Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

രണ്ടു പേരും ലവ് ജിഹാദ് അനുഭവിക്കുകയും ആ കെണിയില്‍ നിന്നും വിജയകരമായി പുറത്തുകടക്കുകയും ചെയ്തവരാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: സ്വതന്ത്ര ചിന്തകനും എക്സ് മുസ്ലിമുമായ ആരിഫ് ഹുസൈന്റെ കോയാ കോളിംഗ് പരിപാടി കോഴിക്കോട് നടക്കുകയാണ്. ഇതിന്റെ ഭാഗമായി “പ്രണയപ്പച്ചയോ ലൗ ജിഹാദോ” എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ശ്രുതിയും അനഘയും എത്തും.

രണ്ടു പേരും ലവ് ജിഹാദ് അനുഭവിക്കുകയും ആ കെണിയില്‍ നിന്നും വിജയകരമായി പുറത്തുകടക്കുകയും ചെയ്തവരാണ്. കോളെജില്‍ പഠിക്കുന്ന വേളയിലാണ് ഇരുവരും ആസൂത്രിതമായ ലവ് ജിഹാദിന് ഇരയായത്. കേരള സ്റ്റോറി സത്യമാണെന്ന് വിളിച്ചുപറയണമെങ്കില്‍ ശ്രുതിയുടെയും അനഘയുടെയും ജീവിതാനുഭവങ്ങള്‍ കേട്ടാല്‍ മതിയാകും.

കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ ജൂലായ് 19നായിരുന്നു ഇവരുടെ ചര്‍ച്ച. ഒരു ഇന്‍ററാക്ടീ സെഷനിലാണ് ഇരുവരും സംസാരിക്കുക. ഇപ്പോള്‍ ആർഷവിദ്യാസമാജത്തിന്റെ പ്രചാരികമാരാണ് ഒ. ശ്രുതിയും ജി, ഡോ. അനഘയും.

ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ ഇസ്ലാമിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന യൂട്യൂബ് പരിപാടിയാണ് കോയാ കോളിംഗ്. ഇത് വന്‍വിജയമായിരുന്നു. ഇതിന്റെ ഭാഗമായാണ് വര്‍ഷത്തില്‍ ഒരിയ്‌ക്കല്‍ കോയാ കോളിംഗ് എന്ന പരിപാടി സംഘടിപ്പിക്കാറുണ്ട്.

Recent Posts