India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

ബിജെപി നേതാക്കൾ ഉൾപ്പെടെ വിഐപികളെക്കുറിച്ച് രഹസ്യാന്വേഷണം ശേഖരിക്കുക, ആളുകളെ റിക്രൂട്ട് ചെയ്യുക, സംസ്ഥാനത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് കളമൊരുക്കുക എന്നിവയായിരുന്നു ഐഎസ്‌ഐ പിന്തുണയുള്ള ഈ ശൃംഖലയുടെ ഭാഗമെന്ന് പോലീസ് പറഞ്ഞു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊൽക്കത്ത: തീവ്രവാദിയെന്ന് സംശയിക്കുന്ന ഹമീം മണ്ഡലുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവായി പശ്ചിമ ബംഗാൾ പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ നിന്നുള്ള അർപിത സർക്കാർ എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. അർപിത, ഹമീം മണ്ഡലുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഹണിട്രാപ്പ് വഴി സ്വാധീനമുള്ള ആളുകളെ ലക്ഷ്യം വച്ചുള്ള ഒരു സംഘടിത ശൃംഖലയ്‌ക്കായി പ്രവർത്തിച്ചിരുന്നതായും അന്വേഷണ സംഘം വെളിപ്പെടുത്തി. ബർധമാനിൽ അറസ്റ്റിലായ ഹമീം മണ്ഡലിനെ ചോദ്യം ചെയ്യുന്നതിനിടെ ലഭിച്ച വിവരങ്ങളുടെയും സാങ്കേതിക തെളിവുകളുടെയും അടിസ്ഥാനത്തിലാണ് യുവതിയെ പിടികൂടിയതെന്ന് എസ്ടിഎഫ് പറഞ്ഞു.

ഹമീം മണ്ഡലിന്റെ കാമുകി അർപിത സർക്കാർ 

അറസ്റ്റിലായ അർപിത സർക്കാർ എന്ന സ്ത്രീ ഹമീം മണ്ഡലിന്റെ അടുത്ത കൂട്ടാളിയും കാമുകിയുമാണെന്ന് പോലീസ് പറഞ്ഞു. വാട്‌സ്ആപ്പ് വഴി മണ്ഡലുമായി സർക്കാർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും അവരുടെ സംഭാഷണങ്ങളുടെ ഒരു ശബ്‌ദരേഖ അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേ സമയം തന്നെ ഈ ശൃംഖല ഏതൊക്കെ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നുവെന്നും മറ്റാരൊക്കെ ഇതിൽ ഉൾപ്പെട്ടിരിക്കാമെന്നും അന്വേഷണ ഏജൻസികൾ ഇപ്പോൾ കണ്ടെത്തുകയാണ്. ഈ സാഹചര്യത്തിൽ അർപിത സർക്കാരിനെ ചോദ്യം ചെയ്തുവരികയാണ്. അവരുടെ മൊബൈൽ ഫോൺ, ഡിജിറ്റൽ ഉപകരണങ്ങൾ, കോൺടാക്റ്റുകൾ എന്നിവയും ഏജൻസികൾ പരിശോധിച്ചുവരികയാണ്. ചോദ്യം ചെയ്യലിൽ ഈ ആരോപിക്കപ്പെടുന്ന ശൃംഖലയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പുറത്തുവരുമെന്ന് ഉദ്യോഗസ്ഥർ കരുതുന്നുണ്ട്.

സാഹിബ്ഗഞ്ചിൽ നിന്ന് അർപിത സർക്കാർ എന്ന സ്ത്രീയെ നിരീക്ഷിച്ചതുൾപ്പെടെയുളള നിരവധി വെളിപ്പെടുത്തലുകൾ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) ഒരു പത്രസമ്മേളനത്തിലാണ് നടത്തിയ്. യുവതി ഹമീം മണ്ഡലുമായി പതിവായി ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ട്രാക്ക് ചെയ്ത് അദ്ദേഹത്തിന്റെ നീക്കങ്ങൾ റിപ്പോർട്ട് ചെയ്യുക എന്നതായിരുന്നു ഹമീമിന്റെ ജോലി. പോലീസ് യൂണിഫോം ധരിച്ച് വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ ജന്തർ മന്തറിലേക്ക് പോകാനും ഹമീം യുവതിയോട് ആവശ്യപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തി. പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദികളെ നയിക്കുന്ന ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ (ജെഇഎം) ഷഹ്‌സാദ് ഭട്ടി സംഘവുമായുള്ള ഹമീമിന്റെ ബന്ധവും വെളിപ്പെടുത്തിയിട്ടുണ്ട്.

പശ്ചിമ ബംഗാൾ പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) ജെയ്‌ഷെ-ഇ-മുഹമ്മദ് പ്രവർത്തകനെന്ന് സംശയിക്കപ്പെടുന്ന ഹമീം മണ്ഡലിനെ വ്യാഴാഴ്ച ബർധമാൻ നഗരത്തിലെ ഒരു ഭവന സമുച്ചയത്തിലെ വാടക അപ്പാർട്ട്‌മെന്റിൽ നിന്ന് അറസ്റ്റ് ചെയ്തത്. ബിജെപി നേതാക്കൾ ഉൾപ്പെടെ വിഐപികളെക്കുറിച്ച് രഹസ്യാന്വേഷണം ശേഖരിക്കുക, ആളുകളെ റിക്രൂട്ട് ചെയ്യുക, സംസ്ഥാനത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് കളമൊരുക്കുക എന്നിവയായിരുന്നു ഐഎസ്‌ഐ പിന്തുണയുള്ള ഈ ശൃംഖലയുടെ ഭാഗമെന്ന് പോലീസ് പറഞ്ഞു.

Recent Posts