ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് നടക്കുന്ന പാറ്റാ സമരങ്ങൾ ഖുറാനില്‍ പ്രതിപാദിക്കുന്ന ലോകാവസാനത്തിന്റെ സൂചനയായിട്ടാണ് താൻ കാണുന്നതെന്ന് പറഞ്ഞ് വയനാട് സ്വദേശിയായ അലി അംജദ് ഖാൻ. ജന്തർമന്ദറിൽ എത്തിയ ശേഷമാണ് യുവാവിന്റെ പ്രതികരണം.
സമരത്തെയും നിലവിലെ പ്രതിസന്ധികളെയും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന ലോകാവസാനത്തിന്റെ അടയാളങ്ങളോടാണ് വയനാട് സ്വദേശിയായ അലി അംജദ് ഖാന്‍ സാദൃശ്യപ്പെടുത്തിയത്. താന്‍ മെസ്സയ്യയോ , മഹ്ദിയോ ആണെന്ന് തോന്നാറുണ്ടെന്ന വിചിത്ര വാദവും യുവാവ് ഉന്നയിച്ചു.
ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന ആളെന്ന നിലയില്‍, ഖുര്‍ആനില്‍ പ്രതിപാദിക്കുന്ന ലോകാവസാനത്തിന്റെ അടയാളങ്ങളില്‍ ഒന്നായ ‘ദാബത്തുല്‍ അര്‍ദ്’ (പ്രാണികളെയോ പ്രകൃതിയിലെ ജീവികളെയോ കുറിക്കുന്ന സങ്കല്‍പ്പം) എന്ന ആശയവുമായി സി.ജെ.പിയുടെ പ്രക്ഷോഭത്തിന് ആഴത്തിലുള്ള ബന്ധമുണ്ട്. ഒരു തീവ്ര ഇസ്ലാം മതവിശ്വാസി എന്ന നിലയില്‍ ലോകാവസാനത്തിന്റെ സൂചനയായാണ് ഞാന്‍ ഇതിനെ കാണുന്നത്. ഇന്ന് പലരും തങ്ങളാണ് മഹ്ദി അല്ലെങ്കില്‍ ഈസ എന്ന് അവകാശപ്പെടാറുണ്ട്. എനിക്കും ഞാന്‍ തന്നെയാണ് മഹ്ദിയെന്നും മെസ്സയ്യയെന്നും തോന്നാറുണ്ട്.-അലി അംജദ് ഖാന്‍ പറഞ്ഞു.
ധര്‍മ്മേന്ദ്ര പ്രധാൻ മാത്രമല്ല നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭരണനേതൃത്വവും രാജിവെക്കണം .ഇസ്രായേലുമായി കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന ബന്ധമാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നയതന്ത്ര വീഴ്ച ‘ എന്നൊക്കെയാണ് യുവാവിന്റെ ആരോപണങ്ങൾ . നീറ്റ് പരീക്ഷയുടെ പേരിൽ നടക്കുന്ന സമരത്തിൽ ഇസ്രായേലിനെ വരെ വലിച്ചിഴയ്‌ക്കുന്നവരുടെ ഉദ്ദേശ്യമെന്താണെന്ന ചോദ്യമാണിപ്പോൾ പലരും ഉന്നയിക്കുന്നത്.
















