കോഴിക്കോട്: മുസ്ലിം ലീഗ് ആവശ്യപ്പെട്ടാല്‍ പിന്നെ ആ തിരുവായ്‌ക്ക് എതിര്‍വായില്ലെന്നതാണ് സതീശന്‍ ഭരണത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
ഉടനെ എസ് ഐ്ക്കും നാല് പൊലീസുകാര്‍ക്കും സ്ഥലംമാറ്റം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ഡിഐജി നോർത്ത് സോണിന്റെ നിർദേശ പ്രകാരമാണ് സ്ഥലംമാറ്റം. ചോമ്പാല എസ്എച്ച്ഒ ഷമീൽ അടക്കം സ്റ്റേഷനിലെ അഞ്ച് പേർക്കാണ് സ്ഥലം മാറ്റം.
മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവും എതിർക്കുന്നവരും തമ്മിൽ സംഘർഷമാണ് പൊലീസിന് സമാധാനം സ്ഥാപിക്കാന്‍ പള്ളിയ്‌ക്കകത്തേക്ക് കയറ്റിയത്. പള്ളിയിലെത്തിയ പൊലീസ് ലാത്തി വീശിയതോടെയാണ് വലിയ അക്രമം ഒഴിവായത്.
പാണക്കാട് നടത്തിയ ചര്‍ച്ചയില്‍ കുറ്റം പൊലീസിന്റെ തലയില്‍ കെട്ടിവെയ്‌ക്കുകയായിരുന്നു. നിലവിലെ ഖത്തീബ് വെള്ളിയാഴ്‌ച്ച ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ ഇന്നലെ നബിദിനവുമായി ബന്ധപെട്ട് നിലവിലെ ഖത്തീബിന്റെ നേതൃത്വത്തില്‍ മൗലീദ് പാരായണം നടത്തിയെന്നാരോപിച്ച് ഔദ്യോഗിക മഹല്ല് കമ്മിറ്റിക്കെതിരെ എതിര്‍ വിഭാഗം സംഘടിച്ചു. ഇതാണ് സംഘർഷത്തിലവസാനിച്ചത്.
















