
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ബൻകുരയിൽ പാറ്റാ പാർട്ടി അംഗത്തിന് വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു മരണം . ബങ്കുരയിലെ ഇണ്ടാസിലെ കരിഗുണ്ട ഗ്രാമത്തിൽ നിന്നുള്ള സിജെപി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ പിതാവ് ഷെയ്ഖ് മുഹമ്മദ് മാഫിഖാണ് മർദ്ദനമേറ്റ് മരിച്ചത്. സംഭവത്തിൽ ഷെയ്ഖ് മുഹമ്മദ് മാഫിഖിന്റെ ഭാര്യ ഹസീന ബീഗം ഇണ്ടാസ് പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി. കേസിൽ എട്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് വിഷ്ണുപൂർ സബ് ഡിവിഷണൽ കോടതിയിൽ ഹാജരാക്കി.
ഷെയ്ഖ് അബ്ദുൾ ഹഫീസ് ജൂലൈ 19 ന് ഡൽഹിയിൽ നടന്ന സിജെപിയുടെ പ്രതിഷേധത്തിൽ പങ്കുചേർന്നു. ജൂലൈ 27 നാണ് തിരിച്ചെത്തിയത് . കഴിഞ്ഞ ദിവസം രാത്രിയിലാണ് ഹഫീസിന്റെ വീട് ഒരു കൂട്ടം ആളുകൾ ചേർന്ന് ആക്രമിച്ചത് . വടികൾ, ഇരുമ്പ് ദണ്ഡുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം . ഹഫീസ് ഓടി രക്ഷപ്പെട്ടെങ്കിലും പിതാവ് ഷെയ്ഖ് മുഹമ്മദ് മാഫിഖിനെ ഇവർ ക്രൂരമായി മർദ്ദിച്ചു.ഗുരുതരമായി പരിക്കേറ്റ മാഫിഖിനെ ബർദ്ധമാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു.