
ബെംഗളൂരു ; ലൗ ജിഹാദിൽ കുടുക്കി കൊണ്ടുവന്ന ഹിന്ദു പെൺകുട്ടികളെ ലക്ഷങ്ങൾ വാങ്ങി വിൽക്കാൻ ശ്രമം . ജോധ്പൂരിൽ നിന്നുള്ള പെൺകുട്ടികളെയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ‘ലവ് ജിഹാദ്’ സംഘം കുടുക്കിയത്. ആഖിബ് അൻസാരി, സയ്യിദ് ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്. ജോധ്പൂരിൽ നിന്നുള്ള ബജ്‌റംഗ് ദൾ പ്രവർത്തകരാണ് പെൺകുട്ടികളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്.
ഹിന്ദു പേരിലാണ് സോഷ്യൽ മീഡിയ വഴി ഇവർ പെൺകുട്ടികളുമായി അടുത്തത്. പ്രണയ കെണിയിൽ വീഴ്‌ത്തിയ ശേഷം ഇവർ പെൺകുട്ടികളെ അഹമ്മദാബാദിലേയ്‌ക്ക് കൂട്ടിക്കൊണ്ടുവന്നു. റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടികൾക്കൊപ്പം സംഘത്തെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ അവിടെ വെച്ച് പെൺകുട്ടികളെ 8 മുതൽ 10 ലക്ഷം വരെ വില പറഞ്ഞ് വിൽക്കാൻ ഉദ്ദേശിച്ചിരുന്നതായി വെളിപ്പെടുത്തി.മുമ്പ് അഞ്ച് പെൺകുട്ടികളെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോയി സമാനമായ രീതിയിൽ വിറ്റിരുന്നുവെന്നും ഇവർ സമ്മതിച്ചു.
പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് ജോധ്പൂരിൽ ബജ്‌റംഗ് ദളിന് വിവരം ലഭിച്ചിരുന്നു. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചതും . റെയിൽവേ സ്റ്റേഷനിൽ വെച്ച് സംഘത്തെ തടഞ്ഞ് നിർത്തിയതും ഇവരാണ്. തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.