Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2026, 10:20 am IST
in Football

മയാമി: ലോക ഫുട്ബോള്‍ മാമാങ്കത്തിന്റെ പുതിയ പതിപ്പിന്റെ അന്തിമ വിധിക്ക് ഇനി ഒരുനാള്‍ കൂടി. അതിന് മുമ്പ് തോറ്റുപോയവര്‍ക്കായി ഒരു ദിനം. സെമിയില്‍ തോറ്റ ടീമുകളുടെ ലൂസേഴ്സ് ഫൈനല്‍ ഇന്ന് രാത്രി(ഭാരത സമയം നാളെ പുലര്‍ച്ചെ 2.30) മയാമി ഗാര്‍ഡന്‍സില്‍. ഫ്രാന്‍സും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ പോരടിക്കുന്ന ഈ മത്സരത്തിലൂടെ രണ്ട് ടീമുകളുടെയും ശക്തി ദൗര്‍ബല്യങ്ങള്‍ ഒരിക്കല്‍ കൂടി പരീക്ഷിക്കപ്പെടാനിരിക്കുകയാണ്.

സ്പെയിന്‍ ബുദ്ധിപൂര്‍വ്വം ഒരുക്കിയ കളിയില്‍ ഒന്നും ചെയ്യാനാകാതെ കീഴടങ്ങിയാണ് ഫ്രാന്‍സ് സെമിയില്‍ പുറത്താകുന്നത്. അര്‍ജന്റീനയ്‌ക്കെതിരെ കോച്ച് തോമസ് ടുഷേലിന് പറ്റിയ പിഴവാണ് ഇംഗ്ലണ്ടിന്റെ സാധ്യത അവസാനിപ്പിച്ചത്. ഒപ്പം ലയണല്‍ മെസിയുടെ അവിശ്വസനീയ പാടവവും.

ദെഷാംപ്സിന് വിടവാങ്ങല്‍

ഫ്രഞ്ച് ദേശീയ ടീമിനെ വീണ്ടും ലോകത്തിന്റെ നെറുകയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ പരിശീലകനായാണ് ദിദിയെ ദെഷാംപ്സ് വാഴ്‌ത്തപ്പെടുന്നത്. 2012ല്‍ യൂറോകപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സ് പുറത്താകുന്നതോടുകൂടിയാണ് ദെഷാംപ്സ് ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. തുടര്‍ച്ചയായി രണ്ട് ലോകകപ്പുകളില്‍ ടീമിനെ ഫൈനലിലെത്തിച്ചു(2018, 2022). 2018ലെ റഷ്യന്‍ ലോകകപ്പ് ഫ്രാന്‍സിന് നേടിക്കൊടുത്തു.

2021ല്‍ നേഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കി. ഇക്കൊല്ലം ലോകകപ്പ് തുടങ്ങുമ്പോള്‍ ഫ്രാന്‍സ് ആയിരുന്നു ടൂര്‍ണമെന്റിന്റെ ഫേവറിറ്റുകള്‍. സെമിയില്‍ തോല്‍ക്കും വരെ ആ മികവ് നിലനിര്‍ത്തുന്ന പ്രകടനമാണ് ഫ്രാന്‍സ് പുറത്തെടുത്തത്. ഒരൊറ്റ മത്സരം കൊണ്ട് അവസാനിക്കുന്നതല്ല ഫുട്ബോള്‍ മികവിന്റെ അടയാളങ്ങള്‍. അത് തെളിയിക്കാനുള്ള അവസരമാണ് ഇന്ന് ദെഷാംപ്സിനും ടീമിനും ഉള്ളത്.

തുടരാന്‍ ടുഷേല്‍

സെമിയില്‍ പരാജയപ്പെട്ടെങ്കിലും തോമസ് ടുഷേല്‍ ഇംഗ്ലണ്ടിന്റെ പരിശീലക സ്ഥാനത്ത് തുടരുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇന്നത്തെ കളി ടുഷേലിന് ഒരവസരമാണ്. പരിശീലകനെന്ന നിലയില്‍ ഒരു ലോക കിരീടം കൊണ്ട് അളക്കാവുന്നതല്ല ഈ ജര്‍മന്‍കാരന്റെ ഫുട്ബോള്‍ തന്ത്രങ്ങള്‍. എങ്കിലും അര്‍ഹതയില്ലാതെ കടിച്ചുതൂങ്ങുകയാണെന്ന ബാധ്യത ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഗാരെത്ത് സൗത്ത്ഗേറ്റ് വളംവെട്ടിയിട്ട ഇംഗ്ലീഷ് തോട്ടത്തിലെത്തിയ ടുഷേലിന് വിളവെടുക്കാന്‍ പാകത്തിലുള്ള താരനിര ഒപ്പമുണ്ടായിരുന്നു. പക്ഷെ സാധിച്ചില്ല. തോറ്റെങ്കിലും ഫ്രാന്‍സ് അത്ര നിസ്സാരക്കാരല്ല. അവരെ ഇന്ന് പൂട്ടിക്കെട്ടാനായാല്‍ ടുഷേലിനും ഇംഗ്ലീഷ് പടയ്‌ക്കും വരുംകാലത്തേക്ക് മെച്ചപ്പെടാനുള്ള വലിയ ഊര്‍ജമായേക്കും.

