ന്യൂഡൽഹി: ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണമെന്ന ആവശ്യത്തിൽ ബി.ജെ.പി ഉറച്ചുനിൽക്കുന്നു. ഇതേച്ചൊല്ലി പാർലമെന്റിന്റെ ഇരുസഭകളിലും ബി.ജെ.പി പ്രതിഷേധം തുടരും. അതേസമയം, പൊലീസ് അതിക്രമം രണ്ട് സഭകളിലും ഇന്നും ഉന്നയിക്കുമെന്ന് കോൺഗ്രസ് വ്യക്തമക്കി.
രാജ്യസഭ അജണ്ടയിൽ ഇതുവരെ ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബില്ല് ഉൾപ്പെടുത്തിയിട്ടില്ല. അയോധ്യാ സംഭാവന കൊള്ളയിലേക്ക് ഇനി ശ്രദ്ധ തിരിക്കണമെന്ന് സമാജ് വാദി പാർട്ടി ആവശ്യപ്പെട്ടു. അമിത് ഷാ തന്നെയാകണം വിദ്യാർഥികളെ പെല്ലറ്റ് ഗണ്ണുകൊണ്ട് വെടിവെക്കാനും ആണിയടിച്ച ലാത്തികൾ ഉപയോഗിച്ച് മർദ്ദിക്കാനും ഉത്തരവ് നൽകിയത് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആക്ഷേപം.
















