World

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

പൊതുവെ ഭരണമാറ്റ അജണ്ടയുടെ ആളായി അറിയപ്പെടുന്ന അമേരിക്കന്‍ ടിവി ചാനലായ സിഎന്‍എന്നിന്‍റെ മാധ്യമപ്രവര്‍ത്തകയായ ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: പൊതുവെ ഒരു രാജ്യത്തെ ഭരണം അട്ടിമറിക്കാനുള്ള അജണ്ട നടപ്പിലാക്കുന്നതിനുള്ള കഥകള്‍ മെനയുന്നതില്‍ അഗ്രഗണ്യയായ സിഎന്‍എന്‍ സീനിയര്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്. യുഎസ് ഇറാഖ് യുദ്ധം, അഫ്ഗാന്‍ യുദ്ധം, അഞ്ച് അറബ് രാജ്യങ്ങളില്‍ സര്‍ക്കാരുകളുടെ തള്ളിത്താഴെയിട്ട മുല്ലപ്പൂ വിപ്ലവം തുടങ്ങി ഭരണമാറ്റമോ, ഭരണമാറ്റം ലക്ഷ്യംവെച്ചുള്ള വലിയ യുദ്ധമോ ഉള്ള മേഖലകളില്‍ ഇറങ്ങുന്ന സിഎന്‍എന്റെ സീനിയര്‍ ടിവി റിപ്പോര്‍ട്ടറാണ് ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍.

കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ അഭിമുഖം നടത്തിയപ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ഇന്ത്യയില്‍ ഒരു ഭരണമാറ്റത്തിനുള്ള കലാപത്തിലേക്ക് ഇനി അധികം ദൂരമില്ല. ഇതിനെതിരെ ബിജെപി ശക്തമായി ഒരുങ്ങിയില്ലെങ്കില്‍ ഇതിനെ തടയിടാനാവില്ല.

ഭരണമാറ്റം ലക്ഷ്യം വെച്ച് വന്‍തോതില്‍ ഇന്ത്യയിലേക്ക് വിദേശപണം ഒഴുകുന്നുണ്ട്. ഇന്‍ഫ്ലുവന്‍സേഴ്സിസും മോദി വിരുദ്ധ ജേണലിസ്റ്റുകള്‍ക്കും വന്‍തോതിലാണ് പണം നല്‍കിവരുന്നത്. ഇന്ത്യയില്‍ പൊതുവേ മോദി വിരുദ്ധ ജേണലിസ്റ്റുകളായ രാജ് ദീപ് സര്‍ദേശായി, ബര്‍ഖാ ദത്ത് തുടങ്ങിയവരെല്ലാം സടകുടഞ്ഞെണീറ്റിരിക്കുന്നു. അതുപോലെ ബിജെപി വിരുദ്ധ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വന്‍തോതില്‍ പണം ഒഴുകുന്നുണ്ട്. സിപിഐ പോലുള്ള പാര്‍ട്ടി ദല്‍ഹിയിലേക്ക് സമരക്കാരെ അയയ്‌ക്കാന്‍ പത്ത് ലക്ഷം ചെലവാക്കി ഒരു തീവണ്ടിയാകെ ബുക്ക് ചെയ്തു എന്നത് തന്നെ മുന്‍പില്ലാത്ത വിധത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ബിജെപിക്കെതിരായ ഒരുക്കം എന്ന മനസ്സിലാക്കാന്‍ സാധിക്കും. എന്തായാലും വരും നാളുകളില്‍ ഇന്ത്യയുടെ തെരുവുകളില്‍ ഭരണമാറ്റം ആവശ്യപ്പെട്ടുള്ള കലാപം നടക്കാന്‍ പോകുന്നു എന്നതിന്റെ അടയാളമാണ് അഭിജിത് ദീപ്കെയെ ന്യായീകരിച്ചും മോദിയെയും മോദി സര്‍ക്കാരിനെയും കുറ്റപ്പെടുത്തിയും ഉള്ള ക്രിസ്റ്റ്യാന്‍ അമന്‍പൂറിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്.

ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ തന്റെ അഭിമുഖത്തില്‍ ലോകമാകെ തരംഗമായി മാറിയ ശബ്ദമാണ് അഭിജിത് ദീപ്കെയുടേതെന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസമന്ത്രിയെ താഴെയിറക്കിയ സിജെപി സമരം വലിയ മാറ്റത്തിന്റെ തുടക്കമാണെന്നും മോദിക്ക് ഏറ്റവും വലിയ വെല്ലുവിളിയാണ് സിജെപി എന്നും ക്രിസ്റ്റ്യന്‍ അമന്‍പൂര്‍ വിശേഷിപ്പിക്കുന്നത് കാണാം. കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ അതിനിഷ്ഠൂര നടപടികളാണ് മോദി സര്‍ക്കാര്‍ എടുക്കുന്നതെന്നതുള്‍പ്പെടെ ഒരു പിടി കല്ലുവെച്ച നുണയാണ് അഭിജിത് ദീപ്കെ ഈ അഭിമുഖത്തില്‍ ഉടനീളം പറയുന്നത്. ആരും കേള്‍ക്കുകയും കാണുകയും ചെയ്യാത്ത കല്ലുവെച്ച ഒരു നുണ ഈ അഭിമുഖത്തില്‍ അഭിജിത് ദീപ്കെ പറയുന്നത് കേള്‍ക്കാം:”സിജെപി സമരത്തില്‍ 12 വയസ്സുള്ള ഒരു കുട്ടിയെ പൊലീസ് അതിനിഷ്ഠുരമായി മര്‍ദ്ദിക്കുന്നത് തന്റെ കണ്ണുകൊണ്ട് കണ്ടു” എന്നാണ് അഭിജിത് ദീപ്കെ പറയുന്നത്. ഇന്ത്യയില്‍ ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു സംഭവം അഭിജിത് ദീപ്കെയ്‌ക്ക് എവിടെ നിന്നു കിട്ടി? ഇതിനര്‍ത്ഥം ഇനി വരാന്‍ പോകുന്ന നാളുകളില്‍ സമൂഹമാധ്യമങ്ങളില്‍ നിറയാന്‍ പോകുന്നത് മോദി സര്‍ക്കാരിനെതിരായ കല്ലുവെച്ച നുണകളാണ്. സാധാരണജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കഥകള്‍ ഇനി കേള്‍ക്കാനാവും. അതെ, ഭരണമാറ്റത്തിനുള്ള കലാപത്തിലേക്ക് യുവാക്കളെ ഒരുക്കാനാണ് അതിനിഷ്ഠുരമായ നുണകള്‍ നിരത്തുക. ഇത് ഭരണമാറ്റക്കലാപത്തിന് ജനങ്ങളെ, യുവാക്കളെ വിദ്യാര്‍ത്ഥികളെ ഒരുക്കാനുള്ള അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ അജണ്ടയാണിത്.

Recent Posts