ന്യൂദല്‍ഹി: ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുകയാണ് എന്ന അഭിപ്രായപ്രകടനം ആദ്യം പറഞ്ഞത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാത്രമല്ല, യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സും യുകെയുടെ മുന്‍ ആഭ്യന്തരസെക്രട്ടറിയായ സുവെല്ല ബ്രോവര്‍മാനും ഇതേ രീതിയില്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നു.
ബ്രിട്ടനെ ആണവായുധമുള്ള ഇസ്ലാമിക റിപ്പബ്ലിക് എന്നാണ് ഈയിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരു അഭിമുഖത്തില്‍ വിശേഷിപ്പിച്ചത്. പക്ഷെ ഇക്കാര്യം ആദ്യം സൂചിപ്പിച്ചത് ബെഞ്ചമിന്‍ നെതന്യാഹു എന്നതാണ് വാസ്തവം. ഇതിന് മുന്‍പ് ഇപ്പോഴത്തെ യുഎസ് വൈസ് പ്രസിഡന്‍റായ ജെ.ഡി. വാന്‍സ് 2024ലും ഇതിന് പിന്നാലെ അന്നത്തെ ബ്രിട്ടന്റെ ആഭ്യന്തരസെക്രട്ടറിയായിരുന്ന സുവെല്ല ബ്രോവര്‍മാനും ഇതേ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
2024 ജൂലൈയില്‍ യുഎസ് വൈസ് പ്രസിഡന്‍റായി ജെ.ഡി. വാന്‍സും ബെഞ്ചമിന്‍ നെതന്യാഹുവിന് സമാനമായ അഭിപ്രായപ്രകടനം നടത്തിയത്. ആണവശക്തിയുള്ള ആദ്യത്തെ രാജ്യം ബ്രിട്ടന്‍ ആയിരിക്കുമെന്നായിരുന്നു അന്നത്തെ പ്രസംഗത്തില്‍ ജെ.ഡി. വാന്‍സ് പറഞ്ഞത്. ഒരു തമാശപോലെയാണ് ജെ.ഡി വാന്‍സ് ഇത് പറഞ്ഞതെങ്കിലും ബ്രിട്ടനില്‍ സംഭവിക്കുന്ന മാറ്റത്തെക്കുറിച്ചാണ് വാന്‍സ് സൂചന നല്‍കിയത്.
മുന്‍ ആഭ്യന്തരസെക്രട്ടറിയായ സുവെല്ല ബ്രാവര്‍മാനും ഇതു തന്നെ പറഞ്ഞിരുന്നു. യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സ് നടത്തിയ പരാമര്‍ശത്തെ അടിസ്ഥാനമാക്കിയാണ് സുവെല്ല ബ്രാവര്‍മാന്‍ ഇതേ അഭിപ്രായപ്രകടനം നടത്തിയത്. “ബ്രിട്ടനെ ആണവശക്തിയുള്ള ആദ്യ ഇസ്ലാമിക രാജ്യം എന്ന് ജെ.ഡി. വാന്‍സ് വിളിച്ചത് വെറും തമാശയല്ല. ബ്രിട്ടന്‍ അതിവേഗം ഇസ്ലാമിക മതമൗലികവാദത്തിലേക്ക് അതിവേഗം വീണുകൊണ്ടിരിക്കുകയാണ്. ബ്രിട്ടനിലെ നിയമസംവിധാനം അതിവേഗം ശരിയത്ത് നിയമത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇറാനില്‍ നിന്നും വലിയ വ്യത്യാസങ്ങളില്ലാത്ത ഒരു ഭരണസംവിധാനമാണ് നമ്മുടെ ആണവശേഷിയെ നിയന്ത്രിക്കുന്നത്. “- സുവെല്ല ബ്രോവര്‍മാന്‍ നടത്തിയ ഈ പരാമര്‍ശം ബ്രിട്ടനില്‍ വലിയ വിമര്‍ശനം അന്ന് ഉയര്‍ത്തിയിരുന്നു.
ഇസ്രയേല്‍ സൈനിക റേഡിയോയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് കഴിഞ്ഞ ആഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബ്രിട്ടനെ ആണവശക്തിയുള്ള ഇസ്ലാമിക രാജ്യം എന്ന് വിശേഷിപ്പിച്ചത്.
എന്താണ് ഇസ്ലാമിക റിപ്പബ്ലിക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? ശരിയത്ത് നിയമത്താല്‍ ഭരിക്കപ്പെടുന്ന രാജ്യത്തെയാണ് ഇസ്ലാമിക റിപ്പബ്ലിക് എന്ന് വിളിക്കുന്നത്. ബ്രിട്ടനും ഇപ്പോഴേ ശരിയത്ത് നിയമങ്ങളാല്‍ ഭരിയ്‌ക്കപ്പെടുന്ന രാജ്യമായി മാറിയിരിക്കുന്നു എന്നാണ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതിന്റെ അര്‍ത്ഥം. ബ്രിട്ടന്റെ ഇപ്പോഴത്തെ രാഷ്‌ട്രീയ സമീപനങ്ങളും ബ്രിട്ടന്റെ ഇസ്രായേലിനോടുള്ള എതിർപ്പുകളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ വിമർശനം ഉന്നയിച്ചത്.
ഈജിപ്ത്, ജോര്‍ദാന്‍, സിറിയ എന്നീ രാജ്യങ്ങളുമായി ഇസ്രയേല്‍ 1967ല്‍ ആറ് ദിവസം യുദ്ധം നടത്തിയിരുന്നു. അന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ മകന്‍ റാന്‍ഡോഫ് ചര്‍ച്ചില്‍ ഈ ആറ് ദിവസത്തെ യുദ്ധകാലത്ത് ഇസ്രയേലിന് അനുകൂലമായി വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതേക്കുറിച്ച് പരാമര്‍ശിക്കവേയാണ് ബെഞ്ചമിന്‍ നെതന്യാഹു ഇന്നത്തെ ബ്രിട്ടന്‍ ഏറെ മാറിയിരിക്കുന്നുവെന്നും അത് ആണവശക്തിയുള്ള ഒരു ഇസ്ലാമിക റിപ്പബ്ലിക്ക് ആണെന്നും വിമര്‍ശിച്ചത്. അതേ സമയം ഇറാനെ ഒരു ആണവശക്തിയാകാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ബ്രിട്ടനില്‍ മുസ്ലിം ജനസംഖ്യ വലിയ തോതില്‍ കുതിച്ചുയരുകയാണെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ബ്രിട്ടന്റെ ഇസ്ലാമിക അനുകൂല നിലപാടുകള്‍ വര്‍ധിച്ചുവരുന്നതായും ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു. 2010ല്‍ വെറും 24 ലക്ഷമായിരുന്നു ബ്രിട്ടനിലെ മുസ്ലിം ജനസംഖ്യയെങ്കില്‍ ഇന്ന് 2026ല്‍ അത് 40 ലക്ഷമായി. ബ്രിട്ടന്റെ ആകെ ജനസംഖ്യയില്‍ 6.4 ശതമാനം മുസ്ലിങ്ങളാണ്. 2050ഓടെ ബ്രിട്ടനിലെ മുസ്ലിം ജനസംഖ്യ 1 കോടി 30 ലക്ഷമായി മാറും. ഇത് ബ്രിട്ടന്റെ ആകെ ജനസംഖ്യയുടെ 17 ശതമാനത്തോളം വരും.
















