
തിരു: മലയാള സിനിമക്കും സിനിമ വ്യവസായത്തിനും ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർക്കും സേവനങ്ങൾ ചെയ്ത ലോകമറിയുന്ന നടൻ പ്രേംനസീറിന് കേരള തലസ്ഥാനത്ത് അർഹമായ സ്ഥാനം നൽകുന്നതിൽ മാറി മാറി വരുന്ന സർക്കാരുകൾ പരിഗണന നൽകാത്തത് ദു:ഖകരമാണെന്നും അനന്തപുരിയിൽ ആ മഹാനടന്റെ പേരിൽ എന്തെങ്കിലും നടപ്പാക്കാൻ പുതിയ സർക്കാർ മുന്നോട്ട് വരണമെന്നും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. പ്രേംനസീർ സുഹൃത് സമിതിയുടെ ഓണാഘോഷമായ ചിങ്ങപുലരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സാംസ്ക്കാരിക യോഗ ഉൽഘാടനം ഗായകൻ ജി.വേണുഗോപാലും ഓണ സന്ദേശ പ്രഖ്യാപനം നടൻ എം.ആർ.ഗോപകുമാറും നിർവ്വഹിച്ചു. ഗാനാലാപന രംഗത്ത് 51 വർഷം പൂർത്തിയാക്കിയ ഗായിക രാധികാ നായർക്ക് പ്രേം നസീർ പുരസ്ക്കാരം ഗായകൻ ജി.ശ്രീറാം സമർപ്പിച്ചു. ഗായകൻ പന്തളം ബാലൻ, നടി മാരായ ശ്രീലത നമ്പൂതിരി , ഏയ്ഞ്ചൽ, നടൻമാരായ വഞ്ചിയൂർ പ്രവീൺ കുമാർ , ഹരി സർഗ്ഗം എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു. ഗാനരചിതാവ് ടൈറ്റസ് ആറ്റിങ്ങൽ, ജൂനിയർ വേടനായ ശരത് ,മോഹൻ പൂക്കട , ഗോപകുമാർ ചരുവിള എന്നിവരെ ആദരിച്ചു.
ഏകലവ്യാ ആശ്രമ മഠാധിപതി സ്വാമി അശ്വതി തിരുനാൾ , ചാരിറ്റി വില്ലേജ് ചെയർമാൻ
ഉവൈസ് അമാനി നദ് വി, ലൂഥറൻ സഭ ബിഷപ്പ് റെവ.റോബിൻസൺഡേവിഡ് എന്നിവർ ഓണ സ്നേഹ കേക്ക് മുറിച്ച് പരസ്പരം കൈമാറി. സബീർ തിരുമല, കലാപ്രേമി ബഷീർ, അജയ് തുണ്ടത്തിൽ, മണക്കാട് നസീർ , തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, സുഗത , എം.എച്ച്. സുലൈമാൻ, ഷംസുന്നീ സ, അനിത, റാഹില , അലോഷ്യസ് പെരേര, സമീർ കെ. തങ്ങൾ,ഡോ.ഗീതാ ഷാനവാസ്, ഷാജത്ത്, സൈനുൽ അബ്ദീൻ,ഡോ. വാഴമുട്ടം ചന്ദ്രബാബു എന്നിവർ സംബന്ധിച്ചു. ഓണ സദ്യയും കലാവിരുന്നും കായിക മേളയും നടന്നു.