കൊച്ചി: വൈക്കം വിജയലക്ഷ്മി അനശ്വരമാക്കിയ ഗാനമായിരുന്നു അജയന്റെ രണ്ടാം മോഷണം (എആര്‍എം) എന്ന സിനിമയിലെ ‘അങ്ങ് വാനക്കോണില് മിന്നിനിന്നൊരമ്പിളി…’ എന്ന ഗാനം. ഈ ഗാനം മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുക്കുമ്പോള്‍ ആര്‍ക്കും അതില്‍ പരിഭവമില്ല. കാരണം കേരളക്കരയില്‍ അലയടിച്ച ഈ താരാട്ട് പാട്ട് ഒരു മുത്തശ്ശി കൊച്ചുമകനോട് കാണിക്കുന്ന വാത്സല്യത്തിന്റെ കുളിരും പോരാട്ടത്തിന്റെ വീര്യവും കൂടിക്കലരുന്ന അപൂര്‍വ്വ അനുഭവമാണ് സമ്മാനിച്ചത്. ക്ലാസിക്കല്‍ സംഗീതവും നാടന്‍ പാട്ടും സിനിമസംഗീതവും ലയിച്ചുചേരുന്ന ഗാനമാണിതെന്നും ഈ ഗാനാലാപനം കണ്ണീരുണര്‍ത്തുന്നതാണെന്നുമാണ് ജൂറിയുടെ വിലയിരുത്തല്‍.
മനു മഞ്ജിത്തിന്റെ വരികൾക്ക് ദിപു നൈനാൻ തോമസ് സംഗീതം നൽകിയ ഈ ഗാനം വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തില്‍ വാര്‍ന്നുവീഴുമ്പോള്‍ വ്യത്യസ്ത അനുഭവമായി മാറുന്നു. തീരെ പ്രതീക്ഷിച്ചില്ലെന്നും വാട്ട് എ സര്‍പ്രൈസ് എന്നുമായിരുന്നു അവാര്‍ഡിനോടുള്ള വൈക്കം വിജയലക്ഷ്മിയുടെ പ്രതികരണം.
ഈ പാട്ടിന്റെ റെക്കോഡിങ്ങിനെക്കുറിച്ചും വിജയലക്ഷ്മി തന്റെ ഓര്‍മ്മ പങ്കുവെച്ചു. “എറണാകുളത്ത് വെച്ചാണ് പാട്ടിന്റെ റെക്കോഡിംഗ് നടന്നത്. ദീപുചേട്ടനാണ് (സംഗീത സംവിധായകന്‍) എങ്ങിനെ പാടണമെന്ന് പറഞ്ഞുതന്നത്. മുത്തശ്ശി മകന് കഥ പറഞ്ഞുകൊടുക്കുന്ന ഫീലോടെ പാടണം എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ എന്റെ ആലാപനം ഇഷ്ടമായി. എല്ലാം ഈശ്വരാനുഗ്രഹം”.
മനു മഞ്ജിത്ത് ആണ് അങ്ങ് വാനക്കോണില് എന്ന ഗാനം രചിച്ചത്. സിനിമയിലെ ഒരു സാഹചര്യത്തെ ഉള്‍ക്കൊള്ളിച്ചുള്ള പാട്ടാണിതെന്ന് മനു മഞ്ജിത് പറയുന്നത്. ആ സിനിമയുടെ ആത്മാവ് പ്രതിഫലിപ്പിക്കുന്ന ഗാനമാണിതെന്നും മനു മഞ്ജിത് പറയുന്നു. ചെറിയ കുട്ടികള്‍ തൊട്ട് വലിയവര്‍ വരെ ഏറ്റെടുത്ത പാട്ടായിരുന്നു ഇത്. അത് ഏറ്റെടുത്തതില്‍ മനു മഞ്ജിത് ഏറെ ആഹ്ളാദത്തിലാണ്. ഒരു ഡോക്ടര്‍ കൂടിയാണ് മനു മഞ്ജിത്.
മലയാളത്തിന്റെ നിറസാന്നിധ്യമായ പാട്ടായാരിുന്നു അങ്ങു വാനക്കോണില് എന്ന ദീബു നൈനാന്‍ തോമസ് സംഗീതം ചെയ്ത ഗാനം. ഇന്നും മലയാളിയുടെ നാവിന്‍തുമ്പത്ത് ഈ ഗാനമുണ്ടെന്നത് ദീബു നൈനാന്‍ തോമസിന് ഏറെ ആഹ്ളാദം പകരുന്നു. തമിഴ് സിനിമയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ദീപു നൈനാന്‍ തോമസ്.
