ഗോള്‍ഡന്‍ ബൂട്ട് ലക്ഷ്യമിട്ട് എംബാപ്പെ

സെമി തീരുമ്പോള്‍ എട്ട് ഗോള്‍ നേടി മെസിക്കൊപ്പമാണ് എംബാപ്പെ. തുടര്‍ച്ചയായി മൂന്നാം ലോകകപ്പിലും ഗോള്‍ഡന്‍ ബൂട്ടിനായുള്ള വേട്ടയില്‍ മുന്‍നിരയിലെത്താനാകുന്നത് നിസ്സാരമല്ല. 2018ല്‍ എംബാപ്പെയില്‍ നിന്ന് ഈ നേട്ടം ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തവണ ഫൈനലില്‍ ഫ്രാന്‍സിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന എംബാപ്പെയുടെ ഹാട്രിക് ഗോളുകള്‍ ഫ്രാന്‍സിന് വിജയം സമ്മാനിച്ചില്ലെങ്കിലും ഗോള്‍ഡന്‍ ബൂട്ട് റേസില്‍ മെസിയെ മറികടക്കാന്‍ സാധിച്ചു. ഇന്ന് എംബാപ്പെ ഒരുഗോളെങ്കിലും നേടിയാല്‍ മെസിക്ക് മുന്നിലെത്താം. അപ്പോഴും അര്‍ജന്റീനയ്‌ക്ക് ഫൈനല്‍ ബാക്കിയുള്ളതിനാല്‍ മെസിയുടെ സാധ്യത പൂര്‍ണമായും തള്ളിക്കളയാനാകില്ല. എട്ട് ഗോളുകള്‍ക്കൊപ്പം മൂന്ന് അസിസ്റ്റുകളുമായി 11 ഗോളുകളുടെ ഭാഗമാകാന്‍ എംബാപ്പെയ്‌ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ എട്ട് ഗോളുകള്‍ക്ക് പുറമെ നാല് അസിസ്റ്റുകളുമായി മെസിയാണ് ഇപ്പോഴും ഒരുപടി മുന്നില്‍.

ഫ്രാന്‍സ്

സെമിയിലൊഴികെ ടോപ് ഗിയറില്‍

ഗ്രൂപ്പ് ഘട്ടത്തില്‍ ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെതിരെ 3-1ന്റെ കരുത്തന്‍ ജയവുമായാണ് ഫ്രാന്‍സ് തുടങ്ങിയത്. പിന്നീടിങ്ങോട്ട് ക്വാര്‍ട്ടറില്‍ മൊറോക്കോയെ 2-0ന് തോല്‍പ്പിക്കും വരെ ഫ്രാന്‍സിന്റെ ആ ടോപ് ഗിയര്‍ ടെംപോ അതേപടി തുടരുകയായിരുന്നു. കളിച്ച ആറ് കളികളിലും തകര്‍പ്പന്‍ ജയം. ഇടയ്‌ക്ക് ചെറിയ പരീക്ഷണവുമായി വന്ന പരാഗ്വെയുടെ വമ്പിനെയും സമര്‍ത്ഥമായി കീഴടക്കി. ഗ്രൂപ്പ് ഐയില്‍ നിന്ന് എല്ലാ കളിയും ജയിച്ച് ഒമ്പത് പോയിന്റുമായി മുന്നേറിയ ഫ്രാന്‍സ് സ്വീഡന്‍, പരാഗ്വെ, മൊറോക്കോ തുടങ്ങിയ കരുത്തരെ മെരുക്കിയാണ് സെമിയിലെത്തിയത്. നേടിയ ഗോളുകള്‍ 16. വഴങ്ങിയ ഗോളുകള്‍ അഞ്ച്.

ഇംഗ്ലണ്ട്

താളത്തില്‍ തോല്‍ക്കാതെ തോറ്റു

കരുത്തന്‍ ക്രൊയേഷ്യയെ 4-2ന് തോല്‍പ്പിച്ചുകൊണ്ടുള്ള ഇംഗ്ലണ്ടിന്റെ തുടക്കം ഇത്തവണ മികച്ചൊരു മുന്നേറ്റം കാഴ്‌ച്ചവയ്‌ക്കുമെന്ന പ്രഖ്യാപനമായിരുന്നു. പിന്നീട് ഏറിയും ഇറങ്ങിയും താളത്തില്‍ കളിച്ചുവന്ന ടീം ഗ്രൂപ്പ് ഘട്ടത്തില്‍ ഘാനയോട് ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതല്ലാതെ തീരെ മങ്ങിയ നിലയില്‍ കണ്ടിട്ടില്ല. അര്‍ജന്റീനയ്‌ക്കെതിരെ പരാജയപ്പെട്ട മത്സരത്തില്‍ പോലും മികച്ച പോരാട്ട വീര്യമാണ് ടീം കാഴ്‌ച്ചവച്ചത്, ഗോള്‍ നേടും വരെ. പിന്നീടുണ്ടായ അമിത ആത്മവിശ്വാസം തിരിച്ചടിയായതോടെ ഹാരി കെയ്നിന്റെയും കൂട്ടരുടെയും സ്വപ്നം പൊലിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് പോയിന്റുമായി മുന്നേറിയ ഇംഗ്ലണ്ട് നോക്കൗട്ടില്‍ ഒരു പെനാല്‍റ്റി പരീക്ഷണത്തിന് പോലും അവസരം നല്‍കാതെ കോംഗോ, മെക്സിക്കോ, നോര്‍വേ ടീമുകളെ തോല്‍പ്പിച്ചാണ് ടോപ് ഫോറിലെത്തിയത്. നേടിയ ഗോളുകള്‍ 14. വഴങ്ങിയ ഗോളുകള്‍ എട്ട്. ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം വിജയിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍, കൈമെയ് മറന്നുള്ള പോരാട്ടം കാണാനാകും.

Tags: FIFA World Cup 2026France vs. England
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

Football

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

Football

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു
Football

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

Football

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.