World

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

റിയാദ്: വിസ ചട്ടങ്ങള്‍ ലംഘിച്ച് അനധികൃതമായി രാജ്യത്തു തങ്ങുകയും ഭിക്ഷയെടുക്കുകയും രേഖകളില്‍ തിരിമറി നടത്തുകയും ചെയ്തതിന് സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി.

മാര്‍ച്ച് ഒന്നിനും ജൂലൈ 13നും ഇടയില്‍ മാത്രം പാകിസ്ഥാനിലേക്ക് തിരിച്ചയയ്‌ക്കപ്പെട്ടവരുടെ കണക്കാണിത്. പാക് പാര്‍ലമെന്റില്‍ സംസാരിക്കവെ പാര്‍ലമെന്ററികാര്യ മന്ത്രി ഡോ. താരിഖ് ഫസല്‍ ഇക്കാര്യം സമ്മതിച്ചു.

സൗദി അറേബ്യയാണ് ഏറ്റവുമധികം പാകിസ്ഥാനികളെ തിരിച്ചയച്ചതെന്ന് മന്ത്രി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖ വ്യക്തമാക്കി. സൗദി 15,495 പേരെയാണ് തിരിച്ചയച്ചത്.

യുഎഇ 3802 പേരെയും ബഹ്‌റൈനും ഒമാനും 521 പേരെ വീതവും ഖത്തര്‍ 429 പേരെയും കുവൈത്ത് 97 പേരെയും തിരിച്ചയച്ചു. പിടിക്കപ്പെടാതിരിക്കാന്‍ ഒളിവില്‍ കഴിഞ്ഞവരാണ് തിരിച്ചയച്ച 4628 പേര്‍. 1294 പേര്‍ തടവു ശിക്ഷ അനുഭഴിക്കുകയായിരുന്നു. 968 പേര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരും. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ നഷ്ടപ്പെട്ടവരാണ് 1155 പേര്‍. 689 പേര്‍ വിസ ചട്ടം ലംഘിച്ചവര്‍. 472 പേരെയാണ് ഭിക്ഷാടനം നടത്തി, തിരിച്ചയച്ചത്.

 

Recent Posts