
ഇസ്ലാമബാദ്: പാകിസ്ഥാന്‍ നാല് ശതമാനത്തോളം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി ഹിന്ദുക്കള്‍ പാകിസ്ഥാനില്‍ സ്വതന്ത്രരാണെന്നും അലി സര്‍ദാരി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ അഖണ്ഡഭാരതത്തിന് ശ്രമിക്കുമ്പോള്‍ മുസ്ലിം രാജ്യമായ പാകിസ്ഥാന്‍ ഇവിടുത്തെ ഹിന്ദുക്കളെ സഹിഷ്ണുതയോടെ കാണുന്നുവെന്നും ആസിഫ് അലി സര്‍ദാരി അഭിപ്രായപ്പെട്ടു. ആസിഫ് അലി സര്‍ദാരിയുടെ ഈ പ്രസംഗത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
ആദ്യത്തെ കാര്യം ഈ പ്രസംഗത്തിലെ അബദ്ധമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പാകിസ്ഥാനില്‍ ആകെയുള്ള ഹിന്ദുക്കളുടെ എണ്ണം 52 ലക്ഷമാണ്. ഇത് പാകിസ്ഥാന്റെ ആകെ ജനസംഖ്യയുടെ 2.17 ശതമാനം മാത്രമേ വരൂ.
പാകിസ്ഥാനില്‍ ഹിന്ദുക്കളും സിഖുകാരും ക്രൂരമായ അടിച്ചമര്‍ത്തലിന് വിധേയമാകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിയമപരമായിപ്പോലും അവിടെ ഹിന്ദുക്കള്‍ വിവേചനം നേരിടുന്നു. ഹിന്ദുയുവതികള്‍ ബലപ്രയോഗത്തിലൂടെ മതപരിവര്‍ത്തനത്തിന് വിധേയമാകുന്നത് അവിടെ സാധാരണസംഭവമാണ്. സമൂഹത്തില്‍ ഹിന്ദു കുടുംബങ്ങളെ ലാക്കാക്കിയുള്ള സമ്മര്‍ദ്ദങ്ങള്‍ കടുത്തതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രാദേശിക ജനങ്ങളും ക്രിമിനല്‍ സംഘങ്ങളും ക്ഷേത്രങ്ങളെയും സിഖ് ഗുരുദ്വാരകളെയും ആക്രമിക്കുന്നതും നശിപ്പിക്കുന്നതും കൂടെക്കൂടെ നടക്കുന്നു. ഇക്കാര്യത്തില്‍ മനുഷ്യാവകാശസംഘടനകളും ന്യൂനപക്ഷഗ്രൂപ്പുകളും പാക് സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാറുമുണ്ട്.
അതുപോലെ സ്വാതന്ത്ര്യം ലഭിച്ച 1947ല്‍ പാകിസ്ഥാനിലെ ഹിന്ദുക്കള്‍ ആകെ ജനസംഖ്യയുടെ 15 മുതല്‍ 20 ശതമാനം വരെയാണ്. 1971ല്‍ കിഴക്കന്‍ പാകിസ്ഥാന്‍ ബംഗ്ലാദേശ് എന്ന മറ്റൊരു രാജ്യമായി വേര്‍പെട്ടു പോയശേഷം ഹിന്ദുക്കളുടെ ജനസംഖ്യ രണ്ട് ശതമാനമായി മാറി. പക്ഷെ 1971 ന് ശേഷം 55 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ്‌ക്ക് ഒരു വര്‍ധനവും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അതേ സമയം ഇന്ത്യ സ്വതന്ത്രയായ 1947ല്‍ 9.8 ശതമാനം മുതല്‍ 10 ശതമാനം വരെ മുസ്ലിങ്ങളേ ഉണ്ടായിരുന്നുള്ളൂ.. ഇപ്പോള്‍ 2026ല്‍ എത്തിനില്‍ക്കുമ്പോള്‍ ഇന്ത്യയിലെ ആകെ മുസ്ലിങ്ങളുടെ ജനസംഖ്യ 15 ശതമാനമായി ഉയര്‍ന്നു. അതായത് ഏകദേശം 50 ശതമാനത്തിന്റെ വളര്‍ച്ച. ഇതുതന്നെ പാകിസ്ഥാന്റെയും ഇന്ത്യയുടെയും ന്യൂനപക്ഷസമുദായങ്ങളോടുള്ള സമീപനം വ്യക്തമാക്കുന്നു.
ഒരു മനോരോഗത്തിന്റെ മറ്റൊരു ഭാഷ്യമാണ് അലി സര്‍ദാരിയുടെ പ്രസംഗമെന്ന് കേരള ഹൈക്കോടതി അഭിഭാഷകനായ രോഹിത് മാടശ്ശേരില്‍ പറയുന്നു. പാകിസ്ഥാന്‍കാരുടെ തലച്ചോര്‍ ലാബില്‍ പരിശോധിക്കപ്പെടേണ്ടതാണെന്നും മാടശ്ശേരില്‍ ചൂണ്ടിക്കാട്ടുന്നു.
സ്വാതന്ത്ര്യം ലഭിച്ചിട്ട് 60 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാകിസ്ഥാന്‍ പ്രസിഡന്‍റ് മതപരമായ വിഭാഗീയതിയെക്കുറിച്ച് പറയുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഗവേഷകനായ അമിത് കൃഷ്ണകാന്ത് പോള്‍ പറയുന്നു.