India

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

കടുംപിടുത്തക്കാരനായ മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറിയതാണ് സിജെപി സമരത്തില്‍ കണ്ടതെന്നും മോദിയുടെ പരാജയമല്ല, വിജയമാണ് സിജെപി സമരത്തില്‍ കണ്ടതെന്നും സാമൂഹ്യനിരീക്ഷകനായ ഫക്രുദ്ദീന്‍ അലി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കടുംപിടുത്തക്കാരനായ മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറിയതാണ് സിജെപി സമരത്തില്‍ കണ്ടതെന്നും മോദിയുടെ പരാജയമല്ല, വിജയമാണ് സിജെപി സമരത്തില്‍ കണ്ടതെന്നും സാമൂഹ്യനിരീക്ഷകനായ ഫക്രുദ്ദീന്‍ അലി. ഈ സമരം അവസാനിച്ച ശേഷം മോദിയ്‌ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചുവെന്നാണ് താന്‍ കരുതുന്നതെന്നും ഫക്രുദ്ദീന്‍ അലി പറഞ്ഞു. ഒരു യുട്യൂബ് ചാനലിനോടുള്ള പ്രതികരണത്തിലായിരുന്നു ഫക്രൂദ്ദീന്റെ ഈ നിരീക്ഷണങ്ങള്‍.

സിജെപി സമരത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചിടും. മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്രസമൂഹം ഇതോടെ ഇന്ത്യയിലെത്തും. അതുവഴി ഇന്ത്യയിലെ മധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാകും. ഇത് മോദിയുടെ ജനപ്രീതി ഇല്ലാതാക്കും.സമരക്കാരുടെയും വിദ്യാര്‍ത്ഥികളെ സമരത്തിലേക്ക് തള്ളിവിട്ടവരുടേയും ലക്ഷ്യം ഇതായിരുന്നു . ആ ഗൂഢപദ്ധതിയാണ് മോദി തകര്‍ത്തത്. സിജെപി സമരത്തിന് ശേഷം കൂടുതല്‍ ശക്തനായ മോദിയെയാണ് കാണുന്നത്- ഫക്രുദ്ദീന്‍ അലി വിശദീകരിച്ചു.

കുട്ടികളെ ശിക്ഷിക്കാതെ, സിജെപി സമരത്തില്‍ അക്രമമുണ്ടാക്കാന്‍ ശ്രമിച്ച ഗുണ്ടകളെ മാത്രം ശിക്ഷിക്കുക വഴി മോദിക്ക് കൂടുതല്‍ കയ്യടിലഭിക്കും. കേരളത്തിലെ പത്രങ്ങളും സോഷ്യല്‍മീഡിയയും കണ്ടാല്‍ മോദി ദയനീയമായി പരാജയപ്പെട്ടു എന്നേ തോന്നൂ. എന്നാല്‍ വാസ്തവത്തില്‍ ജയിച്ചത് മോദിയാണ്. -ഫക്രുദ്ദീന്‍ അലി ചൂണ്ടിക്കാട്ടി.

മോദിയ്‌ക്ക് രണ്ട് സ്വഭാവമുണ്ട്. മോദി ഒടുക്കത്തെ വാശിക്കാരനാണ്. അത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ പ്രധാനമന്ത്രിയായതിന് ശേഷം മറ്റൊരു മോദിയെയാണ് നാം കാണുന്നത്. കടുംപിടുത്തക്കാരനല്ലാത്ത ഒരു യഥാര്‍ത്ഥ ഹിന്ദുവായി മാറിയ മോദിയെയാണ്. – ഫക്രുദ്ദീന്‍ അലി പറയുന്നു.

 

Recent Posts