
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മാതാവ് ഹീരാബെൻ മോദിയെയും അധിക്ഷേപിച്ച ട്രാൻസ്‌ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് താരവുമായ ജാൻമണിയ്‌ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പരാതി . അസം സ്വദേശിയാണ് ജാന്മണി എന്നതിനാലാണ് ഹിമന്ത ബിശ്വ ശർമ്മയ്‌ക്കും പരാതികൾ നൽകിയിരിക്കുന്നതെന്നാണ് വിവരം.
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ജാൻമണി പ്രധാനമന്ത്രിയെ പരിഹസിക്കുകയും, അദ്ദേഹത്തിന്റെ മാതാപിതാക്കളെ അപമാനിക്കുന്ന രീതിയിൽ അതീവ നീചമായ പരമർശം നടത്തിയത്. വീഡിയോയിൽ പ്രധാനമന്ത്രിയുടെ പിതാവായ ദാമോദർദാസ് മുൽചന്ദ് മോദിയെ കുറിച്ചും കുടുംബത്തെ കുറിച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് അവർ പറയുന്നത്
രഞ്ജിനി ഹരിദാസിന്റെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആണ് ജാൻമണി. ജാൻമണിക്കൊപ്പമാണ് ഡൽഹിയിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സമരത്തിൽ രഞ്ജിനി ഹരിദാസ് പങ്കെടുത്തത്. അന്ന് പോലീസ് ഉണ്ടാകും ലാത്തി ചാർജ് നടക്കും എന്നെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഡൽഹിക്ക് പോയത്. എന്തിന് പേടിക്കണം?. എനിക്ക് ഒരെണ്ണം കിട്ടിയാൽ ഞാൻ മൂന്നെണ്ണം തിരിച്ച് കൊടുക്കും. അത്രയേയുള്ളു. പോലീസ് ആയാലും ആരായാലും. ഞാൻ ഒരു ട്രാൻസ്ജെന്ററാണെന്നത് മറക്കണ്ട. നോർത്ത് ഇന്ത്യയിലൊക്കെ പേടിയാണ്. എന്നെ ആരും തൊടില്ല.എന്നോട് വളരെ മര്യാദയോടെയാണ് സംസാരിച്ചതും ഇടപഴകിയതും. എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ആളുകൾ ഇളകും. ‘ എന്നാണ് ജാന്മണി പറഞ്ഞത്.