Kerala

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

പാറ്റ പോസ്റ്ററില്‍ നിലപാട് കടുപ്പിച്ച് എംജി സര്‍വകലാശാലഎംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: ദല്‍ഹി സമരത്തിനുശേഷം എസ്എഫ്‌ഐ എന്ന വിദ്യാത്ഥി സംഘടനയ്‌ക്ക് പാറ്റയാണ് കാണപ്പെട്ട ദൈവം. പാറ്റ വീണ കഞ്ഞിയാണ് പ്രിയപ്പെട്ട ഭക്ഷണം.
മഹാത്മഗാന്ധി സര്‍വകലാശാല ഫണ്ടുപയോഗിച്ചു നടത്തുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ പോസ്റ്ററില്‍ രാഷ്‌ട്രീയ ലക്ഷ്യം മുന്‍നിറുത്തി പാറ്റയുടെ ചിത്രം ചേര്‍ത്തതും ഈ പാറ്റ ഭക്തിയുടെ ഭാഗമായാണ്.തങ്ങളുടെ വെള്ളക്കൊടിയും നക്ഷത്രവുമൊന്നും ഇനി അധികം ചെലവാകില്ലെന്ന തിരിച്ചറിവില്‍നിന്നാവാം പാറ്റയെ മുന്നില്‍ നിറുത്തി എംജി വിസിയോട് പോരടിക്കുകയാണ് എസ്എഫ്‌ഐ നയിക്കുന്ന വിദ്യാര്‍ത്ഥി യൂണിയന്‍.
അതോടെ വൈസ് ചാന്‍സലര്‍ നിലപാട് കടുപ്പിച്ചു. പാറ്റ ചിത്രം മാറ്റാത്ത പക്ഷം കോണ്‍ഫറന്‍സിന് അനുവദിച്ച ഫണ്ട് തിരിച്ചടയ്‌ക്കേണ്ടിവരുമെന്ന് വിസി നിലപാടെടുത്തു. യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കോഡ് ഓഫ് കോണ്ടക്ടിന്റെ ലംഘനമാണ് യൂണിയല്‍ നടത്തുന്നതെന്നും വിസി ചൂണ്ടിക്കാട്ടി.
അടുത്തയാഴ്ചയാണ് നാഷണല്‍ കോണ്‍ഫറന്‍സ്. പാറ്റയുടെ ചിത്രം മാത്രമല്ല, സംഘപരിവാര്‍ വിരുദ്ധ വാചകങ്ങളും പോസ്റ്ററിലുണ്ട്. ഇതു നീക്കണമെന്ന് വിസി സര്‍ക്കുലര്‍ ഇറക്കിയെങ്കിലും എസ്എഫ്ഐ കൂടുതല്‍ പോസ്റ്ററും ഫ്‌ളെക്‌സും സ്ഥാപിക്കുകയാണ് ചെയ്തത്.
സര്‍വകലാശാല നാഷണല്‍ കോണ്‍ഫറന്‍സിന് 3,75000 രൂപയാണ് യൂണിയന് ആകെ അനുവദിച്ചത്. ഇതില്‍ 2,81000 രൂപ കൈമാറിയിട്ടുണ്ട്.

Recent Posts