ന്യൂദൽഹി: ആകെ ആശയക്കുഴപ്പത്തിലായിരിക്കുന്ന ഇൻഡി പ്രതിപക്ഷം, ഇന്ന് പാർലമെന്റ് സമ്മേളനം ചേരാനിരിക്കെ സമ്മേളനത്തിൽ ചർച്ച ചെയ്യേണ്ട വിഷയത്തിൽ കൂറുമാറ്റംകൂടി ചേർത്ത് കോൺഗ്രസ് നേതാവ് മനീഷ് തിവാരി. കൂറുമാറ്റം വിഷയമാക്കണമെന്നു മാത്രമല്ല, മറ്റെല്ലാം മാറ്റിവെച്ച് കൂറുമാറ്റം പാർലമെന്റ് ആദ്യം ചർച്ചയ്‌ക്ക് എടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
പല വിഷയങ്ങളിൽ ഏത് ഉന്നയിക്കണമെന്നും ഏത് ആദ്യം ഉയർത്തണമെന്നുമുള്ള കാര്യത്തിൽ പോലും പ്രതിപക്ഷത്തിന് ഏക നിലപാടില്ല.
അതിനിടെ പ്രതിപക്ഷത്തിന് മേൽ പുതിയ സമ്മർദ്ദമാണ് സഭയിലില്ലാത്ത പ്രതിപക്ഷമാ സിജെപി ഉയർത്തിയിരിക്കുന്നത്. സിജെപി ഉയർത്തിയ നീറ്റ് പരീക്ഷ, തൊഴിൽ പ്രശ്‌നങ്ങൾ എല്ലാം പ്രതിപക്ഷത്തിന്റെ അജണ്ടയിലുണ്ട്. എന്നാൽ, പാറ്റപ്പാർട്ടിക്ക് പ്രകടനത്തിന് അനുമതി നിഷേധിച്ചതും സോനം വാങ്ചുകിനെ നിർബന്ധപൂർവം ആശുപത്രിയിലാക്കിയതും മറ്റുമാണ് ഇപ്പോൾ അടിയന്തര വിഷയമായി അവർ ഉയർത്തുന്നത്. സിജെപിയുടെ ആവശ്യങ്ങൾക്കുവേണ്ടി ഇൻഡി മുന്നണി നിന്നില്ലെങ്കിൽ ‘ജെൻ സി’ക്ക് വിരുദ്ധരാണ് ഇൻഡി എന്ന വ്യാഖ്യാനമായിരിക്കും ഉയർത്തുക.
വലിയ തോതിലുള്ള കൂറുമാറ്റങ്ങളുടെ വിഷയം പാർലമെന്റ് അടിയന്തരമായി പരിശോധിക്കണമെന്നാണ് മനീഷ് തിവാരിയുടെ ആവശ്യം. ‘2024-ൽ ജനങ്ങൾ നൽകിയ ജനവിധിയും ലോക്സഭയുടെ ഇപ്പോഴത്തെ ഘടനയും വളരെ വ്യത്യസ്തമാണ്. അതിനാൽ, വൻതോതിലുള്ള കൂറുമാറ്റങ്ങളുടെ വിഷയം പാർലമെന്റ് ആദ്യം ചർച്ച ചെയ്യണം.
”ഈ കൂറുമാറ്റങ്ങൾ നടന്നത് പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ, നയപരമായ വിയോജിപ്പുകൾ അല്ലെങ്കിൽ അടിസ്ഥാന പ്രശ്നങ്ങൾ മൂലമല്ല, മറിച്ച് അവസരവാദവും രാഷ്‌ട്രീയ ലാഭവും മൂലമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു കാലത്ത് ഏറ്റവും കൂടുതൽ കൂറുമാറ്റങ്ങൾ നടത്തി സംസ്ഥാനങ്ങളിലും ലോക്‌സഭയിലും ഭൂരിപക്ഷമുണ്ടാക്കിയ കോൺഗ്രസ് പാർട്ടിയുടെ വക്താവായ മനീഷ് തിവാരിയാണ് ഈ വാദങ്ങൾ ഉയർത്തുന്നത്. കൂറുമാറ്റത്തിനും വോട്ടിനു പകരം നോട്ടിനും സിബിഐ അന്വേഷണവും കോടതിയിൽ കേസ് വിചാരണയും നേരിട്ട പാർട്ടിയാണ് കോൺഗ്രസ്.
ഈ വർഷകാല സമ്മേളനത്തിൽ പാർലമെന്റ് മറ്റെല്ലാ കാര്യങ്ങളും നിർത്തിവയ്‌ക്കുകയും പുതിയ കൂറുമാറ്റ വിരുദ്ധ നിയമത്തിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ച് ആലോചിക്കുകയും ചെയ്യുക എന്നതായിരിക്കണം ഏറ്റവും പ്രധാനപ്പെട്ട മുൻഗണനയെന്നാണ് മനീഷ് തിവാരിയുടെ ആവശ്യം. പ്രത്യയശാസ്ത്രപരമോ നയപരമോ ആയ വ്യത്യാസങ്ങളേക്കാൾ അവസരവാദത്താൽ നയിക്കപ്പെടുന്ന ‘ആയാ റാം, ഗയാ റാം’ രാഷ്‌ട്രീയത്തെ – പാർലമെന്റിൽ പിടിമുറുക്കിയിരിക്കുന്നത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നു േമനീഷ് പറഞ്ഞു.
ആഗസ്ത് 13 വരെയാണ് സമ്മേളനം.
















