India

പാറ്റാ സമരത്തില്‍ പോലീസിന് നേരെ വീണ്ടും അക്രമം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: പാറ്റാ സമരത്തില്‍ പോലീസിന് നേരെ വീണ്ടും ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയില്‍ സന്‍സദ് മാര്‍ഗില്‍ പോലീസിന് നേരെ വ്യാപക അക്രമം അഴിച്ചുവിട്ടു. നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു പ്രകോപനവുമില്ലാതെ പോലീസിനുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. വലിയ വടികളും കല്ലുമായി ആക്രമിക്കുയായിരുന്നു. പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചാണ് അക്രമം നിയന്ത്രിച്ചത്. പാറ്റാപാര്‍ട്ടിയുടെ സമരവേദിയായ ജന്തര്‍ മന്തറിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സിഖ് ഗുരുവായ ഗുരു ഗോവിന്ദ് സിങ് രൂപീകരിച്ച ഖല്‍സ സൈന്യത്തില്‍ നിന്നും രൂപപ്പെട്ട നിഹാങ്ങുകളുടെ വേഷവിധാനത്തില്‍ ഒരു സംഘം വാളുകളും കുന്തങ്ങളുമായി ജന്തര്‍ മന്തറില്‍ തമ്പടിച്ചിട്ടുണ്ട്. വാളുകളും കുന്തങ്ങളും കത്തികളും തങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന അവകാശവാദവുമായി കടും നീല വസ്ത്രങ്ങളും വലിയ നീല തലപ്പാവുകളും ധരിച്ചാണ് സംഘം ചുറ്റുന്നത്. ഈ സംഘം കഴിഞ്ഞ ദിവസം രാത്രിയില്‍ പോലീസിന് നേരെയുണ്ടായ അക്രമത്തിന് നേതൃത്വം നല്‍കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇന്ന് രാജ്യത്തെ ഓരോ ജില്ലയിലെയും ഓരോ കേന്ദ്രത്തിലും പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിന് സമാനമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ പാറ്റാപാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനെ സഹായിക്കാന്‍ എസ്എഫ്ഐ ഇന്ന് രാജ്യവ്യാപക പഠിപ്പ് മുടക്കും ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടാണെന്ന് വരുത്താന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതിയിലേക്ക് മാര്‍ച്ച് നടത്തി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയില്‍ നടത്തിയ പ്രതിഷേധത്തില്‍ ഘടകക്ഷികളെ മുഴുവന്‍ അറിയിച്ചിരുന്നില്ല. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും എന്‍സിപി നേതാവ് സുപ്രിയാ സുലെയും മാത്രമാണ് എത്തിയത്. ആരെയും അറിയിക്കാതെയുള്ള സമരത്തിനെതിരെ മറ്റ് ഘടക കക്ഷികള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ പ്രതിപക്ഷ എംപിമാരെ ബസുകള്‍ അയച്ച് എത്തിച്ചാണ് സമരം നടത്തിയത്.

ദല്‍ഹിയില്‍ അതിസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊണാട്ട് പ്ലെയിസിലെ കടകള്‍ വൈകുന്നേരം 6.30 മുതല്‍ അടച്ചിടാല്‍ എന്‍ഡിഎംസി നിര്‍ദ്ദേശം നല്‍കിയിതായി ന്യൂദല്‍ഹി ട്രെയിഡേഴ്സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.

Recent Posts