
ന്യൂഡൽഹി: നടപ്പു സാമ്പത്തികവർഷത്തിലെ ആദ്യ പാദത്തിലെ ജിഡിപി വളർച്ച 7.8%. പ്രവചനങ്ങളെപ്പോലും കടത്തിവെട്ടിയ പ്രകടനമാണ് ഭാരതത്തിൻ്റേത്.
മുൻവർഷത്തെ സമാനപാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.9 ശതമാനമായിരുന്നു.
7 ശതമാനത്തിന് മുകളിൽ വളർച്ച നിലനിർത്താൻ തുടർച്ചയായ 4-ാം പാദത്തിലും ഇന്ത്യയ്‌ക്കു കഴിഞ്ഞുവെന്നതും നേട്ടമാണ്.
ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ഭാരതത്തിന്റെ കുതിപ്പ്.
മോദി സർക്കാർ സ്വീകരിക്കുന്ന നയപരമായ സമീപനങ്ങളുടെ കൂടി നേട്ടമാണ് ഈ മുന്നേറ്റം. 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ 75.46 ലക്ഷം കോടി രൂപയിൽ നിന്ന് 2026-27ലെ ആദ്യ പാദത്തിൽ 81.36 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതോടെ ജിഡിപി വളർച്ചാ നിരക്ക് 7.8 ശതമാനമായി.
നികുതികളും സബ്‌സിഡികളും ഒഴിവാക്കിയുള്ള സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രധാന സൂചകമായ മൊത്ത മൂല്യവർധന (GVA) 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 8.2 ശതമാനം വളർച്ച രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ GVA വളർച്ച 7 ശതമാനമായിരുന്നു. യഥാർഥ GVA 2026-27ലെ ആദ്യ പാദത്തിൽ 73.82 ലക്ഷം കോടി രൂപയായി ഉയർന്നു. ഒരു വർഷം മുമ്പ് ഇത് 68.21 ലക്ഷം കോടി രൂപയായിരുന്നു.