ന്യൂദല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി അമേരിക്കയിലെ മാഡിസണ്‍ സ്ക്വയറില്‍ ഓഗസ്ത് 29ന് സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി. മോഹന്‍ ഭാഗവതിന്റെ ഈ പരിപാടി സംഘടിപ്പിക്കുന്ന എഹെഡ് (അമേരിക്കന്‍ ഹിന്ദൂസ് ഫോര്‍ എന്‍ഗേജ്മെന്‍റ് ആന്‍റ് ഡയലോഗ്) എന്ന സംഘടനയുടെ അക്കൗണ്ട് ആണ് എക്സ് സസ്പെന്‍റ് ചെയ്തത്.
വീണ്ടും ആര്‍എസ് എസിനെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയുമുള്ള ആക്രമണം അമേരിക്കയിലെ സമൂഹമാധ്യമക്കമ്പനി തുടരുകയാണ്. കുറച്ചുനാള്‍ മുന്‍പാണ് മാര്‍ക്ക് സക്കര്‍ ബര്‍ഗിന്റെ ഫെയ്സ് ബുക്ക് സിജെപി സമരനാളുകളില്‍ ജെന്‍ സീയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി സംസാരിക്കുന്ന വീഡിയോ നീക്കം ചെയ്തത്. അതിന് പിന്നാലെ ഇപ്പോള്‍ ഇലോണ്‍ മസ്കിന്റെ എക്സും ഇതിന് സമാനമായ നടപടി എടുത്തിരിക്കുകയാണ്. മോദി സര്‍ക്കാരിനും ബിജെപിയ്‌ക്കും ആര്‍എസ്എസിനും എതിരായ നടപടികളാണ് ഈ സമൂഹമാധ്യമകമ്പനികളായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ് എന്നിവ നടത്തുന്നത്. ഇതോടെ സ്വതന്ത്രമായ സംഭാഷണത്തെ ഏകപക്ഷീയമായി എക്സ് അവരുടെ അധികാരം ഉപയോഗിച്ച് ഞെരുക്കുകയാണെന്നും വിമര്‍ശനമുയരുകയാണ്.
സംവാദത്തിന്മേലും സംസാരത്തിനുമേലുമുള്ള ഏകപക്ഷീയമായ സ്വകാര്യ അധികാരം പ്രയോഗിക്കുകയാണ് ഇലോണ്‍ മസ്കിന്റെ എക്സ് എന്നും ഇത്തരം അധികാരപ്രയോഗം അവസാനിപ്പിക്കേണ്ടതാണെന്ന മുറവിളി ഉയരുകയാണ്. ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിലും ഇത്തരം ഏകപക്ഷീയമായ നടപടി ശരിയല്ലെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു. .
എക്സ് പോലുള്ള സമൂഹമാധ്യമക്കമ്പനികളുടെ സുതാര്യത ഒരു ആഗോള മാനദണ്ഡമായി മാറണം. ഒരു നിയമാനുസൃത അക്കൗണ്ട് നീക്കം ചെയ്യുന്നതിന് വ്യക്തമായ കാരണങ്ങൾ തിരിച്ചറിയാവുന്ന ഒരു പ്രക്രിയ ആവശ്യമാണെന്നും ഇതിനെതിരെ അപ്പീൽ പോകുന്ന പ്രക്രിയ വേണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ആളുകൾ എന്താണ് കാണുന്നതെന്നത് രൂപപ്പെടുത്തുന്ന അൽഗോരിതങ്ങൾ ഓഡിറ്റിംഗിന് വിധേയമായിരിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ വിശ്വാസം നേടിയെടുക്കണം, ഉത്തരവാദിത്തത്തിലൂടെ മാത്രമേ വിശ്വാസം നേടിയെടുക്കാന്‍ സാധിക്കൂ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മാഡിസണ്‍ സ്ക്വയറില്‍ ഓഗസ്റ്റ് 29ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അമേരിക്കയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്ന പരിപാടിയാണിത്. ഈ പരിപാടിയോട് സഹകരിക്കില്ലെന്ന് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന് മംദാനി തുറന്നടിച്ചതും വലിയ വിവാദമായിരിക്കുകയാണ്.
















