകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇസ്‌ലാമിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ആഘോഷങ്ങളും പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

“ബന്ധുക്കളല്ലാത്ത പുരുഷന്മാരുടെ സാന്നിധ്യത്തിൽ സ്ത്രീകളെ പൊതുസ്ഥലങ്ങളിലും വേദികളിലും പ്രദർശിപ്പിക്കുന്നതും ഇസ്‌ലാമികമല്ലാത്ത ആഘോഷരീതികളും വിശ്വാസികൾക്ക് യോജിച്ചതല്ല, അഭികാമ്യവുമല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.പിന്നീട് ഒരു പൊതുപരിപാടിയിലും കാന്തപുരം ഇതേ നിലപാട് ആവർത്തിച്ചു. “ഖുർആൻ പഠിപ്പിക്കുന്നത് സ്ത്രീകൾ വീടുകളിൽ ഒതുങ്ങിക്കഴിയണമെന്നാണ്. സ്ത്രീകൾ ഈ രീതിയിൽ പൊതുരംഗത്തേക്ക് പ്രവേശിച്ചാൽ വലിയ നാശമുണ്ടാകും” എന്നായിരുന്നു പരാമർശം. ഇതിനാലാണ് പർദ സമ്പ്രദായം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

Recent Posts